ഇസ്രായേലിൽ നിന്നുള്ള ബന്ദികളെ മോചിപ്പിക്കണമെന്നും ഹമാസിനെതിരെ ലോകരാഷ്ട്രങ്ങൾ രംഗത്തുവരണമെന്നും ഇന്ത്യയിലെ ഇസ്രായേൽ എംബസി വക്താവ് ഗൈ നിർ ആവശ്യപ്പെട്ടു. ഹമാസ് ഗസ്സയിൽ വെടിനിർത്തലിനായി മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളിയതിനെത്തുടർന്നാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ വിശദീകരിച്ചു. നിഷ്കളങ്കരായ 250 ഓളം പേരെയാണ് വീടുകളിൽ നിന്നും ഹമാസ് തട്ടിക്കൊണ്ടു പോയത്.
പലസ്തീനുമായുണ്ടായിരുന്ന 42 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനുശേഷം 17 ദിവസം കൂടി ഇസ്രായേൽ വെടിനിർത്തൽ തുടർന്നിരുന്നു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഗൈ നിർ ട്വന്റിഫോറിനോട് പറഞ്ഞു. ഭീഷണിയാകുന്ന എല്ലാ ഭീകര സംഘടനകളെയും തുടച്ചുനീക്കുക എന്നതാണ് സ്ഥിരമായ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിന് ഭാവി ഉണ്ടാകില്ലെന്നും ഗൈ നിർ വ്യക്തമാക്കി. മധ്യ തെക്കൻ ഗാസ മുനമ്പിനോട് ചേർന്നുള്ള ഒരു ഇടനാഴി പിടിച്ചടക്കാനാണ് കര വഴിയുള്ള ആക്രമണം ലക്ഷ്യമിടുന്നത്. ലോകരാഷ്ട്രങ്ങൾ ഈ ഭീകര സംഘടനയ്ക്കെതിരെ രംഗത്തുവരണമെന്ന് ഗൈ നിർ ആവശ്യപ്പെട്ടു.
ഗസ്സയ്ക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ മരിച്ചതായാണ് വിവരം. രണ്ടു മാസത്തോളം നീണ്ട വെടിനിർത്തലിന് ശേഷമാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ ശക്തിപ്പെടുന്നതിനിടെയായിരുന്നു ഇസ്രായേലിന്റെ അപ്രതീക്ഷിത നീക്കം.
ഇസ്രായേലിന്റെ ഈ ആക്രമണം അടുത്ത കാലത്തെ ഏറ്റവും രൂക്ഷമായ ആക്രമണമാണ്. ഗാസയിലേക്ക് കരമാർഗവും ഇസ്രായേൽ ആക്രമണം ആരംഭിച്ചിരുന്നു. ഇസ്രായേലിൽ നിന്നുള്ള ബന്ദികളെ എത്രയും വേഗം മോചിപ്പിക്കാൻ ഇടപെടണമെന്നും എംബസി വക്താവ് ആവശ്യപ്പെട്ടു.
Story Highlights: Israel demands release of hostages and calls for global action against Hamas following Gaza attacks.