◾ യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ഇസ്രായേലും ഇറാനും തമ്മിൽ രൂക്ഷമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഫ്രാൻസ്, യുകെ, ജർമ്മനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ജനീവയിൽ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ഇസ്രായേൽ ടെഹ്റാനിലും ബുഷ്ഹെറിലും കനത്ത വ്യോമാക്രമണം നടത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഇസ്രായേലിലെ ഹൈഫയിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിലെ നഗരങ്ങളിൽ തുടർച്ചയായി അപായ സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. സൈനിക കേന്ദ്രങ്ങളും ഇറാൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായിരുന്നു ഇസ്രായേലിന്റെ പ്രധാന ലക്ഷ്യങ്ങൾ.
തെക്കുപടിഞ്ഞാറൻ ഇറാനിലെ നിരവധി കെട്ടിടങ്ങൾക്ക് ഇസ്രായേൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, തങ്ങൾ ഇസ്രായേലിലെ പട്ടാള കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാൻ സ്ഥിരീകരിച്ചു. തെക്കൻ ഇറാനിലെ ബുഷെഹറിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തമാക്കിയതായി ഇറാൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ടെൽ അവീവ്, ഹൈഫ, ബീർഷേബ നഗരങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്നും ഇറാൻ അവകാശപ്പെട്ടു.
ആക്രമണത്തിൽ ഇരുരാജ്യങ്ങളിലെയും നിരവധി പേർക്ക് പരുക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. യുഎൻ രക്ഷാസമിതിയുടെ യോഗവും ഇപ്പോൾ പുരോഗമിക്കുകയാണ്. സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായുള്ള ഇറാൻ വിദേശകാര്യമന്ത്രിയുടെ ചർച്ച ഇതിന്റെ ഭാഗമായി ജനീവയിൽ നടക്കുകയാണ്.
ഇതിനിടെ ലാലു പ്രസാദ് യാദവ് അംബേദ്കറെ അപമാനിച്ചെന്നും ആർജെഡിക്ക് ദളിതരോട് ബഹുമാനമില്ലെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു.
Story Highlights : Iran fires missiles at Israel updates