**കടലൂർ◾:** കടലൂർ സെമ്മൻകുപ്പത്ത് സ്കൂൾ ബസ് ട്രെയിനുമായി കൂട്ടിയിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ, റെയിൽവേയുടെ വിശദീകരണത്തെ തള്ളി ബസ് ഡ്രൈവർ രംഗത്ത്. അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് റെയിൽവേയും സംസ്ഥാന സർക്കാരും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. സംഭവത്തിൽ റെയിൽവേ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ 7:45 ഓടെ കടലൂരിനും അളപാക്കത്തിനും ഇടയിലുള്ള സെമ്മൻകുപ്പത്തെ 170-ാം നമ്പർ റെയിൽവേ ഗേറ്റിലാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകടത്തിൽ, സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ മരണമടഞ്ഞു. കൂടാതെ, മൂന്ന് കുട്ടികൾക്കും വാൻ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.
കൃഷ്ണസ്വാമി വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വിഴുപ്പുറം മയിലാടുതുറൈ പാസഞ്ചർ ട്രെയിനുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ, തമിഴ് അറിയാത്തവരെ കൂടുതലായി നിയമിക്കുന്നത് ആശയവിനിമയത്തെ ബാധിക്കുമെന്നും ഇത് അപകടങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ആരോപിച്ചു.
റെയിൽവേ ഗേറ്റ് തുറന്നു കൊടുത്തത് താൻ പറഞ്ഞിട്ടല്ലെന്നും, ഇന്ന് ഗേറ്റ് കീപ്പറെ കണ്ടിട്ടില്ലെന്നും ബസ് ഡ്രൈവർ മൊഴി നൽകി. ഇവിടെ ഗേറ്റ് കീപ്പർ നൽകുന്ന നിർദേശാനുസരണം പ്രവർത്തിക്കുന്ന സിഗ്നലിങ് സംവിധാനമാണുള്ളത്. എന്നാൽ, ബസ് ഡ്രൈവറുടെ ആവശ്യപ്രകാരം ട്രെയിൻ പോകുന്നതിന് മുൻപ് ഗേറ്റ് കീപ്പർ ഗേറ്റ് തുറന്നു നൽകിയെന്നാണ് റെയിൽവേയുടെ വിശദീകരണം.
അതേസമയം, അണ്ടർപാസേജിന് അനുമതി നൽകിയിട്ടും കളക്ടർ കാലതാമസം വരുത്തിയെന്ന് റെയിൽവേ ആരോപിക്കുന്നു. ബസ്സിലുണ്ടായിരുന്ന കുട്ടികളും ഡ്രൈവറുടെ വാദം ശരിവയ്ക്കുന്നുണ്ട്. എന്നാൽ, താൻ ഇന്ന് ഗേറ്റ് കീപ്പറെ കണ്ടിട്ടില്ലെന്നും ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബസ് ഡ്രൈവർ പറയുന്നത്.
സംഭവത്തിൽ റെയിൽവേ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് റെയിൽവേയും സംസ്ഥാന സർക്കാരും അഞ്ച് ലക്ഷം രൂപ വീതം നൽകും.
Story Highlights : Cuddalore Train-Bus Accident; School bus driver denies Railways allegations