കരുനാഗപ്പള്ളി:
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. വയനാട് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അലുവ അതുലും സംഘവുമാണ് വെട്ടിയതെന്നും സൂചനയുണ്ട്.
കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. വവ്വാക്കാവിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചതും ഇതേ സംഘമാണെന്നാണ് വിവരം. പുലർച്ചെ 2.30ഓടെയാണ് ജിം സന്തോഷിനെ വീട്ടിൽ വെച്ച് ആക്രമിച്ചത്.
വീടിന് നേരെ പടക്കം എറിഞ്ഞ് കതക് തകർത്താണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകർക്കുകയും കൈയ്ക്ക് വെട്ടേല്പിക്കുകയും ചെയ്തു. വെള്ള നിറത്തിലുള്ള ഇന്നോവ കാറിലാണ് സംഘം എത്തിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസിൽ സന്തോഷ് റിമാന്റിലായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. വവ്വാക്കാവിൽ വെട്ടേറ്റ അനീറുമായി വയനാട് ഗുണ്ടാസംഘത്തിന് മുൻവിരോധമുണ്ടായിരുന്നു.
അനീറും കേസിലെ പ്രതിയാണ്. സന്തോഷിനെ വെട്ടിയതിന് ശേഷമാണ് അനീറിനെതിരായ ആക്രമണം നടന്നത്. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Story Highlights:
Gang leader Jim Santosh was hacked to death in Karunagappally, Kollam.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