ജമ്മു◾: അതിർത്തിയിൽ വെടിവെപ്പിൽ പരിക്കേറ്റ ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. ആർഎസ് പുരയിലെ അതിർത്തിയിൽ വെടിയേറ്റ ബിഎസ്എഫ് ജവാൻ ദീപക് ചിംങ്കാം ശനിയാഴ്ച വെടിയേറ്റതിനെ തുടർന്ന് ഇന്നലെയാണ് മരിച്ചത്. അദ്ദേഹത്തിന് വെടിയേറ്റതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പാകിസ്താനിൽ നിന്നുണ്ടായ പ്രകോപനത്തിനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നതിനിടെയാണ് ജവാന് പരുക്കേറ്റത്.
പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം ആറായി ഉയർന്നു. മണിപ്പൂരിൽ നിന്നുള്ള ജവാനായിരുന്നു ദീപക് ചിംങ്കാം. അദ്ദേഹത്തിന്റെ ധീരമായ സേവനത്തെ ബിഎസ്എഫ് അനുസ്മരിച്ചു. മുൻ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് അനുശോചനം അറിയിച്ചു.
ബിഎസ്എഫ് കോൺസ്റ്റബിൾ ദീപക് ചിംങ്കാമിന്റെ ത്യാഗത്തെ ബിഎസ്എഫ് ആദരിക്കുന്നു. 2025 മെയ് 10 ന് ജമ്മു ജില്ലയിലെ ആർഎസ് പുര പ്രദേശത്ത് അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് 2025 മെയ് 11 ന് അദ്ദേഹം വീരമൃത്യു വരിച്ചു എന്ന് ബിഎസ്എഫ് അറിയിച്ചു.
പാകിസ്താനിൽ നിന്നുള്ള അതിർത്തി കടന്നുള്ള വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ് ഡ്യൂട്ടിക്കിടെ ജീവൻ വെടിഞ്ഞ ബിഎസ്എഫ് ജവാൻ ദീപക് ചിംഗാഖത്തിന്റെ രക്തസാക്ഷിത്വത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു എന്ന് എൻ. ബിരേൻ സിംഗ് പറഞ്ഞു. ദീപക് ചിംഗാഖം മണിപ്പൂരിന്റെ അഭിമാനിയായ മകനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ധൈര്യവും രാഷ്ട്രത്തോടുള്ള സമർപ്പണവും നമ്മുടെ ജനങ്ങളുടെ സംരക്ഷണത്തിനും സേവനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പാകിസ്താൻ പ്രകോപനത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടി നൽകി. ഇതിനിടെയാണ് ദീപക് ചിംങ്കാമിന് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം രാജ്യത്തിന് വലിയ നഷ്ടം തന്നെയാണ്.
രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ദീപക് ചിംങ്കാമിന്റെ ഓർമ്മകൾ എന്നും നിലനിൽക്കും. അദ്ദേഹത്തിന്റെ ധീരതയും സേവനവും എക്കാലത്തും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ബിഎസ്എഫ് അറിയിച്ചു.
Story Highlights : BSF Jawan from Manipur Martyred in Cross Border Firing at Jammu