കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു; വെടിവയ്പ്പിൽ പരിക്കേറ്റ് ജീവിതകാലം മുഴുവൻ ശയ്യയിലായിരുന്നു

നിവ ലേഖകൻ

Pushpan Koothuparamba police firing

കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ (54) കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ചു. ആഗസ്റ്റ് രണ്ടിന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പന് പിന്നീട് ഹൃദയാഘാതമുണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ വിലാപയാത്രയായി ജന്മദേശമായ കണ്ണൂർ ചൊക്ലിയിലേക്ക് കൊണ്ടുപോകും. സിപിഐ എം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു പുഷ്പൻ. 1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയതാണ് പുഷ്പൻ. അന്നത്തെ വെടിവെപ്പിൽ പുഷ്പന്റെ സുഷുമ്നനാഡിയാണ് തകർന്നത്.

ഇരുപത്തിനാലാം വയസിൽ സംഭവിച്ച ഈ ദുരന്തം പുഷ്പന്റെ ജീവിതത്തെ മാറ്റിമറിച്ചു. കൂട്ടത്തിലുള്ള സഖാക്കൾ വെടിയേറ്റു വീഴുന്നതിന് സാക്ഷിയായിട്ടും ധൈര്യപൂർവം നിറതോക്കുകൾക്കിടയിലേക്കിറങ്ങിയ പുഷ്പൻ ഒരു കാലഘട്ടത്തിന്റെ സമരാവേശമായിരുന്നു. നോർത്ത് മേനപ്രം എൽപി സ്കൂളിലും ചൊക്ലി രാമവിലാസം സ്കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ച പുഷ്പൻ ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വീട്ടിലെ പ്രാരാബ്ദം കാരണം പഠനം ഉപേക്ഷിച്ച് ആണ്ടിപീടികയിലെ പലചരക്ക് കടയിൽ ജോലിക്കാരനായി.

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം

മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്തു. കൂത്തുപറമ്പിലെ സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനത്തിന് എത്തിയ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിലാണ് പുഷ്പൻ വെടിയേറ്റത്. സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തിൽ ആളിക്കത്തുന്ന കാലമായിരുന്നു അത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി, തുടർന്ന് പ്രവർത്തകർ കല്ലേറ് തുടങ്ങി.

ഇതോടെ വെടിവെപ്പുമുണ്ടായി. കെ കെ രാജീവൻ, കെ വി റോഷൻ, കെ മധു, സി ബാബു, ഷിബുലാൽ എന്നിവർ വെടിയേറ്റു വീണു. തലയ്ക്ക് പിന്നിൽ വെടിയേറ്റ പുഷ്പൻ പിന്നീട് എഴുന്നേറ്റ് നടന്നില്ല. പാർട്ടിയുടെ തണലിലായിരുന്നു പിന്നീടുള്ള പുഷ്പന്റെ ജീവിതം.

Story Highlights: CPM activist Pushpan, paralyzed in Koothuparamba police firing, passes away at 54

Related Posts
സിപിഎം മുൻ എംപിയെ പുറത്താക്കി: പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു
CPM expulsion

പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ വാട്സ്ആപ്പിൽ അയച്ചതിന് സിപിഎം മുൻ എംപി ബൻസഗോപാൽ Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
എം.വി ഗോവിന്ദൻ ബിജെപിക്കെതിരെ രൂക്ഷ വിമർശനം
M.V. Govindan

യു.ഡി.എഫിന് സ്ഥാനാർത്ഥി ക്ഷാമമില്ലെന്നും ജയിക്കേണ്ടത് അനിവാര്യമാണെന്നും എം.വി. ഗോവിന്ദൻ. വഖഫ് നിയമഭേദഗതി ന്യൂനപക്ഷ Read more

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി ഉൾപ്പെടെ ഏഴ് പേർ പുറത്ത്; കെ.കെ ശൈലജയ്ക്ക് പ്രതീക്ഷ അസ്ഥാനത്ത്
CPM Politburo

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഏഴ് അംഗങ്ങൾ പ്രായപരിധി കാരണം ഒഴിയും. കെ.കെ. Read more

പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ
Pinarayi Vijayan age relaxation

പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം Read more

വീണ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രം: സിപിഐഎം പ്രതിരോധം തുടരുന്നു
Veena Vijayan SFIO Chargesheet

മാസപ്പടി കേസിൽ വീണ വിജയനെതിരെ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയുടെ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം
CPM Party Congress

മധുരയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാർട്ടി Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവ്
Veena Vijayan case

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി പി രാജീവ് Read more

കേരള മാതൃക രാജ്യത്തിന് മാതൃക: സിപിഐഎം പാര്ട്ടി കോണ്ഗ്രസ് ചര്ച്ചയില്
CPM Party Congress

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസന മാതൃക രാജ്യത്തിന് മാതൃകയാണെന്ന് സിപിഐഎം പാർട്ടി കോൺഗ്രസിൽ Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Sooraj murder case

കണ്ണൂർ പറമ്പയിൽ കുട്ടിച്ചാത്തൻ മഠം ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഐഎം പ്രവർത്തകർ Read more

Leave a Comment