ഇന്ത്യയുടെ സ്വപ്നദൗത്യമായ ശുക്രയാൻ 1-ന്റെ വിക്ഷേപണ തീയതി ഐഎസ്ആർഓ പ്രഖ്യാപിച്ചു. 2028 മാര്ച്ച് 29-ന് ശുക്രനിലെ രഹസ്യങ്ങള് തേടി ശുക്രയാൻ 1 ന്റെ പര്യവേക്ഷണയാത്ര ആരംഭിക്കും. സാങ്കേതിക കാരണങ്ങളാൽ 2024 ഡിസംബറിൽ നിന്നും വിക്ഷേപണം നീട്ടിവച്ചതായി ഐഎസ്ആർഒ അറിയിച്ചു.
പേടകം ശുക്രനിലെത്താൻ 112 ദിവസങ്ങൾ എടുക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ശുക്രനിലെ പര്വതങ്ങളുടെ ഘടന, അഗ്നിപര്വതങ്ങള്, സ്ഥിരമായി പെയ്യുന്ന ആഡിസ് മഴ, കാറ്റിന്റെ വേഗത, കാര്ബണ് ഡൈ ഓക്സൈഡിന്റെ സാന്നിധ്യം, അന്തരീക്ഷ ഉപരിപാളിയായ അയണോസ്ഫിയറില് സൗരവാതങ്ങളുടെ പ്രഭാവം എന്നിവയെ കുറിച്ച് പഠിക്കുക എന്നതാണ് ശുക്രയാന്റെ ലക്ഷ്യം. ഓർബിറ്റർ ദൗത്യമായതിനാൽ പേടകം ശുക്രനിൽ ഇറങ്ങില്ല, മറിച്ച് അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും.
Also Read: ദൃശ്യവിസ്മയമായി ‘ശുചിൻഷൻ’; വാൽനക്ഷത്രം കണ്ട അമ്പരപ്പിൽ ജനങ്ങൾ ഓരോ 19 മാസത്തിനും ഇടയിലാണ് ശുക്രന് ഭൂമിയോട് അടുത്ത് വരിക.
ഇതാണ് ശുക്രനിലേക്ക് പര്യവേക്ഷണ വാഹനം വിക്ഷേപിക്കാന് അനുയോജ്യമായ ‘ഒപ്റ്റിമല് ലോഞ്ച് വിന്ഡോ’. 2023-ൽ ആദ്യം വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം 2024 ലേക്ക് നീട്ടിയിരുന്നു. ഈ ദൗത്യം വിജയകരമാകുന്നതോടെ സോവിയറ്റ് യൂണിയന്, അമേരിക്ക, യൂറോപ്യന് സ്പേസ് ഏജന്സി, ജപ്പാന് എന്നിവയ്ക്ക് പിന്നാലെ ശുക്രനിലേക്ക് പര്യവേക്ഷണം നടത്തുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജന്സിയായി ഐഎസ്ആര്ഒ മാറും.
Also Read:
ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ ശുഭാംശു ശുക്ലയെ അഭിനന്ദിക്കുന്ന ചർച്ചയിൽ പ്രതിപക്ഷം പ്രതിഷേധം Read more
ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്ലമെന്റ് ഇന്ന് സമ്മേളിക്കും. ഗ്രൂപ്പ് ക്യാപ്റ്റന് ശുഭാംശു Read more
ക്രൂ-10 ഡ്രാഗൺ പേടക ദൗത്യം വിജയകരമായി പൂർത്തിയാക്കി. പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി Read more
നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ദൗത്യമായ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് Read more
നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത സംരംഭമായ ഭൗമ നിരീക്ഷണ ഉപഗ്രഹം 'നൈസാർ' വിജയകരമായി വിക്ഷേപിച്ചു. Read more
ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ല 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി Read more
ഇന്ത്യന് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന് ശുഭാംശു ശുക്ല അടങ്ങിയ നാലംഗ സംഘം ബഹിരാകാശ Read more
ആക്സിയം ഫോർ സംഘം വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ Read more
18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള Read more
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയ ശേഷം ശുഭാംശു ശുക്ലയും Read more