ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ രേവതി. ഇത് ചരിത്ര നിമിഷമാണെന്നും തങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നതെന്നും അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കമ്മിറ്റി റിപ്പോർട്ട് വായിച്ച് മനസിലാക്കി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും സമൂഹത്തിൽ തങ്ങൾക്ക് ഐഡന്റിറ്റി നൽകിയ സിനിമാ വ്യവസായത്തിലെ സുരക്ഷിതത്വത്തിനും ഉന്നതിക്കും വേണ്ടിയുള്ള പരിശ്രമം തുടരുമെന്നും രേവതി വ്യക്തമാക്കി.
റിപ്പോർട്ട് പൂർണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് രേവതി നേരത്തെ പ്രതികരിച്ചിരുന്നു. മൊഴി കൊടുത്തവരുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു. ആർക്കെങ്കിലുമെതിരെ ഭീഷണി വരാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയല്ല റിപ്പോർട്ടെന്നും രേവതി വ്യക്തമാക്കി. തുടർ നടപടികളെക്കുറിച്ച് കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയെക്കുറിച്ച് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ടാണെന്നും ആ നിലയ്ക്ക് ഇതിനെ കാണണമെന്നും രേവതി അഭിപ്രായപ്പെട്ടു. ആർക്കെതിരെയും നിയമനടപടി സ്വീകരിക്കാനാകുമോയെന്ന് അറിയില്ലെന്നും ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ആലോചിക്കാൻ സഹായിക്കുന്ന പഠന റിപ്പോർട്ടായി ഇതിനെ പരിഗണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവരുടേയും സ്വകാര്യത മാനിക്കപ്പെടണമെന്നും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗം ആവശ്യപ്പെട്ടെന്ന മുൻ മന്ത്രി എ കെ ബാലന്റെ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും രേവതി വ്യക്തമാക്കി.
Story Highlights: Actress Revathy responds to Hema Committee Report on Malayalam film industry
More Headlines
Anjana
Related posts
Latest News
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു പിതാവ് മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെയ്ത ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി ഇതിനെക്കുറിച്ച് ഒരു ചാനലിന് അഭിമുഖം നൽകി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.