മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. കമ്മീഷന് ജുഡീഷ്യൽ അധികാരമോ അർദ്ധ ജുഡീഷ്യൽ അധികാരമോ ഇല്ലെന്നും വസ്തുതാ അന്വേഷണം മാത്രമാണ് നടത്തുന്നതെന്നുമുള്ള സർക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചില്ല. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയത്തിൽ കമ്മീഷന് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചിന്റെ വിധി.
\n
കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും മനസ്സിരുത്തിയല്ല നിയമനം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുന്നത് എങ്ങനെ ശരിയാകുമെന്ന് കോടതി ചോദിച്ചു. കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വഖഫ് ഭൂമിയിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് കഴിയില്ലെന്നും എന്നാൽ വഖഫ് അല്ലാത്ത ഭൂമിയിൽ കമ്മീഷനെ നിയോഗിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം.
\n
നിയമനം റദ്ദാക്കിയതിൽ പ്രതികരിക്കേണ്ടത് സർക്കാരാണെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ പ്രതികരിച്ചു. നിയമിച്ചതും നിയമനത്തെ കോടതിയിൽ ന്യായീകരിച്ചതും സർക്കാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം. മുനമ്പം ജുഡീഷ്യൽ കമ്മീഷന് ജുഡീഷ്യൽ അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ പ്രാഥമിക മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
\n
Story Highlights : Appointment of Munambam Judicial Commission cancelled by High court
\n
വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തിൽ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും മനസ്സിരുത്തിയല്ല നിയമനം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. നിയമനം റദ്ദാക്കിയതിൽ പ്രതികരിക്കേണ്ടത് സർക്കാരാണെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.
\n
കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമിച്ചതും നിയമനത്തെ കോടതിയിൽ ന്യായീകരിച്ചതും സർക്കാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം.
Story Highlights: Kerala High Court cancels the appointment of the Munambam Judicial Commission, stating lack of legal validity.