പാർലമെന്റിൽ വഖഫ് ഭേദഗതി ബില്ലിനെ എതിർക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. ഈ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. മോദി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ഭിന്നിപ്പുണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വഖഫ് ബില്ലിലെ നിലപാട് കോൺഗ്രസ് വ്യക്തമാക്കി. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെ എതിർക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. 36 പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഭരണപക്ഷത്തിന്റെ പ്രകോപനങ്ങൾക്കിടയിലും സഭയിൽ തുടരാനും ചർച്ചയിൽ നിന്ന് പിന്മാറാതിരിക്കാനും പ്രതിപക്ഷം തീരുമാനിച്ചു. സഭയ്ക്കുള്ളിൽ ശക്തമായ എതിർവാദം ഉന്നയിക്കാനും വോട്ടെടുപ്പ് ആവശ്യപ്പെടാനുമാണ് തീരുമാനം. എല്ലാ പ്രതിപക്ഷ പാർട്ടികളും എംപിമാർക്ക് വിപ്പ് നൽകും.
വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിലാണ് ബിൽ അവതരിപ്പിക്കുക. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവാണ് ബിൽ അവതരിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിന്മേൽ ലോക്സഭയിൽ സംസാരിക്കും.
ബില്ലിലെ ചർച്ചയിൽ പങ്കെടുക്കാൻ സിപിഐഎം എംപിമാർ ഡൽഹിയിലേക്ക് തിരിച്ചു. ബില്ലിനെ അനുകൂലിക്കണമെന്ന് കത്തോലിക്കാ സഭ ആഹ്വാനം ചെയ്തിരുന്നു. ബിൽ 12 മണിക്കൂർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. മണിപ്പൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഭയിൽ ചർച്ച വേണമെന്ന ആവശ്യവും തള്ളി.
ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നില്ക്കുമെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: The INDIA alliance has decided to unitedly oppose the Waqf Amendment Bill in Parliament.