ലഹരിയും റാഗിംഗും തടയാൻ; ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ്

higher secondary training

കണ്ണൂർ◾: ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതാണ്. ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, വിദ്യാർത്ഥികളുടെ രക്ഷാകർതൃ-അധ്യാപക ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നതാണ് പദ്ധതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂൺ ഒൻപതിന് കേരളത്തിലെ മുഴുവൻ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യും. തുടർന്ന് 12, 13, 16, 17 തീയതികളിൽ അതാത് വിദ്യാലയങ്ങളിൽ പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ അറിവ് പകർന്ന് നൽകും. 10, 11 തീയതികളിൽ ഓരോ വിദ്യാലയത്തിലെയും സൗഹൃദ കോഡിനേറ്റർമാരുടെയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെയും പരിശീലനം വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് നടത്തും.

ഈ അക്കാദമിക വർഷം ഹയർ സെക്കൻഡറി മേഖലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും സൗഹൃദ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളിലൂടെ ഇടപെടൽ നടത്തും. കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്താൻ സഹായിക്കുന്ന നൈപുണി വളർത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എല്ലാ പൊതുവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമാനമായ രീതിയിൽ പിന്തുണ നൽകുന്നതിനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യും.

  ശിരോവസ്ത്ര വിവാദം: നിലപാടിൽ ഉറച്ച് സെന്റ് റീത്താസ് പബ്ലിക് സ്കൂൾ; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പ്രിൻസിപ്പൽ

ജൂൺ 23 മുതൽ 30 വരെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും സമാനമായ രീതിയിൽ പരിശീലനം നൽകാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. 18-ാം തീയതി ഒന്നാം വർഷ വിദ്യാർത്ഥികൾ രക്ഷകർത്താക്കളോടൊപ്പം പ്രവേശനോത്സവത്തിൽ പങ്കെടുക്കേണ്ടതാണ്. ഈ പദ്ധതി അവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതാണ്.

അധ്യാപക പരിശീലകർക്കും, അധ്യാപകർക്കും, രക്ഷാകർത്താക്കൾക്കും, കുട്ടികൾക്കുമുള്ള പരിശീലനം നൽകുന്നത് സമൂഹ ശാസ്ത്രജ്ഞർ, ആരോഗ്യശാസ്ത്ര വിദഗ്ധർ എന്നിവർ ചേർന്നാണ്. അതത് മേഖലകളിലെ വിദഗ്ധരുടെയും ഹയർ സെക്കൻഡറി അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലന മൊഡ്യൂളുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്ധരുടെ സഹായവും ഇതിനുണ്ടാകും.

മേൽ സൂചിപ്പിച്ച പ്രശ്നങ്ങളുടെ സമൂഹശാസ്ത്ര, മനഃശാസ്ത്ര, ശരീരശാസ്ത്ര പശ്ചാത്തല വിശകലനം നടത്തും. ആരോഗ്യ സംരക്ഷണം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ പിന്തുണ നൽകാനും ഈ പദ്ധതിയിൽ ലക്ഷ്യമിടുന്നു. തുടർന്ന് ഇതിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ ഉപയോഗിച്ച് മോഡ്യൂളുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

  ഹിജാബ് വിവാദം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിനെതിരെ മന്ത്രി വി. ശിവൻകുട്ടി

Story Highlights: ലഹരി, റാഗിങ് എന്നിവയ്ക്കെതിരെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

Related Posts
പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം വൈകിവന്ന വിവേകം; രാജീവ് ചന്ദ്രശേഖർ
PM Shri Scheme

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലുള്ള കേരള Read more

പി.എം ശ്രീയിൽ ഒപ്പിട്ടത് തന്ത്രപരമായ നീക്കം; ലക്ഷ്യം കുട്ടികൾക്ക് അർഹമായ ഫണ്ട് നേടൽ: മന്ത്രി വി. ശിവൻകുട്ടി
PM Shri scheme

പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനം തന്ത്രപരമാണെന്നും കുട്ടികൾക്ക് അർഹമായ കേന്ദ്ര ഫണ്ട് Read more

പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം
PM SHRI Kerala

പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. Read more

പി.എം. ശ്രീ പദ്ധതി: സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി കെ.എസ്.യു
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് Read more

പിഎം ശ്രീയിൽ കേരളം ചേർന്നു; സംസ്ഥാനത്തിന് ലഭിക്കുക 1500 കോടി രൂപ
PM Shri scheme

സിപിഐയുടെ എതിർപ്പിനെ മറികടന്ന് പിഎം ശ്രീയിൽ ചേരാൻ കേരളം ധാരണാപത്രം ഒപ്പുവെച്ചു. ഇതിലൂടെ Read more

  ഹിജാബ് വിവാദം: രാഷ്ട്രീയ ലക്ഷ്യത്തോടെ മാനേജ്മെൻ്റും പിടിഎയും; വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
പി.എം ശ്രീ നടപ്പാക്കാനുള്ള തിടുക്കം ആപൽക്കരം; വിമർശനവുമായി സമസ്ത
PM Shree Scheme

പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തിടുക്കത്തെ സമസ്ത മുഖപത്രം സുപ്രഭാതം Read more

പി.എം ശ്രീ പദ്ധതി: എൽഡിഎഫ് യോഗം ഇന്ന്; മുന്നണിയിൽ ഭിന്നത
PM Shri project

പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത നിലനിൽക്കുന്നു. Read more

ബദൽ വിദ്യാഭ്യാസ മാതൃകയുമായി കേരളം; ‘വിഷൻ 2031’ സെമിനാർ സമാപിച്ചു
Alternative Education Model

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്ന ‘വിഷൻ 2031’ സെമിനാർ Read more

ബി.ഫാം കോഴ്സ്: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
B.Pharm Course Allotment

2025-ലെ ബി.ഫാം കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ Read more

ഹിജാബ് വിവാദം: വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കരുത്, സർക്കാരിന് ഗൗരവമായ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി
Hijab Controversy

പള്ളുരുത്തി സെൻ്റ്. റീത്താസിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. വിദ്യാർത്ഥികളുടെ Read more