Headlines

Politics

ബലാത്സംഗ കേസ്: അമ്മ-ഡബ്ല്യുസിസി തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ

ബലാത്സംഗ കേസ്: അമ്മ-ഡബ്ല്യുസിസി തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ

താര സംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് സിദ്ദിഖ് ഇക്കാര്യം വിശദീകരിച്ചത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് കത്ത് കൈമാറിയിരുന്നു. ഇന്നലെ വൈകിട്ടാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അതിജീവിത പരാതി നൽകാൻ വൈകിയതും, സിദ്ദിഖിനെതിരെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും, അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.

മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദ്ദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകും. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകി. സംസ്ഥാനത്തിനായി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.

Story Highlights: Actor Siddique claims in Supreme Court he is victim of dispute between AMMA and WCC in rape case

More Headlines

തൃശൂര്‍ പൂരം വിവാദം: മന്ത്രി കെ രാജനെ ആക്രമിക്കാന്‍ ശ്രമമുണ്ടായെന്ന് വി എസ് സുനില്‍ കുമാര്‍
അന്‍വര്‍ വിഷയം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍
പി ജയരാജനും ഇപി ജയരാജനും സാധുക്കളെന്ന് പി വി അൻവർ; ആരോപണങ്ങൾക്ക് മറുപടി നൽകി
അന്‍വറിന്റെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം: എകെ ബാലന്‍
പി വി അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
അൻവർ വിഷയത്തിൽ പ്രതികരിക്കാതെ മന്ത്രി റിയാസ്; പാർട്ടിക്ക് റിയാസ് മാത്രം മതിയോ എന്ന് അൻവർ
പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെകെ രമ; അൻവറിന് പിന്നിൽ സിപിഐഎം വിഭാഗമെന്ന് ആരോപണം
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ കെ ടി ജലീലിന്റെ പ്രതികരണം; അജിത് കുമാറിനെതിരായ ആരോപണങ്ങളോട് യോജിപ്പ്
പി.വി. അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വീണാ ജോർജും വി. ശിവൻകുട്ടിയും

Related posts

Leave a Reply

Required fields are marked *