മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ സമനില തെറ്റി എന്ന് കെ. സുധാകരൻ

നിവ ലേഖകൻ

Masappady controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധത്തിലാണ്. മാധ്യമങ്ങൾ തന്റെ രക്തത്തിന് മുറവിളി കൂട്ടുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ മാസപ്പടി കേസിൽ കുടുങ്ങുമെന്ന ഭയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ആരോപിച്ചു. പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ മേൽ കുതിരകയറിയ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ രംഗത്തുവന്നിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പോലും ആരോപിച്ചിരുന്നു. എന്നാൽ, പിന്നീട് ബിജെപി ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് കണ്ടത്. എല്ലാ കേസുകളും അവസാനിപ്പിച്ചെന്നു മാത്രമല്ല, തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കി പിണറായി വിജയനെ വിജയിപ്പിക്കുകയും ചെയ്തു. ചരിത്രം ആവർത്തിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ആ വെള്ളം വാങ്ങിവച്ചാൽ മതിയെന്ന് സുധാകരൻ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി 2.7 കോടി രൂപ സേവനം നൽകാതെ കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് എസ്എഫ്ഐഒ നടത്തിയത്. പണം കൊടുത്തവരെയും പണം നൽകിയവരെയും കേട്ട ശേഷമാണ് എസ്എഫ്ഐഒ റിപ്പോർട്ട് തയ്യാറാക്കിയത്. മകളുടെ ഭാഗം കേട്ടില്ലെന്ന് പറഞ്ഞാണ് ആദ്യം മുഖ്യമന്ത്രി പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. എന്നാൽ, ഗുരുതരമായ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ്ഐഒ. അവർ കുറ്റപത്രം വരെ നൽകിയ കേസാണിത്.

  പേരൂർക്കട വ്യാജ മാലമോഷണ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് എസിപിക്ക്

കള്ളപ്പണത്തിന് ജിഎസ്ടി അടച്ചെന്നു പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ വാദം പൊള്ളയാണെന്ന് സുധാകരൻ പറഞ്ഞു. ആദായനികുതി വകുപ്പും സമാനമായ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. രണ്ട് സുപ്രധാന ഏജൻസികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. ഇതിൽ കള്ളപ്പണത്തിന്റെ അംശം ഉള്ളതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിശദീകരണം തേടിയിട്ടുണ്ട്.

എകെജി സെന്ററിന്റെ വിലാസമാണ് എക്സാലോജിക് കമ്പനി ദുരൂഹമായ ഇടപാടുകൾക്ക് ഉപയോഗിച്ചത്. ഇതിനെതിരെ പിണറായിയെ ഭയന്ന് പാർട്ടി നേതാക്കൾ ഒരക്ഷരം ഉരിയാടുന്നില്ലെന്നും സുധാകരൻ ആരോപിച്ചു.

Story Highlights: K Sudhakaran criticizes Pinarayi Vijayan’s handling of the “Masappady” controversy and alleges fear of legal repercussions.

Related Posts
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി
Nimisha Priya case

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നീട്ടിവെച്ചത് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി Read more

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തി
Kerala CM Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ആരോഗ്യ പരിശോധനകൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തി. ചീഫ് Read more

അമേരിക്കൻ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി നാളെ കേരളത്തിൽ തിരിച്ചെത്തും
Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം നാളെ കേരളത്തിൽ തിരിച്ചെത്തും. ആരോഗ്യ Read more

റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിണറായി വിജയൻ; പഴയ പ്രസംഗം വീണ്ടും ചർച്ചകളിൽ
Koothuparamba shooting case

കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്നത്തെ എ.എസ്.പി ആയിരുന്ന റവാഡ ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി Read more

സിഎംആർഎൽ മാസപ്പടി കേസ്: സിബിഐ അന്വേഷണ ഹർജി ഹൈക്കോടതിയിൽ ഇന്ന്
CMRL Masappadi Case

സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് Read more

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ദുരൂഹതയെന്ന് കെ. സുരേന്ദ്രൻ
Kerala CM foreign trip

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. Read more

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്
Pinarayi Vijayan US visit

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് എമിറേറ്റ്സ് Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം നൽകുമെന്ന് മുഖ്യമന്ത്രി
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നൽകുമെന്ന് Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് കെ. സുധാകരൻ
Kottayam building collapse

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് Read more

കോട്ടയം മെഡിക്കൽ കോളജിൽ മുഖ്യമന്ത്രിയുടെ സന്ദർശനം; അപകടസ്ഥലം സന്ദർശിക്കാതെ മടങ്ങി
Kottayam medical college

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി Read more