ചിന്നസ്വാമി ദുരന്തം: കർണാടക സർക്കാരിനെതിരെ വിമർശനവുമായി ബിജെപി

RCB parade death

ബംഗളൂരു◾: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കർണാടക സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്ത്. കോൺഗ്രസ് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അപകടകാരണമെന്നും ആളുകളെ നിയന്ത്രിക്കാനോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ കഴിഞ്ഞില്ലെന്നും ബിജെപി ആരോപിച്ചു. ആർസിബി ടീമിന്റെ പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിക്കുകയും 50-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് വിമർശനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആഘോഷങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്നും ബെംഗളൂരു സെൻട്രൽ എംപിയും ബിജെപി നേതാവുമായ പി.സി. മോഹൻ കുറ്റപ്പെടുത്തി. 18 വർഷമായി ആർസിബി ആരാധകർ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും എന്തുകൊണ്ട് ഒരു വിജയ പരേഡ് ഉണ്ടായില്ലെന്നും അദ്ദേഹം ചോദിച്ചു. ഗതാഗത പ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നത് അംഗീകരിക്കുന്നു, എന്നാൽ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സർക്കാരിന് മതിയായ സമയം ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷങ്ങൾ ഒരു അസൗകര്യമായി തോന്നരുതെന്നും മറിച്ച് അതൊരു ഉത്സവം പോലെ തോന്നണമെന്നും പി.സി. മോഹൻ എക്സിൽ കുറിച്ചു.

അതേസമയം, സ്റ്റേഡിയം പരിസരത്ത് 5000 പൊലീസുകാരെ വിന്യസിച്ചിരുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. എന്നാൽ, ലാത്തിച്ചാർജ് നടത്തിയതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് വിമർശനമുണ്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഉന്തും തള്ളും ഉണ്ടായപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജനക്കൂട്ടം നിയന്ത്രണാതീതമായിരുന്നുവെന്നും ക്രമീകരണങ്ങൾ നടത്താൻ സമയം കിട്ടിയില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ എൻഡിടിവിയോട് പറഞ്ഞു.

ആർസിബിയുടെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിക്കുകയും 50-ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട്. ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആർസിബി ടീം കനത്ത സുരക്ഷാ വലയത്തിലാണ്.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി.കെ. ശിവകുമാർ എത്തിയത്. ആർസിബി ടീമിന്റെ വിക്ടറി പരേഡിനോടനുബന്ധിച്ച്, വിധാന് സൗധയ്ക്ക് മുന്നിൽ നിന്ന് കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചിരുന്നു.

വിക്ടറി പരേഡ് വിധാന് സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആരാധകരെ പ്രവേശിപ്പിച്ചു തുടങ്ങി. ചാമ്പ്യൻ ടീമിനെ കാത്ത് സ്റ്റേഡിയത്തിന് മുന്നിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

Story Highlights : BJP Against Karnataka govt on rcb parede death

Related Posts