‘നമുക്ക് ഒരേയൊരു ഇന്നസെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’

നിവ ലേഖകൻ

Innocent

നടൻ ഇന്നസെന്റിന്റെ രണ്ടാം ഓർമ ദിനം ഇന്ന്; താരത്തിന്റെ ‘ചിരിയോർമ്മ’കളിൽ ആരാധകർ മലയാളികളുടെ ‘ചിരിയോർമ്മകളി’ൽ നിന്ന് മലയാളി ഉള്ളിടത്തോളം കാലം മായാൻ സാധ്യതയില്ലാത്ത മുഖമാണ് നടൻ ഇന്നസെന്റിന്റേത്. തമാശയും ദുഃഖവും ഭയയും ദേഷ്യവും നിസ്സഹാവസ്ഥയും തുടങ്ങി സകല വികാരങ്ങളും സ്വയം ആവാഹിച്ചെടുത്ത് തന്റേതായ രീതിയിൽ അഭ്രപാളിയിൽ അവതരിപ്പിച്ച അനശ്വരനായ നടൻ. വില്ലൻ വേഷങ്ങളിലും സഗൗരവ കഥാപാത്രങ്ങളിലും തിളങ്ങുമ്പോഴും ചിരി പടർത്തിയ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ മലയാളി ഓർക്കുന്നത്. അദ്ദേഹത്തെ മലയാളി സ്നേഹപൂർവം വിളിച്ചു: ‘‘ഇന്നച്ചാ. . . . ! ! ’’ ‘മണിചിത്രത്താഴി’ലെ ഉണ്ണിത്താനും ‘റാംജി റാവു സ്പീക്കിംഗി’ലെ മാന്നാർ മത്തായിയും ‘കിലുക്ക’ത്തിലെ കിട്ടുണ്ണിയും ‘കല്യാണ രാമനി’ലെ പോഞ്ഞിക്കര കേശവനും ‘ഗോഡ് ഫാദറി’ലെ സ്വാമിനാഥനും ‘ഇഷ്ട’ത്തിലെ നാരായണനും ‘ഉസ്താദി’ലെ കുഞ്ഞിപ്പാലുവും ‘ഹരികൃഷ്ണൻസി’ലെ സുന്ദരൻ വക്കീലും ‘ട്വന്റി 20’യിലെ കുട്ടിക്കൃഷ്ണനും ‘നാടോടിക്കാറ്റി’ലെ ബാലേട്ടനും ‘വെട്ട’ത്തിലെ കെ. ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാത്യുവും ‘മിഥുന’ത്തിലെ ലൈൻമാൻ കെ. ടി. കുറുപ്പും തുടങ്ങി ശരാശരി മലയാളിയുടെ മനസ്സിനെ വല്ലാതെ അടുപ്പിച്ച എത്രയെത്ര കഥാപാത്രങ്ങളും. ‘‘ചേട്ടാ കുറച്ച് ചോറിടട്ടെ. . ഇത്തിരി മോര് കൂട്ടി കഴിക്കാം. . . ’’ എന്ന ബെന്നി പി. നായരമ്പലം എഴുതി വച്ച ഡയലോഗ് ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും പലപ്പോഴും നമ്മുടെ സംസാരങ്ങൾക്കിടയിൽ കടന്നു വരുന്നുണ്ടെങ്കിൽ ഇന്നസെന്റിന്റെ ശൈലിയുടെ മേന്മയാണ്. കിലുക്കം, മണിചിത്രത്താഴ്, മാന്നാർ മത്തായി സ്പീക്കിംഗ്, വെട്ടം ഉൾപ്പെടെയുള്ള സിനിമകളിലെ കഥാപാത്രങ്ങളുടെ ഡയലോഗുകളും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

ഒരുപിടി മികച്ച വില്ലൻ കഥാപാത്രങ്ങളും ഇന്നസെന്റ് ചെയ്തു വച്ചു. വളരെ സീരിയസായ ക്യാരക്ടർ റോളുകളും അവിടെ സുലഭം. ഇന്നത്തെ കാലത്തിന്റെ പ്രധാന മേന്മയായ ട്രോളുകളിൽ ഇന്നസെന്റ് കഥാപാത്രങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. കഥാപാത്രങ്ങളുടെ മുഖം കാണുമ്പോൾ തന്നെ പേരടക്കം പല ഇന്നസെന്റ് കഥാപാത്രങ്ങളും നമുക്ക് ഓർമ വരും. ഒരു നടൻ എത്രത്തോളം അനശ്വരനാണ് എന്ന് തെളിയിക്കപ്പെടാൻ മറ്റൊരു ഉദാഹരണം പറയേണ്ടതായുണ്ടോ. തൃശൂർ ഭാഷയെ മലയാള സിനിമയിൽ ജനകീയമാക്കിയ നടൻ കൂടിയായിരുന്നു അദ്ദേഹം. തനത് തൃശൂർ ഭാഷ ഏറ്റവും നിഷ്കളങ്കമായി അദ്ദേഹം പറഞ്ഞു വച്ചു. തൃശൂർ ഭാഷയ്ക്ക് ഒരു ‘ഇന്നസെന്റേറിയൻ സ്റ്റൈൽ’ കൊണ്ടു വന്നുവെന്ന് പറഞ്ഞാൽ അതിൽ ലവലേശം അതിശയോക്തി വേണ്ട. ഇരിങ്ങാലക്കുടയ്ക്ക് ഒരു മേൽവിലാസം മലയാളികൾക്കിടയിൽ ഉണ്ടാക്കിക്കൊടുക്കുന്നതിലും ഇന്നസെന്റിന്റെ ജീവിതം നിർണായകമായി. നടനായും ജനപ്രതിനിധിയായും ഗായകനായും നിർമാതാവായും എഴുത്തുകാരനായും അദ്ദേഹം അഞ്ച് പതിറ്റാണ്ടിലേറെ മലയാളിയ്ക്കു മുന്നിൽ സുപരിചിതനായി നിന്നു. ക്യാൻസർ ബാധിച്ചപ്പോഴും അതിനെ ഒരു പുഞ്ചിരിയോടെ അദ്ദേഹം വരവേറ്റു.

  എമ്പുരാൻ അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ

‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതി. ഇന്നും മാറാരോഗങ്ങൾ ബാധിച്ച് തളർന്ന് പോകുന്നവർക്ക് ഡോക്ടർമാർ ഈ പുസ്തകം നിർദ്ദേശിക്കുന്ന പതിവുണ്ട്. അനുഭവങ്ങളെയെല്ലാം ഇത്രയേറെ പോസിറ്റീവായി കണ്ട് തനിക്കു ചുറ്റുമുള്ളവരിലേക്ക് സന്തോഷത്തിന്റെ വെട്ടം പരത്തി കടന്നു പോയവർ വിരളമാണ്. വർഷങ്ങൾ നീണ്ട കരിയറിൽ ഒരിക്കൽപ്പോലും ‘അയാളൊരു ജാഡയാണ്’ എന്ന് പറയിപ്പിക്കാതിരിക്കാൻ താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു സുപരിചിതനെപ്പോലെ കുശലം പറയുമ്പോഴും വിശേഷങ്ങൾ ചോദിക്കുമ്പോഴും തമാശ പൊട്ടിക്കുമ്പോഴും അവിടെ സൃഷ്ടിക്കപ്പെടുന്നത് പോസിറ്റിവിറ്റി മാത്രമാണ്. വർഷം രണ്ട് കഴിഞ്ഞു ഇന്നസെന്റ് എന്ന ഇന്നസെന്റ് വറീത് തെക്കേത്തല വിടവാങ്ങിയിട്ട്. ഇന്നസെന്റില്ലാതിരുന്ന മലയാള സിനിമയിലെ രണ്ട് വർഷങ്ങൾ. പകരം വയ്ക്കാൻ ആരെയും ഇതുവരെ മലയാള സിനിമയ്ക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശരാശരി മലയാളിയുടെ ചിരി സംസ്കാരത്തിന്റെ സമവാക്യങ്ങൾക്ക് തന്റേതായ പരിവേഷം നൽകിയ അദ്ദേഹത്തിനു പകരം വയ്ക്കാൻ മറ്റാരുമില്ലെന്നു തന്നെ പറയാം. ‘നമുക്ക് ഒരേയൊരു ഇന്നസെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’ എന്നതാണ് യാഥാർഥ്യം. ആ ‘ചിരിയുടെ ഇന്നസെന്റ് കിംഗ്’ ഇവിടെ തന്നെയുണ്ട്.

  ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ

താൻ ചെയ്ത സിനിമകളിലൂടെ, ആടിത്തീർത്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇവിടെ ജീവിച്ചു കൊണ്ടേയിരിക്കുന്നു. ചിരിയ്ക്കു മരണമില്ല; മലയാളിയുടെ ഇന്നച്ചനും. ‘കല്ലറ’യിലെ ഇന്നച്ചൻ കഥാപാത്രങ്ങൾ ഒരുപാട് പ്രത്യേകതകളോടെ നിർമിച്ചെടുത്തതാണ് ഇന്നസെന്റിന്റെ കല്ലറയും. അദ്ദേഹം അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ കല്ലറയിൽ പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ കുടുംബമാണ് ചിത്രങ്ങൾ ആലേഖനം ചെയ്തത്. ആശയം അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ മനസ്സിലുണ്ടായ ആശയം ഒടുവിൽ പ്രാവർത്തികമാക്കുകയായിരുന്നു. കല്ലറ ഏറ്റവും മനോഹരമാക്കണമെന്നും അതിൽ ഇന്നസെന്റ് വെള്ളിത്തിരയിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അന്ത്യ വിശ്രമം കൊള്ളുന്ന കല്ലറയില് ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ ആഗ്രഹം.

Story Highlights: Malayalam actor Innocent’s second death anniversary is commemorated, with fans remembering his iconic comedic roles and contributions to Malayalam cinema.

Related Posts
എമ്പുരാൻ അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ
Empuraan box office

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി എമ്പുരാൻ മാറി. വെറും അഞ്ച് ദിവസം Read more

എമ്പുരാൻ മലയാള സിനിമയുടെ വഴിത്തിരിവാകുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ
Empuraan Malayalam Cinema

മലയാള സിനിമയുടെ വാണിജ്യ സാധ്യതകളെ പുനർനിർവചിക്കുന്ന ചിത്രമായി 'എമ്പുരാൻ' മാറുകയാണെന്ന് നിർമ്മാതാവ് ലിസ്റ്റിൻ Read more

എംപുരാൻ വ്യത്യസ്തമായ സിനിമ: സജി ചെറിയാൻ
Empuraan Movie

എംപുരാൻ സിനിമ കേരളത്തിൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ നിന്ന് വ്യത്യസ്തമാണെന്ന് സജി ചെറിയാൻ. Read more

എമ്പുരാൻ വിവാദം: സിനിമയെ സിനിമയായി കാണണമെന്ന് ആസിഫ് അലി
Empuraan controversy

എമ്പുരാൻ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. സിനിമയെ വിനോദത്തിനുള്ള Read more

സിനിമകളെ വിനോദമായി കാണണം: ആസിഫ് അലി
Asif Ali Empuraan controversy

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയായി ആസിഫ് അലി രംഗത്ത്. സിനിമകളെ വിനോദത്തിനുള്ള Read more

  മുൻ നാവിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ; ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഉത്തരവാദിത്തം ‘എമ്പുരാൻ’ ടീം ഏറ്റെടുക്കുന്നു, വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചു; മോഹൻ ലാൽ
Empuraan Controversy

'എമ്പുരാൻ' സിനിമയിലെ ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ ചിലരുടെ മനോവിഷമത്തിന് കാരണമായെന്ന് മോഹൻലാൽ. ഈ Read more

രാജേഷ് പിള്ള; ജീവിതത്തിനുമപ്പുറമാണു സിനിമയെന്നു ജീവിതം കൊണ്ടു തന്നെ തെളിയിച്ച സംവിധായകൻ
Rajesh Pillai

രാജേഷ് പിള്ളയുടെ ഒൻപതാം ചരമവാർഷികമാണ് ഇന്ന്. 'ട്രാഫിക്', 'മിലി', 'വേട്ട' തുടങ്ങിയ ചിത്രങ്ങളിലൂടെ Read more

ആലപ്പുഴ ജിംഖാന: ട്രെയിലർ ട്രെൻഡിങ്ങിൽ
Alappuzha Gymkhana

ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ആലപ്പുഴ ജിംഖാനയുടെ ട്രെയിലർ ട്രെൻഡിങ്ങിലാണ്. നസ്ലൻ, Read more

ലോകം ചുറ്റി ‘എമ്പുരാൻ’; പൃഥ്വിരാജ് വെളിപ്പെടുത്തിയ ചിത്രീകരണ വിശേഷങ്ങൾ
Empuraan

രണ്ട് വർഷത്തോളം ലോകം ചുറ്റി സഞ്ചരിച്ചാണ് 'എമ്പുരാൻ' ഒരുക്കിയതെന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. Read more

അനിയത്തിപ്രാവിന് 28 വയസ്സ്: ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ
Kunchacko Boban

അനിയത്തിപ്രാവിന്റെ 28-ാം വാർഷികത്തിൽ കുഞ്ചാക്കോ ബോബൻ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചു. ഫാസിൽ, സ്വർഗ്ഗചിത്ര Read more

Leave a Comment