തൃശ്ശൂരിലെ സി.പി.ഐ.എം നേതാക്കൾക്കെതിരായ ശബ്ദരേഖ: ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി

നിവ ലേഖകൻ

Thrissur CPIM audio clip

തൃശ്ശൂർ◾: തൃശ്ശൂരിലെ മുതിർന്ന നേതാക്കൾക്കെതിരെ പുറത്തുവന്ന ശബ്ദരേഖയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനോട് വിശദീകരണം തേടി സി.പി.ഐ.എം. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, ശബ്ദരേഖയിലെ ആരോപണങ്ങൾ എ.സി. മൊയ്തീൻ തള്ളിക്കളഞ്ഞു. ഈ വിഷയത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയെന്ന് സമ്മതിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. അഞ്ചുവർഷം മുൻപുള്ള ശബ്ദരേഖയാണെങ്കിലും തൃശ്ശൂരിലെ സി.പി.ഐ.എം നേതൃത്വം പ്രതിരോധത്തിലാണ്. കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണെന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസ്സുമാണെന്നും ശരത് സംഭാഷണത്തിൽ പറയുന്നു.

ശബ്ദരേഖയുടെ ആധികാരികതയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സംശയം പ്രകടിപ്പിച്ചെങ്കിലും സി.പി.ഐ.എം നേതാക്കൾക്ക് ഇതിൽ സംശയമില്ല. എങ്കിലും പ്രസ്താവന അനുചിതമെന്ന് എ.സി. മൊയ്തീൻ പ്രതികരിച്ചു. ശരത് പ്രസാദ് ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. എന്നാൽ പുറത്തുവന്ന അഴിമതി ആരോപണ സംഭാഷണം ശരത് പ്രസാദിന്റെ തന്നെയാണെന്ന് സി.പി.ഐ.എം നടത്തറ ലോക്കൽ കമ്മിറ്റി മുൻ അംഗം നിബിൻ വ്യക്തമാക്കി.

പുറത്തുവന്ന ഫോൺ സംഭാഷണം തന്റേതാണോ എന്ന് ഉറപ്പില്ലെന്ന് ശരത് പറയുന്നു. ഫോൺ സംഭാഷണത്തിന്റെ ആധികാരികത പരിശോധിക്കണമെന്നും ശരത് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു. ശബ്ദ സന്ദേശത്തിൽ പേര് പരാമർശിക്കപ്പെട്ടവർ ഗുരുതുല്യരാണെന്നും ശരത് കൂട്ടിച്ചേർത്തു.

ഡിവൈഎഫ്ഐ നേതാവിൻ്റെ ശബ്ദരേഖ ആയുധമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു കഴിഞ്ഞു. സംഭവത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശരത് തന്നോട് സംസാരിച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നതെന്ന് നിബിൻ പറയുന്നു. സംഭാഷണം പുറത്ത് പോയത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം. മൂന്നു ദിവസത്തിനുള്ളിൽ ശരത് പ്രസാദ് മറുപടി നൽകണം. അതിനുശേഷം തുടർനടപടി പാർട്ടി സ്വീകരിക്കും.

story_highlight:തൃശ്ശൂരിലെ സി.പി.ഐ.എം നേതാക്കൾക്കെതിരായ ശബ്ദരേഖയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി.

Related Posts
രാഹുലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായിക്കുന്നു; ആരോപണവുമായി ഇ.എൻ. സുരേഷ് ബാബു
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായം നൽകുന്നുണ്ടെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ Read more

വരന്തരപ്പിള്ളിയിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ
Archana death case

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് Read more

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് DYFI പ്രവർത്തകർ; കേസ് രാഷ്ട്രീയപരമായും നേരിടും: സന്ദീപ് വാര്യർ
survivor abuse case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ സന്ദീപ് വാര്യർ പ്രതികരിക്കുന്നു. Read more

കരുവന്നൂർ ഇവിടെ അവസാനിച്ചെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രിയോട് ചോദിക്കാൻ പറഞ്ഞുവെന്ന് സുരേഷ് ഗോപി
Suresh Gopi slams CPIM

കരുവന്നൂരിൽ അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും, ചെമ്പ് തൊണ്ടി നടന്നവർ എവിടെ പോയെന്നും Read more

വരന്തരപ്പിള്ളിയിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ
Archana death case

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ Read more

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം ഭർതൃ പീഡനത്തെ തുടർന്നാണെന്ന് ആരോപണം; ഭർത്താവ് കസ്റ്റഡിയിൽ
domestic abuse death

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഭർതൃപീഡനത്തെ തുടർന്നാണ് Read more

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്
Archana Death case

തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്. Read more

അട്ടപ്പാടിയിൽ മുൻ ഏരിയാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
CPIM local secretary

പാലക്കാട് അട്ടപ്പാടി അഗളിയിൽ സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴക്കിയ Read more

കളമശ്ശേരിയിൽ സി.പി.ഐ.എം വിമതരെ പുറത്താക്കി; തിരഞ്ഞെടുപ്പിൽ കടുത്ത നടപടിയുമായി പാർട്ടി
Kerala Election News

കളമശ്ശേരി നഗരസഭയിൽ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന വി.എൻ. ദിലീപ്, സിദ്ദിഖ് എന്നിവരെ സി.പി.ഐ.എം Read more

അയ്യപ്പന്റെ പൊന്ന് കട്ടവർക്ക് ജനം മാപ്പ് തരില്ല; സി.പി.ഐ.എമ്മിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
Sabarimala gold theft

അയ്യപ്പന്റെ പൊന്ന് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ സി.പി.ഐ.എം നടപടിയെടുക്കാത്തതിനെ രാഹുൽ മാങ്കൂട്ടത്തിൽ Read more