Headlines

World

വെടിവയ്പ്പ് അനുഭവം വെളിപ്പെടുത്തി ട്രംപ്; വധശ്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ

വെടിവയ്പ്പ് അനുഭവം വെളിപ്പെടുത്തി ട്രംപ്; വധശ്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്കുണ്ടായ ഭീതിദമായ വെടിവയ്പ്പ് അനുഭവം ആദ്യമായി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ, താൻ ജീവനോടെയിരിക്കേണ്ടതല്ലായിരുന്നെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. യഥാർത്ഥമെന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത ഒരു അനുഭവത്തിലൂടെയാണ് താൻ കടന്നുപോയതെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ അറിയിച്ചു. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ വ്യക്തമാക്കി. അക്രമി തോമസ് ക്രൂക്ക്സ് പീറ്റ്ബർഗിലെ ഷൂട്ടിങ് ക്ലബ് അംഗമാണെന്നും, അമേരിക്കൻ വിപണിയിൽ ലഭ്യമായ എആർ സ്റ്റൈൽ 5.56 മില്ലിമീറ്റർ റൈഫിലാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി.

ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചു. ജെ ഡി വാൻസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. നിലവിൽ ഒഹായോ സംസ്ഥാനത്തെ സെനറ്ററായ ജെ ഡി വാൻസിന്റെ പത്നി ഇന്ത്യൻ വംശജയായ ഉഷ ചിലുകുരി വാൻസ് ആണ്.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts