‘നമുക്ക് ഒരേയൊരു ഇന്നസെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’

നിവ ലേഖകൻ

Innocent

നടൻ ഇന്നസെന്റിന്റെ രണ്ടാം ഓർമ ദിനം ഇന്ന്; താരത്തിന്റെ ‘ചിരിയോർമ്മ’കളിൽ ആരാധകർ മലയാളികളുടെ ‘ചിരിയോർമ്മകളി’ൽ നിന്ന് മലയാളി ഉള്ളിടത്തോളം കാലം മായാൻ സാധ്യതയില്ലാത്ത മുഖമാണ് നടൻ ഇന്നസെന്റിന്റേത്. തമാശയും ദുഃഖവും ഭയയും ദേഷ്യവും നിസ്സഹാവസ്ഥയും തുടങ്ങി സകല വികാരങ്ങളും സ്വയം ആവാഹിച്ചെടുത്ത് തന്റേതായ രീതിയിൽ അഭ്രപാളിയിൽ അവതരിപ്പിച്ച അനശ്വരനായ നടൻ. വില്ലൻ വേഷങ്ങളിലും സഗൗരവ കഥാപാത്രങ്ങളിലും തിളങ്ങുമ്പോഴും ചിരി പടർത്തിയ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ മലയാളി ഓർക്കുന്നത്. അദ്ദേഹത്തെ മലയാളി സ്നേഹപൂർവം വിളിച്ചു: ‘‘ഇന്നച്ചാ. . . . ! ! ’’ ‘മണിചിത്രത്താഴി’ലെ ഉണ്ണിത്താനും ‘റാംജി റാവു സ്പീക്കിംഗി’ലെ മാന്നാർ മത്തായിയും ‘കിലുക്ക’ത്തിലെ കിട്ടുണ്ണിയും ‘കല്യാണ രാമനി’ലെ പോഞ്ഞിക്കര കേശവനും ‘ഗോഡ് ഫാദറി’ലെ സ്വാമിനാഥനും ‘ഇഷ്ട’ത്തിലെ നാരായണനും ‘ഉസ്താദി’ലെ കുഞ്ഞിപ്പാലുവും ‘ഹരികൃഷ്ണൻസി’ലെ സുന്ദരൻ വക്കീലും ‘ട്വന്റി 20’യിലെ കുട്ടിക്കൃഷ്ണനും ‘നാടോടിക്കാറ്റി’ലെ ബാലേട്ടനും ‘വെട്ട’ത്തിലെ കെ. ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാത്യുവും ‘മിഥുന’ത്തിലെ ലൈൻമാൻ കെ. ടി. കുറുപ്പും തുടങ്ങി ശരാശരി മലയാളിയുടെ മനസ്സിനെ വല്ലാതെ അടുപ്പിച്ച എത്രയെത്ര കഥാപാത്രങ്ങളും. ‘‘ചേട്ടാ കുറച്ച് ചോറിടട്ടെ. . ഇത്തിരി മോര് കൂട്ടി കഴിക്കാം. . . ’’ എന്ന ബെന്നി പി. നായരമ്പലം എഴുതി വച്ച ഡയലോഗ് ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും പലപ്പോഴും നമ്മുടെ സംസാരങ്ങൾക്കിടയിൽ കടന്നു വരുന്നുണ്ടെങ്കിൽ ഇന്നസെന്റിന്റെ ശൈലിയുടെ മേന്മയാണ്. കിലുക്കം, മണിചിത്രത്താഴ്, മാന്നാർ മത്തായി സ്പീക്കിംഗ്, വെട്ടം ഉൾപ്പെടെയുള്ള സിനിമകളിലെ കഥാപാത്രങ്ങളുടെ ഡയലോഗുകളും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

ഒരുപിടി മികച്ച വില്ലൻ കഥാപാത്രങ്ങളും ഇന്നസെന്റ് ചെയ്തു വച്ചു. വളരെ സീരിയസായ ക്യാരക്ടർ റോളുകളും അവിടെ സുലഭം. ഇന്നത്തെ കാലത്തിന്റെ പ്രധാന മേന്മയായ ട്രോളുകളിൽ ഇന്നസെന്റ് കഥാപാത്രങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. കഥാപാത്രങ്ങളുടെ മുഖം കാണുമ്പോൾ തന്നെ പേരടക്കം പല ഇന്നസെന്റ് കഥാപാത്രങ്ങളും നമുക്ക് ഓർമ വരും. ഒരു നടൻ എത്രത്തോളം അനശ്വരനാണ് എന്ന് തെളിയിക്കപ്പെടാൻ മറ്റൊരു ഉദാഹരണം പറയേണ്ടതായുണ്ടോ. തൃശൂർ ഭാഷയെ മലയാള സിനിമയിൽ ജനകീയമാക്കിയ നടൻ കൂടിയായിരുന്നു അദ്ദേഹം. തനത് തൃശൂർ ഭാഷ ഏറ്റവും നിഷ്കളങ്കമായി അദ്ദേഹം പറഞ്ഞു വച്ചു. തൃശൂർ ഭാഷയ്ക്ക് ഒരു ‘ഇന്നസെന്റേറിയൻ സ്റ്റൈൽ’ കൊണ്ടു വന്നുവെന്ന് പറഞ്ഞാൽ അതിൽ ലവലേശം അതിശയോക്തി വേണ്ട. ഇരിങ്ങാലക്കുടയ്ക്ക് ഒരു മേൽവിലാസം മലയാളികൾക്കിടയിൽ ഉണ്ടാക്കിക്കൊടുക്കുന്നതിലും ഇന്നസെന്റിന്റെ ജീവിതം നിർണായകമായി. നടനായും ജനപ്രതിനിധിയായും ഗായകനായും നിർമാതാവായും എഴുത്തുകാരനായും അദ്ദേഹം അഞ്ച് പതിറ്റാണ്ടിലേറെ മലയാളിയ്ക്കു മുന്നിൽ സുപരിചിതനായി നിന്നു. ക്യാൻസർ ബാധിച്ചപ്പോഴും അതിനെ ഒരു പുഞ്ചിരിയോടെ അദ്ദേഹം വരവേറ്റു.

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം

‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതി. ഇന്നും മാറാരോഗങ്ങൾ ബാധിച്ച് തളർന്ന് പോകുന്നവർക്ക് ഡോക്ടർമാർ ഈ പുസ്തകം നിർദ്ദേശിക്കുന്ന പതിവുണ്ട്. അനുഭവങ്ങളെയെല്ലാം ഇത്രയേറെ പോസിറ്റീവായി കണ്ട് തനിക്കു ചുറ്റുമുള്ളവരിലേക്ക് സന്തോഷത്തിന്റെ വെട്ടം പരത്തി കടന്നു പോയവർ വിരളമാണ്. വർഷങ്ങൾ നീണ്ട കരിയറിൽ ഒരിക്കൽപ്പോലും ‘അയാളൊരു ജാഡയാണ്’ എന്ന് പറയിപ്പിക്കാതിരിക്കാൻ താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു സുപരിചിതനെപ്പോലെ കുശലം പറയുമ്പോഴും വിശേഷങ്ങൾ ചോദിക്കുമ്പോഴും തമാശ പൊട്ടിക്കുമ്പോഴും അവിടെ സൃഷ്ടിക്കപ്പെടുന്നത് പോസിറ്റിവിറ്റി മാത്രമാണ്. വർഷം രണ്ട് കഴിഞ്ഞു ഇന്നസെന്റ് എന്ന ഇന്നസെന്റ് വറീത് തെക്കേത്തല വിടവാങ്ങിയിട്ട്. ഇന്നസെന്റില്ലാതിരുന്ന മലയാള സിനിമയിലെ രണ്ട് വർഷങ്ങൾ. പകരം വയ്ക്കാൻ ആരെയും ഇതുവരെ മലയാള സിനിമയ്ക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശരാശരി മലയാളിയുടെ ചിരി സംസ്കാരത്തിന്റെ സമവാക്യങ്ങൾക്ക് തന്റേതായ പരിവേഷം നൽകിയ അദ്ദേഹത്തിനു പകരം വയ്ക്കാൻ മറ്റാരുമില്ലെന്നു തന്നെ പറയാം. ‘നമുക്ക് ഒരേയൊരു ഇന്നസെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’ എന്നതാണ് യാഥാർഥ്യം. ആ ‘ചിരിയുടെ ഇന്നസെന്റ് കിംഗ്’ ഇവിടെ തന്നെയുണ്ട്.

