ആക്സിയം 4 ദൗത്യത്തിൽ ഡോ. ഷംഷീർ വയലിലിന്റെ പ്രമേഹ ഗവേഷണ പദ്ധതിക്ക് തുടക്കം

diabetes research project

നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യ പങ്കാളിയാകുന്ന ആക്സിയം 4 (Ax-4) ദൗത്യം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുമ്പോൾ, മലയാളികൾക്ക് ഇത് അഭിമാനകരമായ നിമിഷമാണ്. ഈ ദൗത്യത്തിൽ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത ‘സ്വീറ്റ് റൈഡ്’ (Sweet Ride) പ്രമേഹ ഗവേഷണ പദ്ധതിയും ആരംഭിക്കും. ബഹിരാകാശത്തും ഭൂമിയിലും പ്രമേഹത്തിന്റെ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്ന മൈക്രോഗ്രാവിറ്റിയിലെ അത്യാധുനിക ഗവേഷണത്തിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡോ. ഷംഷീർ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സ്, ആക്സിയം സ്പേസുമായി സഹകരിച്ചാണ് ഈ പദ്ധതി വികസിപ്പിച്ചത്. നാസയുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ ഗവേഷണം, നിലവിൽ പ്രമേഹബാധിതർക്കുള്ള ബഹിരാകാശ യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിനും, ഭൂമിയിൽ പ്രമേഹം പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും സഹായിക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള 77 മില്യൺ ആളുകൾ ടൈപ്പ് 2 പ്രമേഹ രോഗികളാണ്. അതിനാൽ തന്നെ, സ്വീറ്റ് റൈഡ് പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. കൂടാതെ, ഏകദേശം 25 മില്യൺ ആളുകൾ സമീപഭാവിയിൽ പ്രമേഹ രോഗികളാകാൻ സാധ്യതയുണ്ടെന്നും കണക്കാക്കുന്നു.

ഗവേഷണത്തിന്റെ ഭാഗമായി, പ്രമേഹ രോഗികളിൽ ഗ്ലൂക്കോസ് ലെവൽ കണ്ടെത്തുന്ന കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററുകളുടെ (Continuous Glucose Monitor) കൃത്യത, മൈക്രോഗ്രാവിറ്റിയിൽ വിവിധ പ്രോട്ടോക്കോളുകളിലൂടെ പരീക്ഷിക്കും. ഒന്നോ അതിലധികമോ ബഹിരാകാശ യാത്രികർ ഈ മിഷനിലുടനീളം മോണിറ്റർ ധരിക്കും.

ഈ പഠനത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ ആക്സിയത്തിന്റെയും ബുർജീലിന്റെയും വിദഗ്ധർ വിശകലനം ചെയ്യും. ഭാവിയിൽ ഇൻസുലിൻ ഉപയോഗിക്കുന്ന ബഹിരാകാശ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ ഈ പഠനം സഹായിക്കുമെന്നും ബുർജീലിന്റെ സ്വീറ്റ് റൈഡ് ക്ലിനിക്കൽ ലീഡ് ഡോ. മുഹമ്മദ് ഫിത്യാൻ പറഞ്ഞു.

ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി അറിയുന്നതിന് യാത്രയ്ക്കിടയിൽ പോയിന്റ്-ഓഫ്-കെയർ രക്ത സാമ്പിളുകൾ ശേഖരിക്കും. ഇതിനു വേണ്ടിയുള്ള ലാൻസെറ്റുകൾ, സൂചികൾ, ബ്ലഡ് ഗ്ലൂക്കോസ് മെഷീനുകൾ (i-STAT) എന്നിവ ബുർജീലാണ് നൽകുന്നത്.

മൈക്രോഗ്രാവിറ്റിയിൽ ശരീരത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസത്തെക്കുറിച്ച് വിദഗ്ദ്ധ മെഡിക്കൽ സംഘം ദൗത്യത്തിലുടനീളം പഠനം നടത്തും. ശുഭാൻഷു അടങ്ങുന്ന ദൗത്യസംഘം 14 ദിവസങ്ങളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങുന്നത്.

മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഗുരുത്വാകർഷണ ബലം പോലുള്ള ശക്തികളെ മാറ്റിനിർത്തുന്ന ഒരന്തരീക്ഷം നൽകുന്നതാണ് മൈക്രോഗ്രാവിറ്റിയുടെ പ്രധാന പ്രത്യേകത. “മസിൽ മാസ്, ഫ്ളൂയിഡ് ഡിസ്ട്രിബ്യൂഷൻ, സിർക്കാഡിയൻ റിഥം എന്നിവയിലെ മാറ്റങ്ങൾ ഗ്ലൂക്കോസ് മെറ്റബോളിസവും ഇൻസുലിൻ സംവേദനക്ഷമതയും കണ്ടെത്തുന്നതിനായി ഒരു പുതിയ അന്തരീക്ഷം നൽകുന്നു. ഇതിലൂടെ, പ്രമേഹ പരിചരണത്തിൽ നിർണായകമായ മാറ്റങ്ങൾ കണ്ടെത്താനാകും,” ഡോ. ഫിത്യാൻ വിശദീകരിച്ചു.

ശാസ്ത്രം വളരുന്നതിനനുസരിച്ച് നമ്മുടെ ആഗ്രഹങ്ങളും വളരണം. ഈ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ഭാവിയിലെ ബഹിരാകാശ യാത്രികർക്ക് മാത്രമല്ല, ഭൂമിയിലെ രോഗികൾക്കും പ്രയോജനകരമാകും എന്ന് കെന്നഡി സ്പേസ് സെന്ററിൽ നടന്ന വിക്ഷേപണത്തിന് ശേഷം ഡോ. ഷംഷീർ അഭിപ്രായപ്പെട്ടു. പ്രമേഹം പോലുള്ള അവസ്ഥകൾ നമ്മുടെ സ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്ന വിശ്വാസത്തിൽ നിന്നാണ് സ്വീറ്റ് റൈഡ് എന്ന ആശയം രൂപംകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പ്രമേഹരോഗികൾ ബഹിരാകാശ യാത്രയിൽ പങ്കെടുക്കുന്നതിന് മെഡിക്കൽ, ലോജിസ്റ്റിക് വെല്ലുവിളികൾ തടസ്സമുണ്ടാക്കുന്നുണ്ട്. എന്നാൽ സ്വീറ്റ് റൈഡിലൂടെ മൈക്രോഗ്രാവിറ്റിയിൽ പ്രമേഹമില്ലാത്ത വ്യക്തികളിൽ ഗ്ലൂക്കോസ് നിയന്ത്രണം എങ്ങനെ ബാധിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുന്നതിലൂടെ പ്രമേഹമുള്ളവരിൽ എന്ത് സംഭവിക്കുമെന്ന് വിലയിരുത്തുന്നതിനുള്ള ആദ്യപടിയാകും ഇത്. ഇതിലൂടെ ഭാവി ദൗത്യങ്ങളിൽ പ്രമേഹമുള്ളവർക്കും ബഹിരാകാശ യാത്ര സാധ്യമാകും.

നാസയുടെ മുതിർന്ന ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സൺ (കമാൻഡർ), പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി (മിഷൻ സ്പെഷ്യലിസ്റ്റ്), ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ ദൗത്യത്തിന്റെ ഭാഗമായി 31 രാജ്യങ്ങളിൽ നിന്നുള്ള 60-ൽ അധികം പരീക്ഷണങ്ങൾ നടത്തും.

Story Highlights: ഡോ. ഷംഷീർ വയലിലിന്റെ സ്വീറ്റ് റൈഡ് പ്രമേഹ ഗവേഷണ പദ്ധതി ആക്സിയം 4 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആരംഭിക്കുന്നു.

Related Posts
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി; കാരണം സാങ്കേതിക തകരാറുകൾ?
Shubhanshu Shukla spaceflight

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്ര വീണ്ടും Read more