നിലമ്പൂർ◾: അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശന്റെ വസതി സന്ദർശിച്ച് എ.പി. അനിൽകുമാർ എം.എൽ.എ. തിരഞ്ഞെടുപ്പ് ദിവസം രാവിലെ മുതൽ എൽഡിഎഫ് ഇത് ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള ആയുധമായി ഉപയോഗിച്ചിരുന്നു. ഇതിനിടയിൽ, നാലുമണിയോടുകൂടി പ്രകാശന്റെ ഭാര്യയും മകളും വോട്ട് രേഖപ്പെടുത്തിയത് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. കോൺഗ്രസ് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മരിക്കുംവരെ കോൺഗ്രസ് ആയിരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രകാശന്റെ ഭാര്യയും മകളും പ്രതികരിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.വി. പ്രകാശ് തോൽക്കാൻ കാരണം ഇത്തവണത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്താണെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് മകൾ നന്ദന ഫേസ്ബുക്കിൽ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ചുള്ള വൈകാരികമായ പോസ്റ്റിട്ടു. ഇതിനു പിന്നാലെ കുടുംബം കണ്ണൂരിലേക്ക് മടങ്ങിയതോടെ ഇവർ വോട്ട് ചെയ്യാൻ എത്തില്ലെന്ന് അഭ്യൂഹം പരന്നു. എടക്കര ഹൈസ്കൂളിലെ ബൂത്തിലെത്തി ഭാര്യ സ്മിതയും മകൾ നന്ദനയും വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് എ.പി. അനിൽകുമാർ എം.എൽ.എ വി.വി. പ്രകാശന്റെ വീട് സന്ദർശിച്ചത്.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ആര്യാടൻ ഷൗക്കത്ത് വി.വി. പ്രകാശന്റെ കുടുംബത്തെ സന്ദർശിക്കുമോ എന്ന ആകാംക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ഉണ്ടായിരുന്നു. എന്നാൽ 25 ദിവസം നീണ്ട പ്രചാരണത്തിൽ ഷൗക്കത്ത് കുടുംബത്തെ കണ്ടില്ല. പ്രതികരണങ്ങളിൽ നിന്ന് ഇന്ന് പകൽ പോലും അദ്ദേഹം ഒഴിഞ്ഞുമാറി. ഷൗക്കത്ത് വീട് സന്ദർശിക്കാത്തതിൽ ആരോടും പരാതിയില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് സാധ്യത കൽപിക്കുന്നതിനിടെ മകൾ നന്ദനയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങൾക്ക് ആക്കം കൂട്ടി. “അച്ഛന്റെ ഓർമ്മകൾക്ക് മരണമില്ല” എന്ന തലക്കെട്ടോടെയുള്ള നന്ദനയുടെ ഫേസ്ബുക്ക് പോസ്റ്റ്, കുടുംബത്തിന് ആര്യാടൻ ഷൗക്കത്തിനോട് എതിർപ്പുണ്ടെന്ന തരത്തിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ നിശബ്ദ പ്രചരണ ദിവസം എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് വി.വി. പ്രകാശന്റെ ഭാര്യയെയും മക്കളെയും സന്ദർശിച്ചതോടെ കുടുംബം എൽഡിഎഫിനോട് ചേർന്ന് നിൽക്കുമോ എന്ന സംശയം ഉടലെടുത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി.വി. പ്രകാശ് തോറ്റതിന് കാരണം ആര്യാടൻ ഷൗക്കത്താണെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഷൗക്കത്തിനെതിരെ വി.വി. പ്രകാശന്റെ കുടുംബത്തിന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായിരുന്നു. ഇതിനിടയിൽ കുടുംബം വോട്ട് രേഖപ്പെടുത്തിയത് കോൺഗ്രസ് ക്യാമ്പിന് ആശ്വാസമായി.
Story Highlights : AP Anil Kumar MLA visits VV Prakash’s house