ഇതുവരെയുള്ള കണക്കുകൾ പ്രകാരം പശ്ചിമേഷ്യൻ സംഘർഷത്തിൽ നിന്ന് 4415 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ദൗത്യത്തിന്റെ ഭാഗമായി 19 വിമാനങ്ങൾ ഉപയോഗിച്ചു, അതിൽ മൂന്നെണ്ണം വ്യോമസേനയുടെ വിമാനങ്ങളാണ്. ഈ രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകിയ ഇറാൻ സർക്കാരിന് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ നന്ദി അറിയിച്ചു. കൂടാതെ, വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇറാനിലെ ഇന്ത്യൻ എംബസി അവിടുത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അറിയിച്ചിട്ടുണ്ട്.
ഇസ്രായേലിൽ നിന്ന് 818 പേരെയും ഇറാനിൽ നിന്ന് 3597 പേരെയുമാണ് ഇതുവരെ ഒഴിപ്പിച്ചത്. ഈ ദൗത്യത്തിലൂടെ 9 നേപ്പാളി പൗരന്മാരെയും 4 ശ്രീലങ്കൻ പൗരന്മാരെയും ഇന്ത്യയിൽ തിരിച്ചെത്തിച്ചു.
വ്യാഴാഴ്ച രാത്രി ഇറാനിൽ നിന്നും 173 ഇന്ത്യക്കാരുമായി അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ നിന്നുള്ള വിമാനം ഡൽഹിയിലെത്തി. ഈ വിവരം വിദേശകാര്യ മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
ഇറാനിൽ നിന്നും എത്തിയ സംഘത്തിൽ ഒരു മലയാളിയുമുണ്ടായിരുന്നു. കോതമംഗലം സ്വദേശിയായ എഞ്ചിനീയർ ആനന്ദു കൃഷ്ണനാണ് നാട്ടിലേക്ക് മടങ്ങിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കായി വ്യോമാതൃർത്തി തുറന്നു കൊടുത്ത ഇറാന്റെ നടപടി പ്രശംസനീയമാണ്.
Story Highlights: 173 Indians returning from Iran under Operation Sindhu