ആസിഫ് അലി, വിജയരാഘവന്, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രം വന്‍ വിജയത്തോടെ കുതിക്കുകയാണ്. ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബാഹുല്‍ രമേശാണ്. ഇപ്പോള്‍ ബാഹുല്‍ നടന് ആസിഫ് അലിയുമായുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ്.
തന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിം ലോഞ്ച് ചെയ്തത് ആസിഫ് അലിയായിരുന്നുവെന്ന് ബാഹുല്‍ പറഞ്ഞു. ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയുടെ സെറ്റില്‍ പോയിട്ടാണ് ആസിഫിനെ ക്ഷണിച്ചത്. ആ ചടങ്ങില്‍ ആസിഫ് എത്തി ആശംസകള്‍ നല്‍കുകയും ഷോര്‍ട്ട് ഫിലിം കണ്ട ശേഷം ‘ഇനി സിനിമയില്‍ കാണാം’ എന്ന് പറഞ്ഞ് മടങ്ങുകയും ചെയ്തു.
ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടയിലാണ് ബാഹുല്‍ ഈ അനുഭവം പങ്കുവച്ചത്. പിന്നീട് താന്‍ വര്‍ക്ക് ചെയ്ത നാല് സിനിമകളിലും ആസിഫ് അലിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ബാഹുല്‍ കൂട്ടിച്ചേര്‍ത്തു. ‘മോഹന്‍ കുമാര്‍ ഫാന്സില്’ ആദ്യം ഇല്ലായിരുന്നെങ്കിലും പിന്നീട് കാമിയോ റോളില്‍ ആ ചിത്രത്തിലും ആസിഫ് അലി അഭിനയിച്ചു. ഇപ്പോള്‍ ‘കിഷ്കിന്ധാ കാണ്ഡ’ത്തിലും ആസിഫ് അലി അഭിനയിക്കുന്നുണ്ട്.
‘ഞങ്ങള്‍ ചെയ്ത ആദ്യത്തെ ഷോര്‍ട് ഫിലിം ആസിഫിക്കയെക്കൊണ്ട് ലോഞ്ച് ചെയ്യിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ കവി ഉദ്ദേശിച്ചതിന്റെ സെറ്റില്‍ പോയി പുള്ളിയെ ക്ഷണിച്ചു. പുള്ളി വന്നാല്‍ സന്തോഷം എന്ന നിലയിലാണ് പോയത്.
പുള്ളിയോട് ചോദിച്ചപ്പോള്‍ വരാമെന്ന് പറഞ്ഞു. ആ ചടങ്ങില്‍ ആസിഫിക്ക വന്ന് ആശംസകള്‍ പറഞ്ഞു, അതിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. അതിന് ശേഷം ആ ഷോര്‍ട് ഫിലിം പുള്ളിക്ക് കാണിച്ചുകൊടുത്തു.
എല്ലാം കഴിഞ്ഞ് പോകാന്‍ നേരം ‘ഇനി സിനിമയില്‍ കാണാം’ എന്ന് പറഞ്ഞാണ് ആസിഫിക്ക പോയത്. പിന്നീട് ഞാന്‍ വര്‍ക്ക് ചെയ്ത നാല് സിനിമകളിലും ആസിഫിക്കയുടെ സാന്നിധ്യമുണ്ടായിരുന്നു. മോഹന്‍ കുമാര്‍ ഫാന്സില് ആദ്യം പുള്ളി ഉണ്ടായിരുന്നില്ല.
പിന്നീട് കാമിയോ റോളില്‍ ആ പടത്തിലും വന്നു. ആ സെറ്റില്‍ വെച്ച് എന്നോട് ‘ഞാനില്ലാതെ നീ സിനിമ ചെയ്യുന്നത് എനിക്ക് കാണണം’ എന്ന് തമാശരൂപത്തില്‍ ആസിഫിക്ക പറഞ്ഞു. ഇപ്പോള്‍ കിഷ്കിന്ധാ കാണ്ഡത്തിലും പുള്ളിയുണ്ട്,’ ബാഹുല്‍ രമേശ് പറഞ്ഞു.
Story Highlights: Screenwriter Bahul Ramesh shares his experience with actor Asif Ali, from launching his first short film to collaborating on multiple projects including Kishkindha Kaandam.
More Headlines
Anjana
Related posts
Latest News
തിരുപ്പതി ലഡ്ഡു: നെയ്യിൽ മായം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം
തിരുപ്പതി ലഡ്ഡു നിർമാണത്തിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്വം വിശദീകരണം നൽകി. നിലവിൽ പരിശുദ്ധിയോടെയാണ് ലഡ്ഡു തയ്യാറാക്കുന്നതെന്നും ഭക്തർ ആശങ്കപ്പെടേണ്ടതില്ലെന്നും ട്രസ്റ്റ് അറിയിച്ചു. നെയ്യിൽ മായം കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ദേവസ്വം വ്യക്തമാക്കി.
പണം കൊടുത്താൽ വിവാഹം മുടക്കിത്തരാം; പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ രംഗത്ത്
സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ എന്നയാൾ പണം വാങ്ങി വിവാഹം മുടക്കിത്തരുന്ന സേവനം ആരംഭിച്ചു. 500 യൂറോ നൽകിയാൽ വിവാഹ വേദിയിൽ എത്തി ചടങ്ങ് തകർക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഈ സേവനത്തിന് നിരവധി പേർ സമീപിച്ചതായി വേരിയ പറയുന്നു.
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഹോട്ടലുകളിലും പൊതുശുചിമുറികളിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. സ്മോക്ക് ഡിറ്റക്ടറുകൾ, ടിഷ്യൂ ബോക്സുകൾ, സിങ്കുകൾ, ഷവറുകൾ, കണ്ണാടികൾ എന്നിവിടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഫോൺ സിഗ്നൽ, ലൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഒളിക്യാമറകൾ കണ്ടെത്താനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.