◾ ഗാസയിൽ തടവിലാക്കിയ 20 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു, ഇത് സമാധാനത്തിലേക്കുള്ള സുപ്രധാനമായ ആദ്യപടിയാണ്. ഇതിന് പിന്നാലെ, ഏകദേശം രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രായേലും ഉടൻ മോചിപ്പിക്കും. ഈജിപ്തിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ എത്തുന്നുണ്ട്. ടെൽ അവീവിൽ ബന്ദിമോചനം വലിയ ആഘോഷമായി കൊണ്ടാടുന്നു.
ഇസ്രായേലിൽ തടവിലുള്ള രണ്ടായിരത്തോളം പലസ്തീൻകാരുടെ വിവരങ്ങൾ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, 737 ദിവസത്തെ ദുരിത ജീവിതത്തിന് ഒടുവിൽ പ്രിയപ്പെട്ടവരുടെ അടുത്തേക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് മോചിപ്പിക്കപ്പെട്ട ബന്ദികൾ. ബന്ദികളെ കൈമാറ്റം ചെയ്തതിന് പിന്നാലെ ടെൽ അവീവിലെ ഹോസ്റ്റേജസ് സ്ക്വയറിൽ ആഹ്ലാദാരവം ഉയർന്നു.
ഇന്ത്യൻ സമയം രാവിലെ 10:30 ഓടെ വടക്കൻ ഗാസയിൽ ഏഴ് ഇസ്രായേലി ബന്ദികളെ ഹമാസ് റെഡ്ക്രോസിന് കൈമാറി. തുടർന്ന് തെക്കൻ ഗാസയിൽ 13 ബന്ദികളെയും കൈമാറി. മോചിപ്പിക്കപ്പെട്ട 20 പേരെയും ഇസ്രായേലിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റും.
ഒക്ടോബർ 7-നാണ് ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഹമാസിന്റെ ആക്രമണം നടന്നത്. രണ്ട് വർഷം മുൻപ് നടന്ന ഈ ആക്രമണത്തിൽ 251 പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഇതിന് ശേഷം വെടിനിർത്തലിന്റെ ഭാഗമായി പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും ഹമാസ് മോചിപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ ഈജിപ്തിലെ ഷാം അൽ ഷെയ്ഖിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ ഉൾപ്പെടെ 20 ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ച് സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും.
ശേഷിച്ചവരിൽ 48 പേരിൽ ജീവിച്ചിരിക്കുന്ന 20 പേരെയാണ് ഇപ്പോൾ മോചിപ്പിച്ചത്. കൊല്ലപ്പെട്ട 28 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ കൈമാറുന്നത് വൈകാൻ സാധ്യതയുണ്ട്.
ഹമാസിൻ്റെ ആക്രമണത്തിൽ തടവിലാക്കപ്പെട്ട ഇസ്രായേൽ പൗരൻമാരെ മോചിപ്പിച്ചു തുടങ്ങിയതോടെ ടെൽ അവീവ് ആഹ്ളാദാരവത്തിൽ മുങ്ങി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഗംഭീര വരവേൽപ്പാണ് ഇസ്രായേൽ നൽകിയത്. ഈജിപ്തിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ ലോകനേതാക്കൾ പങ്കെടുക്കും.
Story Highlights: Hamas released 20 Israeli hostages as a first step towards peace, with Israel expected to release around 2,000 Palestinian prisoners in return.