സിനിമാ പ്രേമികൾക്ക് എന്നും ചർച്ചാ വിഷയമാണ് മോഹൻലാലും ആൻറണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദം.
മൂന്നാംമുറ എന്ന ചലച്ചിത്രത്തിൽ മോഹൻലാലിന്റെ ഡ്രൈവർ ആയി ആരംഭിച്ച ബന്ധം ഇന്നും കേടുപാടുകൾ കൂടാതെ ഇരുവരും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.
അടുത്തിടെ ഒരു സ്വകാര്യചാനലിന് ഇരുവരും നൽകിയ അഭിമുഖത്തിൽ ഏതാണ്ട് മുപ്പത് വർഷമായി തുടർന്നുവരുന്ന സൗഹൃദത്തെ ഇരുവരും ഓർത്തെടുത്തു.
“അഭിനയിക്കാൻ മാത്രം അറിയുന്ന ഒരാളാണ് ഞാൻ.മറ്റുള്ള കാര്യത്തിൽ ഒന്നും ശ്രദ്ധ ചെലുത്താൻ അറിയില്ല.എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ആന്റണി ആണ് ” മോഹൻലാൽ പറയുന്നു.
ആൻറണി പെരുമ്പാവൂർ ലാലേട്ടൻറെ ഡ്രൈവറായി ഒപ്പം കൂടിയതും ,സുചിത്ര പങ്കാളിയായി ലാലേട്ടന്റെ ജീവിതത്തിലേക്ക് കടന്നുവന്നതും ഏകദേശം ഒരേ സമയത്താണ്.
കൂടുതൽ സമയം ആൻറണിയുമായി ചിലവിടേണ്ടി വരുന്നത് കൊണ്ട് തന്നെ, കൂടുതൽ സ്നേഹം ആന്റണിയോടാണെന്നും സുചിത്രയ്ക്ക് ആന്റണിയോട് അസൂയ ഉണ്ടെന്നും ലാലേട്ടൻ പറയുന്നു.
“മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ സിനിമാജീവിതത്തിലെ ഉയർച്ചയ്ക്കും സൗഭാഗ്യത്തിനും പിന്നിൽ ആന്റണി പെരുമ്പാവൂർ എന്ന വ്യക്തി ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.ആ സത്യത്തെ ഞാൻ മാനിക്കുന്നു.എന്റെ അവസാന ശ്വാസം വരെ ആന്റണി പെരുമ്പാവൂർ ഒപ്പമുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു”.
എന്നായിരുന്നു ആന്റണിയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ.
ഡ്രൈവറായി ഒപ്പം അഭിനയിച്ച് പിന്നീട് ജീവിതത്തിൽ ലാലേട്ടന്റെ ഡ്രൈവറായ ആൻറണി പെരുമ്പാവൂർ ഇന്ന് മോഹൻലാലിൻറെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ മേൽനോട്ടക്കാരൻ ആണ്.
“മരക്കാർ അറബിക്കടലിന്റെ സിംഹം” ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ അടുത്തതായി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
മോഹൻലാൽ ,സുനിൽ ഷെട്ടി ,പ്രഭു ,അർജുൻ സർജ ,മഞ്ജു വാരിയർ ,കീർത്തി സുരേഷ് ,പ്രണവ് മോഹൻലാൽ,കല്യാണി പ്രിയദർശൻ,മുകേഷ് ,സിദ്ധിഖ് ,നെടുമുടി വേണു തുടങ്ങിയവർ അഭിനേതാക്കൾ ആകുന്ന ചിത്രം 2019 മാർച്ചിൽ റിലീസിനൊരുങ്ങിയെങ്കിലും കോവിഡ് 19 നെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
മോഹൻലാലിനെ നായകനാക്കി സിനിമകൾ നിർമ്മിക്കുന്ന ബാനർ ആയ ആശിർവാദ് സിനിമാസ് അദ്ദേഹത്തെ അല്ലാതെ മറ്റൊരാളെ നായകനാക്കി നിർമിച്ച ഏക സിനിമ പ്രണവ് മോഹൻലാലിൻറെ ‘ആദി’ ആയിരുന്നു.
Story highlights : Mohanlal says suchithra is jealous of the friendship between him and antony perumbavoor
More Headlines
Anjana
Related posts
Latest News
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു പിതാവ് മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെയ്ത ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി ഇതിനെക്കുറിച്ച് ഒരു ചാനലിന് അഭിമുഖം നൽകി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.