രാജേഷ് പിള്ള; ജീവിതത്തിനുമപ്പുറമാണു സിനിമയെന്നു ജീവിതം കൊണ്ടു തന്നെ തെളിയിച്ച സംവിധായകൻ

നിവ ലേഖകൻ

Rajesh Pillai

‘‘നമുക്കൊക്കെ ഒരു ജീവിതമല്ലേയുള്ളൂ, ആ ജീവിതത്തിൽ പരമാവധി സിനിമ ചെയ്യണം. ’’ പല സംവിധായകരുടെയും ജീവിതാഭിലാഷം ഇങ്ങനെയാണ്. ഒരു വർഷം രണ്ടും മൂന്നും എന്തിനേറെ പറയുന്നു ഏഴ് സിനിമകൾ വരെ സംവിധാനം ചെയ്ത സംവിധായകർ മലയാളത്തിലുണ്ട്. എന്നാൽ സ്വന്തം സിനിമ അങ്ങേയറ്റത്തെ പൂർണതയോടു കൂടി ചെയ്തു നിരൂപക പ്രശംസ ആവോളം ഏറ്റുവാങ്ങി പ്രേക്ഷകരുടെ മനം നിറച്ചു മുന്നോട്ടു പോകുന്ന സംവിധായകർ ചുരുക്കം. ആ ശ്രേണിയിലെ ഒന്നാം പേരുകാരനാണു രാജേഷ് പിള്ള.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹം ഓർകളിലൊതുങ്ങിയിട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് ഒൻപത് വർഷങ്ങൾ കഴിഞ്ഞു. മലയാള സിനിമയിൽ സ്വയം വഴിത്തിരിവായ അദ്ദേഹം ഇല്ലാതിരുന്ന ഒൻപത് വർഷങ്ങൾ. അന്നു വെട്ടിയ വഴി പിന്തുടർന്ന് എത്രയോ പേർ വഴി വെട്ടി, വെട്ടിക്കൊണ്ടേയിരിക്കുന്നു.

പതിനൊന്ന് വർഷങ്ങൾ നീണ്ട കരിയർ, സംവിധാനം ചെയ്തതോ വെറും അഞ്ചു സിനിമകൾ. നാല് മലയാള ചിത്രങ്ങളും ഒരു ഹിന്ദി ചിത്രവും. ഒന്നാമത്തെ ചിത്രമായ ‘ഹൃദയത്തിൽ സൂക്ഷിക്കാനി’ല് നിന്നും രണ്ടാമത്തെ ചിത്രമായ ‘ട്രാഫിക്കി’ലേക്കുള്ള ദൂരം ആറ് വർഷങ്ങൾ. അവിടെ ലഭിച്ചതോ നവ തരംഗത്തിന്റെ വിജയ ആറാട്ട്. വിലയേറിയ താരങ്ങളായി മാറുന്നതിനു മുൻപു ആസിഫ് അലിയും നിവിൻ പോളിയും വിനീത് ശ്രീനിവാസനും സാന്നിധ്യം കൊണ്ടു മികവ് കാട്ടിയ ചിത്രം. കുഞ്ചാക്കോ ബോബൻ, അനൂപ് മേനോൻ, ലെന എന്നിവര്ക്കു അന്നു വരെയുള്ളതില് ഏറ്റവും മികച്ച കഥാപാത്രത്തെയാണു ചിത്രം സമ്മാനിച്ചത്. പതിവു പോലെ ശ്രീനിവാസനും മികച്ച സാന്നിധ്യമായി. ജനപ്രിയ നടിയായി മാറിയ നമിത പ്രമോദിന്റെ വരവറിയിച്ചതും ഈ ചിത്രം തന്നെ. ബോബി, സഞ്ജയ് ടീം സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായി മാറിയതും ഈ ചിത്രത്തിലൂടെയായിരുന്നു.

കാലാതീതമായ മാറ്റം ഒറ്റയ്ക്കു സൃഷ്ടിച്ച ‘ട്രാഫിക്’ അങ്ങനെ നവ തരംഗത്തിനു തുടക്കം കുറിച്ചു. ‘ട്രാഫിക്കി’ന്റെ ചുവട് പിടിച്ചെത്തിയ ചിത്രങ്ങളെ നവ തരംഗ ചിത്രങ്ങൾ എന്നു വിളിച്ചു. ന്യൂ ജനറേഷൻ സംവിധായകരും ഓൾഡ് ജനറേഷൻ സംവിധായകരെന്നും നിർവചനങ്ങളുണ്ടായി. താരങ്ങളുടെ കാര്യത്തിലും ആ താരതമ്യം തുടർന്നു.

  സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ

മമ്മൂട്ടിയും മോഹൻലാലും ദിലീപും അഭിനയിക്കുന്ന ചിത്രങ്ങളെ ഓൾഡ് ജനറേഷനായും പൃഥ്വിരാജും ഫഹദ് ഫാസിലും ആസിഫ് അലിയും നിവിൻ പോളിയുമൊക്കെ അഭിനയിക്കുന്ന ചിത്രങ്ങളെ ന്യൂ ജനറേഷനായും ജനം തരം തിരിച്ചു. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ആസിഫ് അലി, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയവരെ വളർത്തുന്നതിൽ ഈ നവ തരംഗ സംസ്കാരം നൽകിയ പങ്ക് ചെറുതല്ല. ആ പങ്കാണു ‘ട്രാഫികി’ന്റെ വിജയം. മലയാള സിനിമയെ ‘ട്രാഫികി’നു മുൻപും ശേഷവും എന്നു നിർവചിച്ചാൽ പോലും അദ്ഭുതമില്ല.

അത്രയ്ക്കു ഓളമാണു ചിത്രം സൃഷ്ടിച്ചത്. ചെറുതും വലുതുമായ അനവധി താരങ്ങളെ എങ്ങനെ ഒരു ചിത്രത്തിനുള്ളിൽ അവരുടെ പ്രാധാന്യം ചോരാതെ ഉൾപ്പെടുത്താമെന്നുള്ളതു ‘ട്രാഫിക്’ കാട്ടിക്കൊടുത്തു. സത്യത്തിൽ ‘ട്രാഫിക്’ നവ തരംഗ മലയാള സിനിമയുടെ ഭരണ ഘടനയാണ്. രാജേഷ് പിള്ള ആ ഭരണ ഘടനയുടെ ശിൽപിയും. അതിനെ പിന്തുടർന്നു ഇപ്പോഴും മലയാള ചിത്രങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.

ചെറിയ കാൻവാസിൽ ചെയ്ത സിനിമ വലുതായപ്പോൾ ആ സംവിധായകനും സ്വയം വലിയവനായി മലയാളിയുടെ മുന്നിൽ പ്രത്യക്ഷപ്പെടുമെന്നു ചിലരെങ്കിലും ധരിച്ചു. എന്നാൽ രാജേഷ് പിള്ളയെന്ന സംവിധായകൻ മാറി നടന്നു. മാധ്യമങ്ങളിൽ നിന്നും പ്രശസ്തിയിൽ നിന്നും ഒളിച്ചോടി. ഏതു താരത്തിനെ വച്ചു വേണമെങ്കിലും തൊട്ടടുത്ത ചിത്രം ചെയ്യാമെന്നുള്ള അവസരം കൈവന്നെങ്കിലും വളരെ ചെറിയൊരു ചിത്രമായായിരുന്നു പിന്നീടുള്ള വരവ്. നിവിൻ പോളിയേയും അമല പോളിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘മിലി’.

‘ട്രാഫിക്കി’നെ അപേക്ഷിച്ചു നോക്കുമ്പോൾ ‘മിലി’ മികവുറ്റതല്ലെന്നും മറ്റും അഭിപ്രായങ്ങൾ പരന്നെങ്കിലും ചിത്രം ജനം ഏറ്റെടുത്തു. അതുകൊണ്ടു തന്നെയായിരിക്കണം അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്. കാത്തിരിപ്പ് നീണ്ടില്ല. വൈകാതെ ചിത്രം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച നടിയെ തന്നെ രാജേഷ് പിള്ള തന്റെ പുതിയ ചിത്രത്തിലെ നായികയാക്കി. ഒപ്പം കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തുമെത്തി. സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലറെന്ന വിശേഷണവുമായി തിയറ്ററുകളിലെത്തിയ ചിത്രം സംവിധായകന്റെ ചിത്രമായി വിലയിരുത്തപ്പെട്ടു.

‘വേട്ട’യെന്ന ചിത്രം മാനസികമായി ഓരോരുത്തരേയും സ്വാധീനിക്കുമെന്നാണു അണിയറ പ്രവർത്തകരുടെ അവകാശ വാദം. ആദ്യ ദിനത്തിലെ ആദ്യ ഷോ നടക്കുമ്പോൾ ‘സംവിധാനം– രാജേഷ് പിള്ള’ എന്നെഴുതിക്കാണിച്ചപ്പോൾ തിയറ്ററിൽ ഉയർന്ന കരഘോഷം ആവേശത്തിന്റേതായിരുന്നു. എന്നാൽ രണ്ടാം ദിനത്തിലെ രണ്ടാമത്തെ ഷോ മുതൽ അതുമാറി. ആ കയ്യടിയിൽ കണ്ണുനീരിന്റെ ഉപ്പ് കൂടി കലർന്നു. ഒപ്പം നഷ്ട ബോധവും. ചിലർ പറഞ്ഞു, ‘വേട്ട’ എന്ന ചിത്രത്തിന്റെ പോസ്റ്റർ കണ്ടപ്പോൾ തന്നെ കരച്ചിൽ വന്നുവെന്ന്.

  ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം

രക്താർബുദം ജീവനെടുക്കുമെന്നു ഉറപ്പുണ്ടായിട്ടും ചികിത്സയ്ക്കു ശേഷം അഭിനയിക്കുകയും അഭിനയിച്ച ശേഷം ചികിത്സ തേടി ആശുപത്രിയിലേക്കും പോയ സത്യൻ മാഷിനെപ്പോലെയായിരുന്നു രാജേഷ് പിള്ളയും. ജീവിത വഴിയിൽ കുറച്ച് കാലം മാത്രേ ഉള്ളൂവെന്നു തിരിച്ചറിഞ്ഞപ്പോൾ അത് വക വയ്ക്കാതെ സിനിമ ചെയ്യാൻ ഇറങ്ങിയ മനുഷ്യൻ. ‘വേട്ട’യെന്ന തന്റെ അവസാന ചിത്രത്തിന്റെ ലൊക്കേഷനിൽ പലപ്പോഴുമെത്തിയതു ആശുപത്രിയിൽ നിന്നായിരുന്നു. പൂർണമായും വിശ്രമിക്കേണ്ട സമയത്തു അദ്ദേഹം സിനിമ ചെയ്യുകയായിരുന്നു. ‘വേട്ട’ എന്ന ചിത്രം ശരാശരിക്കും മുകളിൽ നിൽക്കുന്ന സസ്പെൻസ് ത്രില്ലറായി വിലയിരുത്തപ്പെട്ടുവെങ്കിൽ അതു രാജേഷ് പിള്ളയുടെ വിജയം തന്നെ. അതെ, സ്വന്തം ജീവൻ നൽകി ഒരു ചിത്രം പൂർത്തിയാക്കിയ സംവിധായകന്റെ വിജയം.

രാജേഷ് പിള്ളയുടെ ജീവിതം മലയാള സിനിമാ പ്രവർത്തകർക്കു ഒരു സ്റ്റഡി മറ്റീരിയൽ ആണ്. ജീവിതത്തിനുമപ്പുറമാണു സിനിമയെന്നു ജീവിതം കൊണ്ടു തന്നെ തെളിയിച്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ഇന്നത്തെ തലമുറയ്ക്കു പലതും പഠിക്കാനുണ്ട്. ഇനിയുള്ള കാലം പലരുടേയും ജീവത്തിനു ആ മഹത്തായ ജീവിതം പ്രചോദനമാകും. അങ്ങനെ മാറ്റം സൃഷ്ടിക്കുന്ന സനിമകൾ ജനിക്കും. അതു ചരിത്രമായി വിലയിരുത്തപ്പെടും. ചിലപ്പോൾ രാജേഷ് പിള്ള സൃഷ്ടിച്ച ചരിത്രത്തിന്റെ തുടർച്ചയായും.

Story Highlights: Rajesh Pillai, the director who ushered in a new wave in Malayalam cinema, is remembered on his ninth death anniversary.

Related Posts
വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
സിബി മലയിലിന്റെ 40 വർഷങ്ങൾ; മമ്മൂട്ടിയുടെ ആശംസകൾ
Sibi Malayil career

സിബി മലയിൽ മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ വേളയിൽ സിബി@40 പരിപാടിയിൽ Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം
Visamaya Mohanlal debut

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസിൻ്റെ 37-ാമത് ചിത്രത്തിൽ നായികയായി Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
Vismaya Mohanlal cinema

മോഹൻലാൽ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന Read more

മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
Jagadish about Lucifer

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര് എന്ന സിനിമയില് വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന് Read more

ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം; സിനിമാ കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബർ
Film Chamber strike

നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഫിലിം ചേംബർ വീണ്ടും സമരത്തിലേക്ക്. ജൂലൈ 15ന് Read more

ചുരുളി വിവാദം: റിലീസിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ അഭിനയിക്കില്ലായിരുന്നുവെന്ന് ജോജു
Churuli movie controversy

ചുരുളി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ജോജു ജോർജും ലിജോ ജോസ് പെല്ലിശ്ശേരിയും തമ്മിലുള്ള Read more