വഖഫ് ബില്ല് വിവാദം: ജെഡിയുവിൽ പൊട്ടിത്തെറി; അഞ്ച് നേതാക്കൾ രാജിവെച്ചു

Waqf Bill

**പട്ന (ബിഹാർ)◾:** വഖഫ് നിയമ ഭേദഗതി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിൽ പൊട്ടിത്തെറി. ജെഡിയു യുവജന വിഭാഗം സംസ്ഥാന ഉപാധ്യക്ഷൻ തബ്രീസ് ഹസൻ ഉൾപ്പെടെ അഞ്ച് നേതാക്കളാണ് പാർട്ടി വിട്ടത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ സഖ്യത്തിന് ഇത് വലിയ തിരിച്ചടിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജെഡിയു ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദീഖി, ഭോജ്പൂരിലെ പാർട്ടി നേതാവ് മുഹമ്മദ് ദിൽഷൻ റെയിൻ, ജെഡിയുവിന്റെ മുൻ സ്ഥാനാർഥി മുഹമ്മദ് കാസിം അൻസാരി എന്നിവരാണ് പാർട്ടി വിട്ട മറ്റ് നേതാക്കൾ. വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം ജെഡിയുവിന് നഷ്ടമായെന്ന് തബ്രീസ് ഹസൻ തന്റെ രാജിക്കത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറിനാണ് തബ്രീസ് ഹസൻ രാജിക്കത്ത് നൽകിയത്. രാജ്യസഭയിൽ 95 നെതിരെ 128 വോട്ടുകൾക്കും ലോക്സഭയിൽ 232 നെതിരെ 288 വോട്ടുകൾക്കുമാണ് ബില്ല് പാസായത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്നലെ അർദ്ധരാത്രിക്ക് ശേഷം പാർലമെന്റിൽ ബില്ല് പാസായത്.

  ബിഹാറിൽ 62000 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജെഡിയുവിലെ പൊട്ടിത്തെറി എൻഡിഎ സഖ്യത്തിന് വലിയ തിരിച്ചടിയാണ്. മറ്റൊരു എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളിലും (ആർഎൽഡി) നേതാക്കൾ പാർട്ടി വിട്ടു. ഉത്തർപ്രദേശിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഷഹസൈബ് റിസ്വി പാർട്ടി വിട്ടു.

മതേതര മൂല്യങ്ങൾ ഉപേക്ഷിച്ചതിന് പാർട്ടി തലവനായ ജയന്ത് ചൗധരിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ആർഎൽഡിയുടെ ജില്ലാ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ മുഹമ്മദ് സഖിയും പാർട്ടി വിട്ടു. വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർത്ത പ്രതിപക്ഷനിരയിലെ 232 എംപിമാർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്.

Story Highlights: Five leaders, including the state vice president of the JDU youth wing, have resigned from the party in Bihar following the party’s support for the Waqf Bill amendment.

Related Posts
ബിഹാറിൽ 62000 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Bihar development projects

ബിഹാറിൽ 62000 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. Read more

  വി. ശിവൻകുട്ടിക്കെതിരെ സിറോ മലബാർ സഭ; പ്രസ്താവന ദുരുദ്ദേശപരമെന്ന് ആരോപണം
മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബിഹാർ സർക്കാരിനെതിരെ വിമർശനവുമായി തേജസ്വി യാദവ്
Bihar health sector

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ തകർച്ചയെക്കുറിച്ച് Read more

ബിഹാർ ബീഡി പോസ്റ്റ് വിവാദം: വി.ഡി. ബൽറാം കെപിസിസി നേതൃയോഗത്തിൽ വിശദീകരണം നൽകി

ബിഹാർ-ബീഡി പോസ്റ്റുമായി ബന്ധപ്പെട്ട് കെപിസിസി നേതൃയോഗത്തിൽ വി.ഡി. ബൽറാം വിശദീകരണം നൽകി. പോസ്റ്റ് Read more

ബിഹാറിൽ ഒരേ വീട്ടിൽ 947 വോട്ടർമാരെന്ന ആരോപണവുമായി കോൺഗ്രസ്; രാഹുൽ ഗാന്ധിയും രംഗത്ത്

ബിഹാറിലെ ബോധ്ഗയയിൽ ഒരു വീട്ടിൽ 947 വോട്ടർമാരുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് Read more

ജനാധിപത്യ അവകാശം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി; വോട്ടർ അവകാശ യാത്രക്ക് തുടക്കം
voter rights yatra

രാഹുൽ ഗാന്ധി വോട്ടർ അവകാശ യാത്രയുമായി ജനങ്ങളിലേക്ക്. "ഒരു വ്യക്തി, ഒരു വോട്ട്" Read more

ബിഹാറിൽ 124 വയസ്സുള്ള വോട്ടർ: ക്ലറിക്കൽ പിഴവെന്ന് കളക്ടർ, പ്രതിഷേധവുമായി മിന്റ ദേവി
Bihar voter list

ബിഹാറിൽ 34 വയസ്സുകാരിയായ മിന്റ ദേവിയെ വോട്ടർ പട്ടികയിൽ 124 വയസ്സുള്ളതായി രേഖപ്പെടുത്തിയ Read more

  കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നാളെ ജോബ് ഡ്രൈവ്
തിരഞ്ഞെടുപ്പ് കമ്മീഷന് പ്രായോഗിക പരിജ്ഞാനമില്ല; വിമർശനവുമായി ജെ.ഡി.യു
Bihar voter revision

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജെ.ഡി.യു എം.പി ഗിരിധരി യാദവ് Read more

ബിഹാറിൽ ഇടിമിന്നലേറ്റ് 19 മരണം; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Bihar lightning deaths

ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു. സംസ്ഥാനത്തെ 10 Read more

ബീഹാറിൽ വീണ്ടും വെടിവെപ്പ്; പട്നയിൽ അഭിഭാഷകൻ കൊല്ലപ്പെട്ടു
Bihar crime news

ബീഹാറിലെ പട്നയിൽ അജ്ഞാത സംഘം അഭിഭാഷകനെ വെടിവെച്ച് കൊലപ്പെടുത്തി. ജിതേന്ദ്ര മഹാതോ എന്ന Read more

ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്; തേജസ്വി യാദവിൻ്റെ വസതിക്ക് മുന്നിൽ ആക്രമണം
Bihar shooting incident

ബിഹാറിലെ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്. ആർജെഡി നേതാവ് തേജസ്വി യാദവിൻ്റെ വസതിക്ക് മുന്നിലാണ് Read more