കൊഴിക്കോട്◾: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മാറ്റമില്ല. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് തുടരുന്നത്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതികൾ രൂക്ഷമായിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ഇതിനോടകം 14 ക്യാമ്പുകൾ തുറന്നു. 71 കുടുംബങ്ങളിലെ 240 പേരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് പലയിടത്തും നാശനഷ്ട്ടങ്ങൾ സംഭവിച്ചു.
പലയിടത്തും വീടുകൾ തകർന്നുവീണതായി റിപ്പോർട്ടുകൾ ഉണ്ട്. കോന്നി, കോതമംഗലം, തളിപ്പറമ്പ്, കിളിമാനൂർ എന്നിവിടങ്ങളിൽ വീടുകൾ തകർന്നു. ശക്തമായ കാറ്റിൽ ഇടുക്കി തൊപ്പിപ്പാളയിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോവുകയുണ്ടായി. ദേശീയപാതയിൽ കോഴിക്കോട് വടകരയിൽ വിള്ളൽ സംഭവിച്ചു.
കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. കോഴിക്കോട് മാവൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അതേപോലെ ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കണ്ണൂർ കുപ്പത്തും വീണ്ടും മണ്ണിടിച്ചിലുണ്ടായി.
ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടർ തകരാറിനെ തുടർന്ന് ഉയർത്താൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെ ജലസേചന വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. മഴക്കാലം നേരത്തെയെത്തിയതിനാൽ വാർഷിക അറ്റകുറ്റപണി നടത്താനായില്ലെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം.
Story Highlights : Kerala rain alert red, orange alert & yellow alert declared
Story Highlights: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.