കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം; രോഗികൾ ഓടി രക്ഷപ്പെട്ടു

Kozhikode Medical College fire

**കോഴിക്കോട്◾:** കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും തീപിടുത്തമുണ്ടായ സംഭവം പരിഭ്രാന്തി പരത്തി. നേരത്തെ ഷോർട്ട് സർക്യൂട്ട് മൂലം പുക ഉയർന്ന സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിന് മുമ്പാണ് വീണ്ടും തീപിടുത്തമുണ്ടായത്. ആറാം നിലയിലെ ഓപ്പറേഷൻ തീയറ്റർ സജ്ജമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് മൂന്നും നാലും ബ്ലോക്കുകളിലായി ഇരുപതോളം രോഗികളുണ്ടായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുക ഉയരുന്നത് കണ്ട് രോഗികളും കൂട്ടിരിപ്പുകാരും ഓടി രക്ഷപ്പെട്ടു. ശസ്ത്രക്രിയ കഴിഞ്ഞവരും മറ്റ് രോഗികളും ആറാം നിലയിലുണ്ടായിരുന്നു. യൂറിൻ ബാഗുമായി ഓടി രക്ഷപ്പെട്ട രോഗികളുമുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുകയുടെ ഗന്ധം അനുഭവപ്പെട്ടതായും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.

എന്നാൽ ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നോ എന്ന കാര്യത്തിൽ ആശുപത്രി അധികൃതർക്ക് വ്യക്തതയില്ല. സംഭവത്തിൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സമഗ്ര പരിശോധനയ്ക്ക് ശേഷമേ രോഗികളെ പ്രവേശിപ്പിക്കാവൂ എന്ന് എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു. നിലവിൽ തീ പൂർണമായും അണച്ചിട്ടുണ്ട്.

തീപിടുത്തം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. ഫയർ ഓഡിറ്റിലും സേഫ്റ്റി ഓഡിറ്റിലും വീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആറും അഞ്ചും നിലകളിൽ പരിശോധന നടത്തുന്നതിനിടെ സീലിംഗ് ലൈറ്റിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ഫയർ ഓഡിറ്റ് നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  ജിയോ നെറ്റ്വർക്ക് തകരാറിൽ; കോളുകളും ഡാറ്റയും തടസ്സപ്പെട്ടു

സബ് കളക്ടറുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരുടെ സംഘം അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ തുടർച്ചയായ തീപിടുത്തങ്ങളുടെ കാരണം സാങ്കേതിക അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. മെഷ്യനുകൾ പ്രവർത്തിപ്പിച്ചത് മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരുന്നുവെന്നും ഇലക്ട്രിക്കൽ വിഭാഗമാണ് പരിശോധന നടത്തി ഉറപ്പ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ട്, മൂന്ന്, നാല് നിലകളിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നു. അനുവാദമില്ലാതെ രോഗികളെ പ്രവേശിപ്പിച്ചതിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി കേട്ട ശേഷം മാത്രം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബിൽഡിങ് പൂർണ സജ്ജമായ ശേഷം മാത്രം രോഗികളെ പ്രവേശിപ്പിക്കാനായിരുന്നു നിർദേശം നൽകിയിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: A fire broke out at Kozhikode Medical College while setting up an operation theatre, causing panic among patients and staff.

  സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും നാശനഷ്ടം
Related Posts
കോഴിക്കോട് 21 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
cannabis seized Kozhikode

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ടയിൽ രണ്ട് ഒഡീഷ സ്വദേശികൾ പിടിയിലായി. 21.200 Read more

കോഴിക്കോട് കനത്ത മഴ: രണ്ട് മരണം; സംസ്ഥാനത്ത് 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Kerala monsoon rainfall

കോഴിക്കോട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കല്ലൂട്ടിവയൽ Read more

കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു; ദേശീയപാതയിലെ അപകടം തുടർക്കഥയാവുന്നു
pothole accident

കോഴിക്കോട് വടകര ചോമ്പാല ദേശീയപാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. ചോമ്പാൽ Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
Kozhikode medical college

കോഴിക്കോട് മെഡിക്കൽ കോളേജ് വേസ്റ്റ് വാട്ടർ പ്ലാന്റിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തി. Read more

കോഴിക്കോട് വളയത്ത് മിന്നൽ ചുഴലി; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
lightning storm valayam

കോഴിക്കോട് വളയം പഞ്ചായത്തിൽ മിന്നൽ ചുഴലിക്കാറ്റ് വീശി നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് Read more

കോഴിക്കോട് പ്ലാനറ്റോറിയം കാഴ്ചയുടെ വിസ്മയം തീർക്കുന്നു; ജ്യോതിശാസ്ത്ര ഗാലറി തുറന്നു
Kozhikode Planetarium

കോഴിക്കോട് പ്ലാനറ്റോറിയത്തിലെ നവീകരിച്ച ജ്യോതിശാസ്ത്ര ഗാലറി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം Read more

  ഇനി ശ്വാസം മതി ആളെ തിരിച്ചറിയാൻ; പുതിയ പഠനവുമായി ഗവേഷകർ
സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും നാശനഷ്ടം
Kerala monsoon rainfall

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകർന്ന് Read more

കോഴിക്കോട്: ഹണി ട്രാപ്പിൽ പ്രവാസിയെ കുടുക്കി 23 ലക്ഷം രൂപയും വാഹനവും തട്ടി; രണ്ട് പേർ പിടിയിൽ
honey trap case

കോഴിക്കോട് ജില്ലയിൽ ഹണി ട്രാപ്പിൽ കുടുക്കി പ്രവാസിയിൽ നിന്ന് 23 ലക്ഷം രൂപ Read more

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് ബസ്സിൽ ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
school student molestation

കോഴിക്കോട് നഗരത്തിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളി Read more

താമരശ്ശേരിയിൽ വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു, വഴിയിൽ ഇറക്കിവിട്ടു
Bus employee assaults student

കോഴിക്കോട് താമരശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിക്കുകയും Read more