Headlines

Politics

ബലാത്സംഗ കേസ്: അമ്മ-ഡബ്ല്യുസിസി തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ

ബലാത്സംഗ കേസ്: അമ്മ-ഡബ്ല്യുസിസി തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ

താര സംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് സിദ്ദിഖ് ഇക്കാര്യം വിശദീകരിച്ചത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് കത്ത് കൈമാറിയിരുന്നു. ഇന്നലെ വൈകിട്ടാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അതിജീവിത പരാതി നൽകാൻ വൈകിയതും, സിദ്ദിഖിനെതിരെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും, അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.

മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദ്ദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകും. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകി. സംസ്ഥാനത്തിനായി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.

Story Highlights: Actor Siddique claims in Supreme Court he is victim of dispute between AMMA and WCC in rape case

More Headlines

പി.വി. അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വീണാ ജോർജും വി. ശിവൻകുട്ടിയും
പി.വി അൻവറിന്റെ വിമർശനത്തിന് മറുപടിയുമായി എം.എം മണി; ജനങ്ങളുടെ പ്രശ്നങ്ങളാണ് പ്രധാനമെന്ന് വ്യക്തമാക്...
തൃശൂര്‍ പൂരം വിവാദം: ഗൂഢാലോചന അന്വേഷിക്കണമെന്ന് സിപിഐ മുഖപത്രം
പി വി അൻവറിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ
തിരുപ്പതി ലഡു വിവാദം: ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു
അൻവർ എൽഡിഎഫ് വിടണം; യുഡിഎഫിലേക്ക് ക്ഷണിക്കില്ലെന്ന് തീരുമാനം
പിണറായി വിജയനെതിരെ 'പോരാളി ഷാജി'; പി വി അൻവറിന് പിന്തുണയുമായി സൈബർ ഗ്രൂപ്പ്
പി വി അന്‍വറിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് യുദ്ധം; സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്ത്
ബിജെപി എംഎൽഎ എൻ. മുനിരത്ന നായിഡുവിനെതിരെ ബലാത്സംഗ ആരോപണം; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Related posts

Leave a Reply

Required fields are marked *