റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമാണെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
മാർപാപ്പയുടെ നില ഇന്നലത്തേക്കാൾ ഗുരുതരമാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ വാർത്താക്കുറിപ്പിൽ പറയുന്നു. പ്ലേറ്റലറ്റുകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നുണ്ടായ അനീമിയയ്ക്ക് രക്തം നൽകേണ്ടി വന്നിട്ടുണ്ട്. ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ CAT സ്കാനിലാണ് മാർപാപ്പയ്ക്ക് ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചത്. ബ്രോങ്കെറ്റിസ് ബാധയെ തുടർന്നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസ്സുള്ള മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശങ്ക നിലനിൽക്കുകയാണ്.
Story Highlights: Pope Francis is in critical condition in a Rome hospital due to bronchitis and pneumonia.