  രോഹിത് വെള്ളക്കുപ്പായം അഴിച്ചു; അകലുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ‘സമാനതകളില്ലാത്ത ആക്രമണ ബാറ്റിംഗ് മുഖം’

താൻ ചെയ്ത സിനിമകളിലൂടെ, ആടിത്തീർത്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇവിടെ ജീവിച്ചു കൊണ്ടേയിരിക്കുന്നു. ചിരിയ്ക്കു മരണമില്ല; മലയാളിയുടെ ഇന്നച്ചനും. ‘കല്ലറ’യിലെ ഇന്നച്ചൻ കഥാപാത്രങ്ങൾ ഒരുപാട് പ്രത്യേകതകളോടെ നിർമിച്ചെടുത്തതാണ് ഇന്നസെന്റിന്റെ കല്ലറയും. അദ്ദേഹം അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ കല്ലറയിൽ പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ കുടുംബമാണ് ചിത്രങ്ങൾ ആലേഖനം ചെയ്തത്. ആശയം അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ മനസ്സിലുണ്ടായ ആശയം ഒടുവിൽ പ്രാവർത്തികമാക്കുകയായിരുന്നു. കല്ലറ ഏറ്റവും മനോഹരമാക്കണമെന്നും അതിൽ ഇന്നസെന്റ് വെള്ളിത്തിരയിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അന്ത്യ വിശ്രമം കൊള്ളുന്ന കല്ലറയില് ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ ആഗ്രഹം.

Story Highlights: Malayalam actor Innocent’s second death anniversary is commemorated, with fans remembering his iconic comedic roles and contributions to Malayalam cinema.

Related Posts
ടൊവിനോയുടെ ‘നരിവേട്ട’ മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
Narivetta movie

ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' മെയ് 23ന് Read more

തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം
box office records

മോഹൻലാൽ ചിത്രം 'തുടരും' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നു. ഈ വർഷം താരത്തിന്റെ Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ടൊവിനോയുടെ ‘നരിവേട്ട’ തമിഴ്നാട്ടിൽ; വിതരണം എ.ജി.എസ് എന്റർടൈൻമെന്റ്
Narivetta movie

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യുടെ തമിഴ്നാട് വിതരണം Read more

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി
Vishnu Govindan Wedding

ചേർത്തലയിൽ വെച്ച് നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അലയൻസ് ടെക്നോളജിയിലെ ജീവനക്കാരിയായ അഞ്ജലി Read more

പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
Malayalam actor misconduct

കൊച്ചിയിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെതിരെ Read more

മലയാള സിനിമയുടെ സമ്പന്നതയെ പ്രശംസിച്ച് മോഹൻലാൽ
Mohanlal Malayalam Cinema

മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ മലയാള സിനിമയുടെ Read more

ഫഹദിനെ നായകനാക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല; ലാൽ ജോസ്
Fahadh Faasil

ഫഹദ് ഫാസിൽ തന്റെ അടുത്ത് ആദ്യം അസിസ്റ്റന്റ് ഡയറക്ടറാകാനാണ് വന്നതെന്ന് ലാൽ ജോസ്. Read more

ഷാജി എൻ. കരുണിന് ഇന്ന് അന്ത്യാഞ്ജലി
Shaji N. Karun

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു Read more

ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം അനുശോചിക്കുന്നു
Shaji N. Karun

പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ-രാഷ്ട്രീയ ലോകം അനുശോചനം Read more

പിറവി: ഒരു പിതാവിന്റെ അന്വേഷണത്തിന്റെ കഥ
Piravi Malayalam Film

കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം. 1988-ൽ പുറത്തിറങ്ങിയ ചിത്രം Read more

Leave a Comment