ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാന്റെ തുടക്കം ദയനീയം. പതുക്കെ തുടങ്ങിയ ടീമിന് വേഗം കൂട്ടാൻ കഴിയാതെ ഓപ്പണർമാരായ ബാബർ അസമും ഇമാം ഉൾ ഹഖും പുറത്തായി. ഹർദിക് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന് ക്യാച്ച് നൽകിയാണ് ബാബർ പുറത്തായത്. 26 പന്തിൽ നിന്ന് വെറും 23 റൺസ് മാത്രമാണ് ബാബർ നേടിയത്.
പാകിസ്ഥാന്റെ ടോസ് നേട്ടം ഫലം കണ്ടില്ല. ലോക കായിക ഭൂപടത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായ ഇന്ത്യ-പാകിസ്ഥാൻ പോരിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച പാകിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടന്നത്. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനായിരുന്നു ടോസ് നേടിയത്.
ഇന്ത്യൻ ടീമിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പാകിസ്ഥാൻ ടീമിൽ ഒരു മാറ്റമുണ്ടായിരുന്നു. ഫഖറിന് പകരം ഇമാം ഉൾ ഹഖിനെ ഓപ്പണറായി പാകിസ്ഥാൻ ടീം കളത്തിലിറക്കി. ബാബറിനെ പുറത്താക്കി വൈകാതെ ഇമാം ഉൾ ഹഖും പുറത്തായി. റണ്ണിനായി ശ്രമിക്കുന്നതിനിടെ അക്സർ പട്ടേലിന്റെ പന്തിൽ റൺ ഔട്ടാവുകയായിരുന്നു. 26 പന്തിൽ നിന്ന് വെറും 10 റൺസ് മാത്രമാണ് ഹഖ് നേടിയത്.
പത്ത് ഓവർ പിന്നിട്ടപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് ആണ് പാകിസ്ഥാൻ നേടിയത്. ഇതിൽ 13 റൺസ് എക്സ്ട്രാസ് ആയിരുന്നു. ബോൾ ഓപ്പൺ ചെയ്ത ഷമിയുടെ ആദ്യ ഓവറിൽ തന്നെ എക്സ്ട്രാസ് മഴ പെയ്തിരുന്നു. പാകിസ്ഥാൻ ഓപ്പണർമാർ പുറത്തായതോടെ ഇന്ത്യ മത്സരത്തിൽ മേൽക്കൈ നേടി.
India fight back by sending back the Pakistan openers 👊#PAKvIND #ChampionsTrophy #Cricket #CricketReels
Watch LIVE on @StarSportsIndia in India.
Here's how to watch LIVE wherever you are 👉 https://t.co/S0poKnxpTX pic.twitter.com/bvaaU2bjnV
— ICC (@ICC) February 23, 2025
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ പാകിസ്ഥാന്റെ ഓപ്പണർമാർ പരാജയപ്പെട്ടു. പാകിസ്ഥാന് വേണ്ടി ബാബർ അസം 26 പന്തിൽ 23 റൺസും ഇമാം ഉൾ ഹഖ് 26 പന്തിൽ 10 റൺസും നേടി പുറത്തായി. പത്ത് ഓവർ പിന്നിട്ടപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് ആണ് പാകിസ്ഥാന്റെ സ്കോർ.
Story Highlights: Pakistan’s openers, Babar Azam and Imam-ul-Haq, were dismissed early in the ICC Champions Trophy match against India on February 23, 2025.