ഖത്തർ◾: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഖത്തർ അന്താരാഷ്ട്ര വ്യോമപാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം 6.45 ഓടെയാണ് ഖത്തർ വിദേശകാര്യമന്ത്രാലയം എക്സിലൂടെ താൽക്കാലികമായി വ്യോമപാത അടച്ച വിവരം അറിയിച്ചത്. ഇതിനു പിന്നാലെ ഇറാനിലെ വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയതിന് ശേഷം ഇസ്രായേലിലേക്ക് മിസൈൽ വർഷമുണ്ടായി.
ഖത്തർ വ്യോമപരിധി ഉപയോഗിക്കുന്ന മറ്റു വിമാനങ്ങളെയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാന സർവീസുകളെയും ഈ തീരുമാനം ബാധിക്കും. അതേസമയം, ഖത്തറിലെ യു.എസ് എയർ ബേസിന് നേരെ ഡ്രോൺ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. നാല് തവണകളിലായി എട്ട് മിസൈലുകളാണ് ഇറാന് വിക്ഷേപിച്ചത്.
തെക്കൻ ഭാഗത്തുള്ള ഇസ്രായേൽ ഇലക്ട്രിക് കമ്പനിയുടെ (ഐ ഇ സി) സമീപം ഒരു മിസൈൽ പതിച്ചതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. ഇസ്രായേലിലേക്ക് അയച്ച മിക്ക മിസൈലുകളും തടഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഖര, ദ്രവ ഇന്ധന മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് ഐ ആർ ജി സി പ്രസ്താവനയിൽ അറിയിച്ചു.
ഇസ്രായേലിനെതിരായ ആക്രമണത്തെക്കുറിച്ച് ഐആർജിസി പ്രസ്താവന പുറത്തിറക്കി. ഇസ്രായേലി വ്യോമ പ്രതിരോധ കവചത്തിന്റെ പാളികൾ തുളച്ചുകയറാൻ പ്രത്യേക മാർഗം ഉപയോഗിച്ചുവെന്നും പ്രസ്താവനയിലുണ്ട്.
ALSO READ: ‘2027ലേക്കുള്ള സെമിഫൈനലാണ്’; ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തില് കെജ്രിവാള്
Story Highlights: ഇറാൻ-ഇസ്രായേൽ സംഘർഷം മൂലം ഖത്തർ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു, ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം.