ഗസ്സ◾: ഗസ്സയിൽ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിൽ ആക്രമണം നടത്താൻ ഉത്തരവിട്ടത്. ബന്ദികളുടെ മൃതദേഹം കൈമാറിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഈ ആക്രമണത്തിന് കാരണമായിട്ടുണ്ട്. ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ് എന്നിവിടങ്ങളിലും വെടിവയ്പ്പും സ്ഫോടനങ്ങളും നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തെക്കൻ ഗസയിൽ ഇസ്രായേൽ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിർത്തുവെന്നാരോപിച്ചാണ് പ്രത്യാക്രമണത്തിന് ഉത്തരവ് നൽകിയത്. ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ കരാർ പാലിക്കാനും ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ മധ്യസ്ഥരോട് ഹമാസ് ആവശ്യപ്പെട്ടു. റഫയിലെ വെടിവയ്പ്പിൽ തങ്ങൾക്ക് പങ്കില്ലെന്നും ഹമാസ് കൂട്ടിച്ചേർത്തു.
തങ്ങളുടെ കൈവശമുണ്ടായിരുന്ന മൃതദേഹം കുഴിച്ചുമൂടിയ ശേഷം പുറത്തെടുത്ത് തെറ്റിദ്ധരിപ്പിക്കാൻ ഹമാസ് ശ്രമം നടത്തിയതായി ഇസ്രായേൽ ആരോപിച്ചു. ഹമാസ് കൈമാറിയ ഒരു മൃതദേഹഭാഗം രണ്ടു വർഷം മുമ്പ് മരിച്ച ബന്ദിയുടേതാണെന്നും നെതന്യാഹു ആരോപിച്ചു. ഗാസയിലെ ഇസ്രായേൽ സൈനികരെ ആക്രമിച്ചതിനും മരിച്ച ബന്ദികളെ തിരിച്ചയയ്ക്കുന്നതിനുള്ള കരാർ ലംഘിച്ചതിനും ഹമാസ് കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബന്ദികളുടെ മൃതദേഹ കൈമാറ്റം ഹമാസ് നിർത്തിവച്ചു. ഗസ്സയിലേക്കുള്ള മാനുഷിക സഹായം നിർത്തിവയ്ക്കുന്നത് അടക്കമുള്ള മാർഗങ്ങൾ ഇസ്രയേൽ നടപ്പാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേൽ അമേരിക്കയെ അറിയിച്ചതായി യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ് എന്നിവയുൾപ്പെടെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായും സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ വെടിനിർത്തൽ കരാർ പാലിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് മധ്യസ്ഥരോട് ഹമാസ് ആവശ്യപ്പെട്ടു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ഗസ്സയിൽ ആക്രമണം ആരംഭിച്ചത്. ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഇത്. ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കങ്ങളും ഈ ആക്രമണത്തിന് കാരണമായി.
Story Highlights : Heavy Israeli attack on Gaza: 18 Palestinians killed



















