നാളെ രാവിലെ 10 മണിക്ക് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്താണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുന്നത്.
രാഹുൽ ഗാന്ധി ഒരു “ഹൈഡ്രജൻ ബോംബ്” ഉടൻ പൊട്ടിക്കുമെന്നും ബിജെപി കരുതിയിരിക്കണമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. “വോട്ട് ചോരി” ആരോപണങ്ങൾക്ക് പിന്നാലെയാണ് രാഹുലിന്റെ ഈ പ്രസ്താവന. കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേര ഇക്കാര്യം എക്സിൽ അറിയിച്ചു.
“ആറ്റം ബോംബിനേക്കാൾ വലുത് ഹൈഡ്രജൻ ബോംബാണ്” എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു.
രാജ്യം മുഴുവൻ വോട്ടുകൊള്ള അറിയാൻ പോവുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോംബ് പൊട്ടിയാൽ നരേന്ദ്ര മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പ്രസ്താവിച്ചു.
നാളെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി എന്ത് വിഷയമാണ് ഉന്നയിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാകുമോയെന്നും ഏവരും ശ്രദ്ധിക്കുന്നു.
ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.
Story Highlights : Rahul Gandhi’s special press conference tomorrow