ഇന്ദിരാ ഗാന്ധിയെ മുട്ടുകുത്തിച്ച യുവ നേതാവ്; സീതാറാം യെച്ചൂരിയുടെ സമരജീവിതം

നിവ ലേഖകൻ

Sitaram Yechury JNU protests

ഇന്ത്യൻ രാഷ്ട്രീയത്തിലെ പകരം വെക്കാനാവാത്ത നേതൃത്വമായി മാറിയ സീതാറാം യെച്ചൂരിയുടെ സമരജീവിതം ഇന്ന് ചർച്ചയാകുകയാണ്. അടിയന്തരാവസ്ഥയുടെ ക്രൂരതകൾക്കെതിരെ ശബ്ദമുയർത്തിയ യുവാവായിരുന്നു ഒരു കാലത്ത് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ യെച്ചൂരി. ചുക്കിച്ചുളിഞ്ഞ കുർത്തയും പാറിപ്പറന്ന മുടിയുമായി ഇന്ദിരാ ഗാന്ധിക്കു മുന്നിൽ നിന്ന് അധികാരികളെ ‘അടിയന്തരാവസ്ഥയുടെ ക്രിമിനലുകൾ’ എന്ന് വിളിച്ച് ആക്രോശിച്ച യെച്ചൂരിയുടെ നേതൃത്വത്തിലുള്ള യുവത്വത്തിന് മുന്നിൽ ഒടുവിൽ ഇന്ദിര മുട്ടുമടക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1977 ഒക്ടോബറിൽ, ജെഎൻയുവിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ യെച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും സർവകലാശാലയുടെ ചാൻസലർ സ്ഥാനത്ത് തുടരുന്നതിനെതിരെയായിരുന്നു സമരം. ഇന്ദിര പുറത്തേക്കിറങ്ങി വന്നപ്പോൾ, അവരുടെ മുന്നിൽ വച്ച് തന്നെ രാജി വെക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി മെമ്മോറാണ്ടം ഉറക്കെ വായിച്ചു.

ദിവസങ്ങൾക്ക് ശേഷം ഇന്ദിര പ്രിയദർശിനി ചാൻസിലർ സ്ഥാനമൊഴിഞ്ഞു. യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത് ജെഎൻയുവിലെ ഈ പോരാട്ട മണ്ണിൽ നിന്നാണ്. 1984-ൽ 32-ാം വയസ്സിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ, അത്രയും വലിയ പദവി കൈകാര്യം ചെയ്യാൻ തനിക്ക് പക്വതയുണ്ടോ എന്ന സംശയം യെച്ചൂരിക്കുണ്ടായിരുന്നു.

  ഓപ്പറേഷൻ സിന്ദൂർ: എംപിമാരുടെ പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും

എന്നാൽ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാടിന് ഇക്കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല. മതേതര ഇന്ത്യയ്ക്കും രാജ്യത്തെ തൊഴിലാളി വർഗ്ഗത്തിനുമായി അഞ്ച് പതിറ്റാണ്ടുകാലം ഇൻക്വിലാബ് വിളിച്ച സീതാറാം യെച്ചൂരിയോട് കാലം ഇന്ന് ലാൽസലാം പറയുകയാണ്.

Story Highlights: Sitaram Yechury led student protests that forced Indira Gandhi to resign as JNU chancellor in 1977

Related Posts
ഓപ്പറേഷൻ സിന്ദൂർ: എംപിമാരുടെ പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും
Operation Sindoor

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള എംപിമാരുടെ പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും. രണ്ട് Read more

ലീഗ് എന്നും തീവ്രവാദത്തിനും വർഗീയതയ്ക്കുമെതിരെ; യൂത്ത് ലീഗിന് വലിയ പങ്കെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ
muslim league stance

മുസ്ലിം ലീഗ് എന്നും തീവ്രവാദത്തിനും വർഗീയവാദത്തിനും എതിരാണെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
പാർലമെന്റിന് പരമോന്നത അധികാരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
Parliamentary Supremacy

പാർലമെന്റിന്റെ പരമോന്നത അധികാരത്തെ വീണ്ടും ഊന്നിപ്പറഞ്ഞു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ഭരണഘടനയുടെ രൂപഘടന Read more

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു
JNU Election Violence

ജെഎൻയു ക്യാമ്പസിലെ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചു. Read more

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലിം ലീഗ് എംപിമാർ
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പ് വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് മുസ്ലിം ലീഗ് Read more

ബി ജെ പിക്ക് പുതിയ തലവേദനയായി ഗ്രോക് എഐ | മോദി ഒരു ‘പി ആർ മെഷീൻ’, രാഹുൽ ഗാന്ധി സത്യസന്ധൻ.
Grok AI

ഗ്രോക് എഐ എന്ന കൃത്രിമ ബുദ്ധി മോഡലിന്റെ പ്രതികരണങ്ങൾ ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിക്ക് Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ശശി തരൂർ വേറിട്ട വ്യക്തിത്വം; ഏത് പാർട്ടിയിലായാലും പിന്തുണയ്ക്കും: എം മുകുന്ദൻ
Shashi Tharoor

ഇന്ത്യൻ രാഷ്ട്രീയത്തിൽ ശശി തരൂർ വേറിട്ട വ്യക്തിത്വമാണെന്ന് എം മുകുന്ദൻ. ഏത് പാർട്ടിയിലായാലും Read more

തിരഞ്ഞെടുപ്പ് പരാജയങ്ങൾ: ഭാരവാഹികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖർഗെ
Mallikarjun Kharge

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. Read more

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു
Manipur Chief Minister Resignation

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് Read more

ഡൽഹി പരാജയത്തിനു ശേഷം ആം ആദ്മി പാർട്ടിയുടെ ഭാവി
Aam Aadmi Party

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നേതൃത്വ പ്രതിസന്ധിയും Read more

Leave a Comment