ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നു. സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നതിനിടെ നിരവധി മുന്നറിയിപ്പുകളും പ്രസ്താവനകളുമായി ലോക രാഷ്ട്രങ്ങൾ രംഗത്തെത്തി. ഇറാൻ പരമോന്നത നേതാവിനെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്നും, ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാൻ ആണവ കരാറിൽ ഒപ്പിടാത്തതിനാൽ മനുഷ്യ ജീവന് വില കൽപ്പിക്കുന്നില്ലെന്ന് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തി. അതേസമയം, ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വാഷിങ്ടണിൽ നിന്നും നെതന്യാഹുവിന് ഒരു ഫോൺ കോൾ മതിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് നിമിറ്റ്സ് മധ്യപൂർവ മേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്. ഇന്നലെ ഇസ്രായേൽ, ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തും ടെഹ്റാനിലെ വിവിധയിടങ്ങളിലും ആക്രമണം നടത്തി.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചാൽ ഈ പോരാട്ടം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചു. ഖമനയി ആധുനിക കാലത്തെ ഹിറ്റ്ലറാണെന്നും നെതന്യാഹു വിശേഷിപ്പിച്ചു. ഇസ്രായേലിന് അമേരിക്കയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെഞ്ചമിൻ നെതന്യാഹു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇസ്രായേൽ-ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പുവെച്ചിട്ടില്ല. അഞ്ചാം ദിവസവും പോരാട്ടം കനത്തു കൊണ്ടിരിക്കുകയാണ്. ഇസ്രായേലിലെ ടെൽ അവീവിനെയും ഹൈഫയെയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണം തുടരുകയാണ്.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു. ഏകദേശം 600-ഓളം ആളുകളെ അടുത്തുള്ള ക്വോം എന്ന നഗരത്തിലേക്ക് മാറ്റി പാർപ്പിച്ചു. കൂടാതെ ഉർമിയയിൽ നിന്നുള്ള 110 വിദ്യാർത്ഥികളെ അർമേനിയൻ അതിർത്തിയിലുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ടെഹ്റാനിൽ ഏകദേശം പതിനായിരത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും എംബസി അറിയിച്ചു.
ഇതിനിടയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നു. ആണവ കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് ഒട്ടും വില കൽപ്പിക്കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.
Story Highlights : Iran-Israel tensions are escalating
Story Highlights: Tensions escalate as Iran and Israel conflict, with potential regional implications.