കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല, എസ്ഐടി യോഗം തിങ്കളാഴ്ച

നിവ ലേഖകൻ

Updated on:

Kodakara black money case

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ബിജെപി ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തില്ല. തൃശൂരിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിന് ശേഷം മാത്രമായിരിക്കും തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തുക. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

— /wp:paragraph –> കേസിലെ തുടർനടപടികൾ എപ്രകാരം വേണമെന്ന കാര്യത്തിലും അന്വേഷണസംഘത്തിന്റെ യോഗത്തിൽ തീരുമാനം ഉണ്ടാകും. തൃശൂർ പൊലീസ് ക്ലബ് എസ്ഐടിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവർത്തിക്കും. തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും യോഗത്തിൽ തയ്യാറാക്കും. ഇന്നലെ പൊലീസ് പ്രാഥമികമായി തിരൂർ സതീശിനോട് വിവരങ്ങൾ തേടിയിരുന്നു.

കേസിൽ തുടരന്വേഷണം ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കേണ്ടതുണ്ട്. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് അനുമതി തേടുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എൻ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്നും അന്വേഷണത്തിൽ അപാകതകൾ ഇല്ലാത്തതിനാൽ തുടരന്വേഷണം നടത്തിയാൽ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബിജെപിയിൽ സീറ്റ് നിഷേധം; തിരുവനന്തപുരത്ത് ആത്മഹത്യയും ആത്മഹത്യാ ശ്രമവും, പ്രതിരോധത്തിലായി നേതൃത്വം

നേരത്തെ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. പണം എത്തിച്ച കോഴിക്കോട് സ്വദേശി ധർമ്മരാജന് കെ സുരേന്ദ്രനുമായി ബിജെപി സംഘടന ജനറൽ സെക്രട്ടറി എൻ ഗണേശുമായും ഓഫീസ് സെക്രട്ടറി ഗണേഷ് നായരുമായും അടുത്ത ബന്ധം എന്നാണ് പോലീസ് കണ്ടെത്തൽ. കർണാടകത്തിൽ നിന്ന് 41.

40 കോടിയുടെ കുഴൽപ്പണം തെരഞ്ഞെടുപ്പിന്റെ ഭാഗമായി എത്തിച്ചു എന്നാണ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ ട്വന്റിഫോർ പുറത്തുവിട്ടതിന് പിന്നാലെയാണ് കുഴൽപ്പണക്കേസ് വീണ്ടും ചർച്ചാവിഷയമായത്. Story Highlights: Kodakara black money case: Thiroor Satheesh’s statement to be recorded after SIT meeting

Related Posts
മലപ്പുറം ബിജെപിയിൽ പൊട്ടിത്തെറി; ജാതി വിവേചനമെന്ന് ആരോപിച്ച് രാജി.
caste discrimination BJP

മലപ്പുറം ബിജെപിയിൽ ജാതി വിവേചനം ആരോപിച്ച് രാജി. മലപ്പുറം വെസ്റ്റ് ജില്ല മീഡിയ Read more

  മലപ്പുറം ബിജെപിയിൽ പൊട്ടിത്തെറി; ജാതി വിവേചനമെന്ന് ആരോപിച്ച് രാജി.
ബിജെപിയിൽ സീറ്റ് നിഷേധം; തിരുവനന്തപുരത്ത് ആത്മഹത്യയും ആത്മഹത്യാ ശ്രമവും, പ്രതിരോധത്തിലായി നേതൃത്വം
BJP Kerala crisis

തിരുവനന്തപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യയും ആത്മഹത്യാ ശ്രമവും. നെടുമങ്ങാട് സീറ്റ് Read more

ആനന്ദ് ബിജെപി പ്രവർത്തകനല്ല, രാഷ്ട്രീയം കളിക്കരുതെന്ന് എസ്. സുരേഷ്
BJP State Secretary

ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ആനന്ദിന്റെ ആത്മഹത്യയിൽ ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയ Read more

കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ വരുമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political changes

കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

ബിജെപിയിൽ പൊട്ടിത്തെറി; എം.എസ് കുമാറിനെ അനുനയിപ്പിക്കാൻ നീക്കം
Thirumala Anil death

ബിജെപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച മുൻ സംസ്ഥാന വക്താവ് എം എസ് കുമാറിനെ Read more

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
Kerala government criticism

സംസ്ഥാന സർക്കാർ നാലര വർഷത്തിന് ശേഷം ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപനം നടത്തുന്നത് എന്തിനാണെന്ന് Read more

  ആനന്ദ് ബിജെപി പ്രവർത്തകനല്ല, രാഷ്ട്രീയം കളിക്കരുതെന്ന് എസ്. സുരേഷ്
വിവരങ്ങൾ ചോരുന്നു; സംസ്ഥാന കാര്യാലയത്തിൽ നിന്നുള്ള സർക്കുലറുകൾ നിർത്തിവെച്ച് ബിജെപി
BJP Kerala News

സംസ്ഥാന കാര്യാലയത്തിൽ നിന്നുള്ള സർക്കുലറുകൾ ബിജെപി താൽക്കാലികമായി നിർത്തിവെച്ചു. വിവരങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട് Read more

ട്രെഡ്മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറിന് പരിക്ക്
Rajeev Chandrasekhar injured

ട്രെഡ്മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്കേറ്റു. ട്രെഡ്മില്ലിൽ Read more

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി എൻ കെ ശശി
BJP leader protest

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ കെ ശശി രംഗത്ത്. പാർട്ടിയിൽ Read more

കേരളത്തിലെ സാമ്പത്തിക സ്ഥിതി തകർച്ചയിലെന്ന് രാജീവ് ചന്ദ്രശേഖർ
Kerala economic situation

കഴിഞ്ഞ 9 വർഷമായി കേരളത്തിലെ സാമ്പത്തികരംഗം തകർന്നു കിടക്കുകയാണെന്നും ഈ നിയമസഭാ സമ്മേളനത്തിൽ Read more

Leave a Comment