ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും; ജയിൽ ചാട്ടം ആസൂത്രിതമെന്ന് പോലീസ്

Govindachamy jailbreak case

കണ്ണൂർ◾: ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് മാറ്റുന്നത്. അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി ജയിൽ ചാടിയത് കേരളത്തിന് നാണക്കേടായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയിൽ ഹാജരാക്കും. അതിനു ശേഷം ജയിലിലേക്ക് കൊണ്ടുപോകും. ജയിൽ ചാടാൻ ഒന്നരമാസം മുൻപേ പദ്ധതിയിട്ടിരുന്നതായി ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. നിലവിൽ ഇയാളുമായി ജയിലിൽ പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്.

ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ കൃത്യവിലോപം ജയിൽ ചാട്ടം എളുപ്പമാക്കിയോ എന്ന ചോദ്യം ബാക്കിയാണ്. ഗോവിന്ദച്ചാമിയെ സഹായിക്കാൻ ജയിൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നിരിക്കാമെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ അഭിപ്രായപ്പെട്ടു. കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്ലോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്.

ഗോവിന്ദച്ചാമി ജയിൽ ചാടിയ ശേഷം കേരളം വിടാൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. ഇന്ന് പുലർച്ചെ 1:30 ഓടെ ജയിൽ ചാടിയ ഇയാളെ 10:30 ഓടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.

  ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

അടുത്തിടെ വരെ ഗോവിന്ദച്ചാമി സെല്ലിൽ തനിച്ചായിരുന്നു. എന്നാൽ കുറച്ചു മാസങ്ങളായി ഒരു തമിഴ്നാട്ടുകാരൻ കൂടി ഇതേ സെല്ലിലുണ്ട്. ഒന്നിച്ചു ചാടാൻ പദ്ധതിയിട്ടിരുന്നെങ്കിലും, കമ്പിളികൾക്കിടയിലൂടെ പുറത്ത് കടക്കാൻ സാധിക്കാത്തതുകൊണ്ട് തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് സഹതടവുകാരൻ പൊലീസിനോട് വെളിപ്പെടുത്തി.

മതിലിൽ വൈദ്യുതി പ്രവാഹമില്ലാതിരുന്നത് ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ എളുപ്പമാക്കി. 7 മീറ്റർ ഉയരമുള്ള ഇലക്ട്രിക് ഫെൻസിങ് ഉള്ള മതിൽ ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി ചാടിക്കടന്നത് ദുരൂഹമാണ്. ആദ്യ മതിൽ ചാടാൻ സെല്ലിലെ കുടിവെള്ള കന്നാസ് ഉപയോഗിച്ചെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.

അതിസുരക്ഷാ ജയിലിൽ അഴികൾ മുറിച്ചതും, മതിൽ ചാടാൻ ആവശ്യമായ തുണികൾ സംഘടിപ്പിച്ചതും എങ്ങനെയാണെന്ന ചോദ്യം ബാക്കിയാണ്. മണിക്കൂറുകൾ എടുത്താൽ പോലും അഴികൾ മുറിച്ചു മാറ്റാൻ സാധിക്കാത്ത സാഹചര്യത്തിൽ സഹതടവുകാരന്റെ സഹായം ലഭിച്ചിരിക്കാൻ സാധ്യതയുണ്ട്. ഗോവിന്ദച്ചാമി ജയിൽ ചാടി മൂന്നര മണിക്കൂറിന് ശേഷമാണ് അധികൃതർ വിവരം അറിയുന്നത് എന്നത് വിശ്വസനീയമാണോ എന്നും സംശയമുണ്ട്.

ഗോവിന്ദച്ചാമിക്ക് പുറം സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണം നേരത്തെയും ഉയർന്നിട്ടുണ്ട്. ഇയാൾക്ക് നിയമസഹായം നൽകാൻ വലിയ തുക ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു. കീഴ്ക്കോടതികൾ വധശിക്ഷക്ക് വിധിച്ച ഇയാൾ സുപ്രീം കോടതിയിൽ പോയാണ് ശിക്ഷ ഇളവ് ചെയ്തത്.

  പേരൂർക്കട വ്യാജ മാലമോഷണ കേസ് കെട്ടിച്ചമച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

story_highlight: ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും.

Related Posts
പേരൂർക്കട വ്യാജ മാലമോഷണ കേസ് കെട്ടിച്ചമച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
fake theft case

പേരൂർക്കടയിലെ വ്യാജ മാലമോഷണ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് പുറത്ത്. മാല മോഷണം Read more

കൊല്ലങ്കോട് ബീവറേജസ് മോഷണം: തിരുവോണ വിൽപനയ്ക്കുള്ള മദ്യമെന്ന് പ്രതികൾ
Kollengode Beverages Theft

കൊല്ലങ്കോട് ബീവറേജസ് ഔട്ട്ലെറ്റിൽ തിരുവോണ ദിവസം നടന്ന മോഷണക്കേസിലെ പ്രതികളുടെ മൊഴി പുറത്ത്. Read more

പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
Husband kills wife

പത്തനംതിട്ട മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ Read more

പറവൂർ ആത്മഹത്യ: പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുത്, കോടതിയിൽ റിപ്പോർട്ട്
Paravur suicide case

പറവൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ സംഘം Read more

തിരുവനന്തപുരത്ത് 4 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
Cannabis arrest Kerala

തിരുവനന്തപുരത്ത് നാല് കിലോ കഞ്ചാവുമായി യുവതി പിടിയിലായി. വലിയ വേളി സ്വദേശിനി ബിന്ദുവിനെയാണ് Read more

  കൊല്ലങ്കോട് ബീവറേജസ് മോഷണം: തിരുവോണ വിൽപനയ്ക്കുള്ള മദ്യമെന്ന് പ്രതികൾ
തിരുവനന്തപുരത്ത് മകന്റെ മർദ്ദനത്തിൽ അച്ഛൻ മരിച്ചു
Kerala Crime News

തിരുവനന്തപുരത്ത് കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത് വഞ്ചിക്കുഴിയിൽ മകന്റെ മർദ്ദനത്തിൽ 65 വയസ്സുകാരൻ മരിച്ചു. Read more

തിരുവനന്തപുരത്ത് മകന്റെ മർദനത്തിൽ അച്ഛൻ കൊല്ലപ്പെട്ടു
Thiruvananthapuram crime

തിരുവനന്തപുരം കുറ്റിച്ചലിൽ മകന്റെ മർദനത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് Read more

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കൊടും കുറ്റവാളിയായ ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് Read more

കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി കിട്ടാത്തതിനെ തുടർന്ന് തടവുകാരൻ്റെ പരാക്രമം; തല സെല്ലിലിടിച്ച് ആത്മഹത്യക്ക് ശ്രമം
Kannur Central Jail

കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി ലഭിക്കാത്തതിനെ തുടർന്ന് തടവുകാരൻ അക്രമാസക്തനായി. ജയിലിലെ പത്താം Read more

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി കടത്തുന്നത് മുൻ തടവുകാരുടെ നേതൃത്വത്തിലുള്ള സംഘമെന്ന് റിപ്പോർട്ട്
Kannur jail drug smuggling

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും കടത്തുന്നതിന് പിന്നിൽ മുൻ തടവുകാരുടെ Read more