നാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭ പിരിഞ്ഞു; പ്രതിപക്ഷവും സർക്കാരും പരസ്പരം കുറ്റപ്പെടുത്തി

നിവ ലേഖകൻ

Kerala Assembly adjourned

സംഭവബഹുലവും നാടകീയവുമായ രംഗങ്ങൾക്കൊടുവിൽ കേരള നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നൽകിയിട്ടും സഭ പിരിയുന്ന അപൂർവ നടപടിയാണുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ചെയ്യാനായിരുന്നു തീരുമാനമെങ്കിലും അതിനു നൽകാതെ പിരിയുകയായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റും മാത്രമാണ് ഇന്നത്തേക്ക് സഭ ചേർന്നത്. നിയമസഭ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത സംഭവം ഉണ്ടായിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു.

സഭ വേഗത്തിൽ അവസാനിപ്പിക്കാനുള്ള പ്രതിപക്ഷ നാടകമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അടിയന്തരമായി ചർച്ച ചെയ്യാൻ തീരുമാനിച്ചതാണെന്നും നുണകൾ തുറന്ന് കാട്ടുമെന്ന് പ്രതിപക്ഷം ഭയന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ സ്പീക്കറുടെ ഡയസിലേക്ക് വലിഞ്ഞു കയറിക്കൊണ്ട് സഭാ നടപടികൾ അലങ്കോലമാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പീക്കറിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത് ദൗർഭാഗ്യകരമായ കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രതികരിച്ചു.

  വോട്ടർ പട്ടിക പരിഷ്കരണം: കോൺഗ്രസ് സഹകരിക്കും, കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതല

അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും മലപ്പുറത്തെക്കുറിച്ച് മോശമായി പറഞ്ഞത് പ്രതിപക്ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ വീണ്ടും ഈ വിഷയം ഉന്നയിക്കുമെന്നും സഭാ നടപടികൾ നടക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കർ മോശമായി പെരുമാറിയെന്നും സ്പീക്കർ നിഷ്പക്ഷനാണെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോയെന്നും സതീശൻ ചോദിച്ചു.

Story Highlights: Kerala Assembly adjourned amid dramatic scenes over Chief Minister’s Malappuram remarks

Related Posts
വോട്ടർ പട്ടിക പരിഷ്കരണം: കോൺഗ്രസ് സഹകരിക്കും, കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതല
voter list revision

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോൺഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി ഓരോ Read more

ശബരിമല സ്വർണ്ണക്കൊള്ള: സർക്കാരും സിപിഐഎമ്മും കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് വി.ഡി. സതീശൻ
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിലേക്ക് എത്താനുള്ള എല്ലാ തെളിവുമുണ്ടായിട്ടും Read more

  വോട്ടർ പട്ടിക പരിഷ്കരണം: കോൺഗ്രസ് സഹകരിക്കും, കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതല
ശബരിമല സ്വർണ്ണക്കടത്ത്: പ്രതിപക്ഷ വാദം ഹൈക്കോടതി ശരിവച്ചെന്ന് വി.ഡി. സതീശൻ
Sabarimala gold case

ശബരിമല സ്വർണ്ണക്കടത്ത് കേസിൽ പ്രതിപക്ഷത്തിന്റെ വാദങ്ങളെ ഹൈക്കോടതി ശരിവച്ചെന്ന് വി.ഡി. സതീശൻ. നിലവിലെ Read more

അതിദാരിദ്ര്യ പ്രഖ്യാപനം തട്ടിപ്പെന്ന് വി.ഡി. സതീശൻ
extreme poverty declaration

കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. Read more

അതിദാരിദ്ര്യ പ്രഖ്യാപനം തട്ടിപ്പെന്ന് വി.ഡി. സതീശൻ; നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
extreme poverty eradication

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനെ പ്രതിപക്ഷം എതിർക്കുന്നു. പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് Read more

ജി.സുധാകരനെ പുകഴ്ത്തി വി.ഡി.സതീശൻ; പ്രതിപക്ഷ നേതാവിനെ പ്രശംസിച്ച് സുധാകരനും
VD Satheesan

ടി.ജെ. ചന്ദ്രചൂഢൻ സ്മാരക അവാർഡ് ദാന ചടങ്ങിൽ ജി.സുധാകരനെയും വി.ഡി.സതീശനെയും പരസ്പരം പ്രശംസിച്ച് Read more

പി.എം. ശ്രീ പദ്ധതി: സി.പി.ഐ.എമ്മിനെതിരെ വി.ഡി. സതീശൻ, ഗൂഢാലോചനയുണ്ടെന്ന് ആരോപണം
PM Shri scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. Read more

  വോട്ടർ പട്ടിക പരിഷ്കരണം: കോൺഗ്രസ് സഹകരിക്കും, കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതല
രാഷ്ട്രപതിയുടെ ചടങ്ങിൽ പങ്കെടുക്കാത്തതിൽ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വിമർശിച്ച് വി. മുരളീധരൻ
V Muraleedharan criticism

രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത ചടങ്ങിൽ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയനെയും Read more

ശബരിമല സ്വർണക്കൊള്ള: അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിചേർക്കണം; വി.ഡി. സതീശൻ
Sabarimala gold theft case

ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read more

കോണ്ഗ്രസില് ഭിന്നത രൂക്ഷം; കെ.സി. വേണുഗോപാലിന്റെ പരാമര്ശത്തില് വി.ഡി. സതീശന്റെ പരിഹാസം
Congress internal conflict

കോണ്ഗ്രസ് നേതാക്കള് തമ്മിലുള്ള ഭിന്നതകള് പാര്ട്ടിയില് ചര്ച്ചാ വിഷയമാകുന്നു. കെ.സി. വേണുഗോപാലിന്റെ കേരളത്തിലെ Read more

Leave a Comment