വത്തിക്കാൻ സിറ്റിയിൽ ചേർന്ന കർദിനാൾമാരുടെ യോഗത്തിന് ശേഷം, ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാരം നടക്കുക. വെള്ളിയാഴ്ച സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. മാർപാപ്പയുടെ വിയോഗവാർത്ത ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആണ് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുക.
വത്തിക്കാനിൽ ഒൻപത് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ബുധനാഴ്ച നടന്ന പ്രത്യേക പ്രാർത്ഥനയിൽ ആയിരങ്ങൾ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് നിരവധി വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് 15 മുതൽ 20 ദിവസത്തിനുള്ളിൽ സിസ്റ്റെൻ ചാപ്പലിൽ നടക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രത്തിൽ, കല്ലറ അലങ്കരിക്കരുതെന്നും കല്ലറയ്ക്ക് പുറത്ത് ലാറ്റിൻ ഭാഷയിൽ “ഫ്രാൻസിസ്” എന്നു മാത്രമേ ആലേഖനം ചെയ്യാവൂ എന്നും പറയുന്നതായി വത്തിക്കാൻ അറിയിച്ചു. സംസ്കാര ചടങ്ങുകൾക്കുള്ള പണം മാർപാപ്പ മുൻകൂറായി ബസലിക്കയ്ക്ക് കൈമാറിയിരുന്നു. 138 കർദിനാൾമാർ പങ്കെടുക്കുന്ന കോൺക്ലേവ് അതീവ രഹസ്യമായിട്ടാണ് ചേരുക.
Story Highlights: Pope Francis’ funeral will be held on Saturday at St. Mary Major Basilica in Rome, following a nine-day mourning period in the Vatican.