Headlines

Politics

എം എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

എം എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ തീരുമാനത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ വീണ്ടും ഹിയറിങ് നടത്താൻ ചുമതലപ്പെടുത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോറൻസിന്റെ മകൾ ആശയാണ് മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഇടവക അംഗമായ ലോറൻസിനെ പള്ളിയിൽ സംസ്കരിക്കണമെന്നായിരുന്നു ആശയുടെ ആവശ്യം. എന്നാൽ, മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നതായി മൂത്തമകൻ അഡ്വ എം എൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും അറിയിച്ചു.

സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കൺവീനർ, എറണാകുളം ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ലോറൻസ് ദീർഘകാലം സിപിഐഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്നു. ജസ്റ്റിസ് വി ജി അരുൺ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

Story Highlights: High Court orders MM Lawrence’s body to be kept in mortuary, not handed over for medical study

More Headlines

മലപ്പുറത്തെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി; വിമർശനവുമായി എംഎസ്...
തിരുപ്പതി ലഡ്ഡു വിവാദം: മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുതെന്ന് സുപ്രീംകോടതി
മോദിയെ കുറിച്ചുള്ള ഖർഗെയുടെ പ്രസ്താവന: കോൺഗ്രസിന്റെ വെറുപ്പും ഭയവും വ്യക്തമാക്കുന്നതെന്ന് അമിത് ഷാ
സിദ്ദിഖ് കേസ്: സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നോട്ടീസ് നൽകി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ആശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു
സിഎംആർഎൽ കോഴ കേസ്: എസ്എഫ്ഐഒ അന്വേഷണ കാലാവധി ഇന്ന് അവസാനിക്കും
വനം മന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത; എ കെ ശശീന്ദ്രൻ പ്രതികരിച്ചു
പിവി അൻവറിനെതിരെ ശക്തമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ; കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ടു

Related posts

Leave a Reply

Required fields are marked *