ഗുജറാത്ത് കലാപത്തിനെതിരായ തന്റെ നിലപാട് പ്രത്യക്ഷത്തിൽ ഒരു പൊതു വേദിയിൽ പ്രകടിപ്പിച്ച നടൻ മമ്മൂട്ടി 18 വർഷങ്ങൾക്ക് മുൻ നേരിട്ടത് സമാനതകളില്ലാത്ത അധിക്ഷേപവും വ്യക്തി ഹത്യയും. 2007 ൽ ചെന്നൈൽ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിൽ പ്രസംഗിക്കവേ ആയിരുന്നു മമ്മൂട്ടിയുടെ ഗുജറാത്ത് കലാപത്തെ പരാമർശിച്ചത്. കലാപത്തെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമായി വിലയിരുത്തിയ മമ്മൂട്ടി 2002 ൽ ഡിവൈഎഫ്ഐ അവിടെയുണ്ടായിരുന്നെങ്കിൽ ആ നരനായാട്ട് സംഭവിക്കുമായിരുന്നില്ലെന്നും പറഞ്ഞു.
‘ക്രൂരമായ നര നായാട്ട്’ എന്നായിരുന്നു മമ്മൂട്ടി അതിനെ വിലയിരുത്തിയത്. രാജ്യത്തിന്റെ പല മേഖലകളിലും ഐക്യവും മതേതരത്വവും നിലനിൽക്കാൻ സിപിഎമ്മും സിപിഎമ്മിന്റെ യുവ, വിദ്യാർഥി സംഘടനകൾ എടുക്കുന്ന വെല്ലുവിളികളെയും അന്ന് അദ്ദേഹം അഭിനന്ദിച്ചു. സിപിഎം മുൻ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കൊപ്പം ആയിരുന്നു മമ്മൂട്ടി അന്ന് ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിൽ പങ്കെടുത്തത്.
സംഭവം വാർത്തയായി. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലം ആയിട്ടു കൂടി സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ വ്യാപകമായി പ്രചരിച്ചു. ചില പത്രങ്ങൾ അത് വാർത്തയാക്കി. മമ്മൂട്ടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്തുണ നൽകി. എന്നാൽ ബിജെപിയുടെ യുവ സംഘടനയായ യുവ മോർച്ചയ്ക്ക് ഇതു രസിച്ചില്ല. മമ്മൂട്ടിയുടെ അഭിപ്രായത്തെ വ്യക്തിപരമായ വിലയിരുത്തൽ മാത്രമായി കാണേണ്ടതില്ലെന്ന നിലപാടിലായിരുന്നു യുവ മോർച്ചയും അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും.
സംഭവത്തിൽ പ്രതിഷേധിച്ച് യുവ മോർച്ച ‘ബിഗ്ബി’ എന്നി സിനിമയുടെ പോസ്റ്ററുകൾ നശിപ്പിക്കുകയും പോസ്റ്ററുകളിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തു. മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്ന ഒരു സിനിമയുടെ ലൊക്കേഷനിലേക്ക് പ്രതിഷേധവുമായെത്തി യുവ മോർച്ച. എന്നാൽ ഡിവൈഎഫ്ഐ മമ്മൂട്ടിയ്ക്കും ലൊക്കേഷനും കാവലായി. ഇത് വെറുമൊരു സംഭവമല്ല, ഇടത് പക്ഷത്തിനോടുള്ള മമ്മൂട്ടിയുടെ നിലപാടിന്റെയും സംഘ പരിവാരത്തിനോടുള്ള അവഗണനയുടെയും തെളിവായിരുന്നു അത്. പ്രതിഷേധത്തിനിടെ മാപ്പ് പറയണമെന്ന് യുവ മോർച്ച ആവശ്യപ്പെട്ടെങ്കിലും മമ്മൂട്ടി അതിനു തയ്യാറായില്ല.
ഒരു പക്ഷേ അന്നത്തെ സംഭവത്തിന് കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ബിജെപി രാജ്യം ഭരിക്കാൻ തുടങ്ങി. അതിനു ശേഷം മമ്മൂട്ടിയ്ക്ക് നാളിതു വരെ ഒരു കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ചില്ല. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ചെയ്തു വച്ചിട്ടും മികച്ചൻ നടൻ, ജൂറി പുരസ്കാരങ്ങൾ അകന്നു നിന്നു. പത്മ പുരസ്കാരങ്ങൾക്കും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. എന്നാലും നിരാശയില്ലാതെ തെല്ലുമൊരു പശ്ചാത്താപമില്ലാതെ ഇന്നു അദ്ദേഹം അഭിനയം തുടരുന്നു.
Story Highlights: Mammootty’s stance on the 2002 Gujarat riots sparked controversy and protests by Yuva Morcha, impacting his recognition with national awards.