ഗോൾ നേട്ടത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.

നിവ ലേഖകൻ

ലോക റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ
ലോക റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ് സ്വന്തമാക്കി. രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായി റൊണാൾഡോ മാറിയത് അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സരത്തിലെ റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനം പോർച്ചുഗലിന് വിജയം നേടിക്കൊടുത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം സ്വന്തമാക്കിയത്. റൊണാൾഡോയുടെ ഗോളുകൾ  89, 90+6 മിനിറ്റുകളിലായിരുന്നു.

ഇതോടടെ രാജ്യാന്തര ഫുട്ബോളിലെ പോർച്ചുഗലിനു വേണ്ടിയുള്ള റൊണാള്ഡോയുടെ ഗോൾനേട്ടം 111 ആയിമാറി.109 ഗോളുകളുമായി റെക്കോർഡ് നേടിയ ഇറാന്റെ ഇതിഹാസ താരമായ അലി ദേയിയാണ് രണ്ടാം സ്ഥാനത്ത്. സ്പാനിഷ് താരമായ സെർജിയോ റാമോസിന്റെ യൂറോപ്യൻ റെക്കോർഡിന് ഒപ്പമെത്താനും റൊണാൾഡോയ്ക്ക് കഴിഞ്ഞു.

പോർച്ചുഗീസ് ജഴ്സിയിൽ റൊണാൾഡോയുടെ 180–ാമത്തെ മത്സരമാണിത്. റൊണാൾഡോ യൂറോ കപ്പിൽ കൂടുതൽ ഗോളുകൾ (14) നേടിയതിന്റെ റെക്കോർഡും കരസ്ഥമാക്കിയിരുന്നു. ലോക കപ്പിലും യുറോ കപ്പിലുമായി കൂടുതൽ ഗോൾനേട്ടവും (21) റൊണാൾഡോ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.

ടീമിനു ലഭിച്ച പെനൽറ്റി പാഴാക്കിയ റൊണാൾഡോ മത്സരത്തിന്റെ 15–ാം മിനിറ്റിൽ തന്നെ ദുരന്ത നായകനാകേണ്ടതായിരുന്നു. തിരിച്ചടിക്കാനുള്ള അവസരങ്ങൾ നഷ്ടമായതോടെ പോർച്ചുഗൽ തോൽവി ഉറപ്പിച്ചിരുന്നു. എന്നാൽ മത്സരം പൂർത്തിയാകാൻ 1 മിനിറ്റ് ശേഷിക്കെയാണ് റൊണാൾഡോ പെനൽറ്റി നഷ്ടത്തിന് പ്രായശ്ച്ചിത്തം ചെയ്തത്.

  ഓടുന്ന കാറുകൾക്ക് മുകളിൽ ടെന്നീസ് കളിച്ച് താരങ്ങൾ ഗിന്നസ് റെക്കോർഡിൽ

ഗോൺസാലോ ഗ്വിഡെസിന്റെ ക്രോസിനെ തലകൊണ്ട് ഏറ്റുമുട്ടിയാണ് റൊണാൾഡോ ടീമിന് സമനില നേടികൊടുത്തത്. അതിനൊപ്പം റൊണാൾഡോയ്ക്ക് ലോക റെക്കോർഡും കരസ്ഥമായി. സമനിലയുടെ ആശ്വാസത്തിൽ കളി അവസാനിപ്പിക്കാനൊരുങ്ങിയ പോർച്ചുഗലിന് അവിശ്വസനീയ ജയവും നേടികൊടുത്തുകൊണ്ടാണ് റൊണാൾഡോ തിരിച്ചു കയറിയത്.

33 – ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, 31 – യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ, 19 – രാജ്യാന്തര സൗഹൃദ മത്സരങ്ങൾ, 14 -യൂറോ കപ്പ്, 7 – ലോകകപ്പ്, 5 – യുവേഫ നേഷൻസ് ലീഗ്, 2 – കോൺഫെഡറേഷൻസ് കപ്പ് എന്നിങ്ങനെയാണ് റൊണാൾഡോയുടെ ഗോളുകൾ.

Story highlight :  Cristiano Ronaldo sets world record.

Related Posts
ഓടുന്ന കാറുകൾക്ക് മുകളിൽ ടെന്നീസ് കളിച്ച് താരങ്ങൾ ഗിന്നസ് റെക്കോർഡിൽ
tennis guinness record

ഓടുന്ന കാറുകൾക്ക് മുകളിൽ ടെന്നീസ് കളിച്ച് ഗിന്നസ് റെക്കോർഡ് നേടി കായിക താരങ്ങൾ. Read more

  വിംബിൾഡൺ ക്വാർട്ടറിൽ അൽകാരസും ജൊകോവിച്ചും; വനിതകളിൽ സബലേങ്ക മുന്നോട്ട്
വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ഇഗ സ്യാതെക്കിന്
Iga Swiatek Wimbledon

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ഇഗ സ്യാതെക് സ്വന്തമാക്കി. ഫൈനലിൽ അമൻഡ അനിസിമോവയെ Read more

ക്രിക്കറ്റ് ടൂറിസവുമായി കെസിഎ; ലക്ഷ്യം സംസ്ഥാനത്തിന്റെ സാമ്പത്തിക ഉണർവ്
cricket tourism

കേരള ക്രിക്കറ്റ് അസോസിയേഷൻ കേരള ക്രിക്കറ്റ് ലീഗിനെ ടൂറിസവുമായി ബന്ധിപ്പിച്ച് കൂടുതൽ ആഭ്യന്തര Read more

ഐഎസ്എൽ സീസൺ അനിശ്ചിതമായി നീട്ടിവെച്ചു; കാരണം ഇതാണ്
ISL season postponed

സംപ്രേക്ഷണാവകാശ തർക്കത്തെ തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസൺ അനിശ്ചിതമായി Read more

വിംബിൾഡൺ: ക്വാർട്ടർ ഫൈനലിൽ വീഴ്ച; ജോക്കോവിച്ചിന് ആശങ്ക
Wimbledon Novak Djokovic

വിംബിൾഡൺ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്ലാവിയോ കൊബോളിക്കെതിരെ നോവാക്ക് ജോക്കോവിച്ചിന് വീഴ്ച സംഭവിച്ചു. Read more

ജോവോ പെഡ്രോയുടെ ഇരട്ട ഗോളുകൾ; ചെൽസി ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ
FIFA Club World Cup

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ ചെൽസി പ്രവേശിച്ചു. ബ്രസീലിയൻ താരം ജോവോ Read more

  ജോവോ പെഡ്രോയുടെ ഇരട്ട ഗോളുകൾ; ചെൽസി ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ
വിംബിൾഡൺ ക്വാർട്ടറിൽ അൽകാരസും ജൊകോവിച്ചും; വനിതകളിൽ സബലേങ്ക മുന്നോട്ട്
Wimbledon Tennis

വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസിൽ കാർലോസ് അൽകാരസും, നൊവാക് ജൊകോവിച്ചും ക്വാർട്ടർ ഫൈനലിൽ Read more

ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനൽ ലൈനപ്പ് പൂർത്തിയായി; ആവേശ പോരാട്ടത്തിന് കളമൊരുങ്ങുന്നു
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനൽ ലൈനപ്പ് പൂർത്തിയായി. ആദ്യ സെമിയിൽ ബ്രസീൽ Read more

ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും. ശ്രദ്ധേയമായി രണ്ട് Read more

പരിശീലകനാകാനില്ല; വിരമിച്ചശേഷമുള്ള തന്റെ ഭാവി പരിപാടി വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo future

ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനാകാൻ താല്പര്യമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നാസർ Read more