എം എം ലോറൻസിന്റെ മകളെക്കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു

നിവ ലേഖകൻ

MM Lawrence Facebook post daughter

സിപിഐഎം മുതിർന്ന നേതാവും മുൻ സിഐടിയു ജനറൽ സെക്രട്ടറിയുമായിരുന്ന എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അന്ത്യയാത്രയില് നാടകീയമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ലോറൻസിന്റെ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിയാതെ വന്നു. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. മൃതദേഹം പള്ളിയില് അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മകൾ നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും അന്തിമതീരുമാനമെടുക്കേണ്ടത് കളമശ്ശേരി മെഡിക്കൽ കോളേജ് ആണെന്നും ഹെെക്കോടതി വ്യക്തമാക്കിയിരുന്നു.

മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എംഎൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും പറഞ്ഞതിനെതുടർന്ന് അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് തന്റെ അച്ഛൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാരോപിച്ച് ഇളയമകൾ ആശ ലോറൻസ് രംഗത്തെത്തിയത്. ഇപ്പോഴിതാ മകള് ആശയെ കുറിച്ച് മൂന്ന് വർഷം മുൻപ് എംഎം ലോറന്സ് ആശുപത്രിയിൽ വെച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്. എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല എന്നും വര്ഷങ്ങളായി അകല്ച്ചയിലായിരുന്ന മകള് തന്റെ സമ്മതമില്ലാതെ ചിത്രങ്ങളെടുക്കുകയും അവ ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള് നടത്തുകയാണെന്നുമായിരുന്നു അദ്ദേഹം അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

തോട്ടി തൊഴിലാളികൾ മുതൽ വ്യവസായ മേഖലയിലെ തൊഴിലാളികളെ വരെ സംഘടിപ്പിക്കുകയും അവകാശങ്ങൾ നേടാൻ പ്രാപ്തരാക്കുകയും ചെയ്ത നേതാവായിരുന്നു എംഎം ലോറൻസ്. ന്യൂമോണിയയെ തുടർന്ന് സെപ്റ്റംബർ 21ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Story Highlights: MM Lawrence’s controversial Facebook post about his daughter resurfaces amid funeral dispute

Related Posts
ബിജെപിക്ക് തിരിച്ചടി; ജില്ലാ നേതാവ് സിപിഐഎമ്മിലേക്ക്
BJP Pathanamthitta

പത്തനംതിട്ടയിൽ ബിജെപിക്ക് തിരിച്ചടി. ജില്ലാ കമ്മിറ്റി അംഗമായിരുന്ന കൊട്ടയേത്ത് ഹരികുമാർ പാർട്ടിയിൽ നിന്ന് Read more

ബിഹാർ തിരഞ്ഞെടുപ്പിൽ പണവും മസിൽ പവറും ഉപയോഗിച്ചെന്ന് എം.എ. ബേബി
Bihar election

ബിഹാർ തിരഞ്ഞെടുപ്പിൽ വ്യാപകമായി പണവും മസിൽ പവറും ഉപയോഗിച്ചെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി Read more

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; പി.എം. ശ്രീ വിഷയം ചർച്ചയായേക്കും
CPI(M) Politburo meeting

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പി.എം. ശ്രീ വിഷയം Read more

എം.എം. ലോറൻസിൻ്റെ മൃതദേഹം പഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി; മകളുടെ ഹർജി തള്ളി
medical research

മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം. ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി Read more

ഡി രാജയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന ആരോപണം തള്ളി എംഎ ബേബി
MA Baby

പി.എം. ശ്രീ വിഷയത്തിൽ ഡി. രാജ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന കെ. Read more

ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്നതിൽ ഗൂഢാലോചനയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
G. Sudhakaran controversy

ജി. സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ.എം ജില്ലാ Read more

ജി. സുധാകരൻ വിവാദത്തിൽ സി.പി.ഐ.എം ജാഗ്രതയോടെ; അനുനയ നീക്കവുമായി പാർട്ടി
G. Sudhakaran controversy

മുതിർന്ന നേതാവ് ജി. സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.ഐ.എം ജാഗ്രതയോടെ ഇടപെടുന്നു. തിരഞ്ഞെടുപ്പ് Read more

ജി. സുധാകരനെതിരായ സൈബർ ആക്രമണം; സി.പി.ഐ.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
V.D. Satheesan criticism

ജി. സുധാകരനെതിരായ സൈബർ ആക്രമണത്തിൽ സി.പി.ഐ.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മകനെതിരായ Read more

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ്; എം.എ. ബേബിയുടെ പ്രതികരണം സി.പി.ഐ.എമ്മിനെ വെട്ടിലാക്കുന്നു
ED notice controversy

മുഖ്യമന്ത്രിയുടെ മകന്റെ പേരില് ഇ.ഡി നോട്ടീസ് അയച്ചെന്ന വാര്ത്തകളില് സി.പി.ഐ.എം ജനറല് സെക്രട്ടറി Read more

ആന്ധ്രയിൽ ഗുഡ്സ് ട്രെയിനിന് മുന്നിൽ ചാടി ദമ്പതികളും കുഞ്ഞും ജീവനൊടുക്കി
Family Suicide Andhra Pradesh

ആന്ധ്രാപ്രദേശിൽ ഗുഡ്സ് ട്രെയിനിന് മുന്നിൽ ചാടി മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. കടപ്പ Read more

Leave a Comment