Headlines

Kerala News, Politics

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകാൻ തീരുമാനം; മകളുടെ എതിർപ്പ് നിലനിൽക്കെ

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകാൻ തീരുമാനം; മകളുടെ എതിർപ്പ് നിലനിൽക്കെ

കേരള അനാട്ടമി ആക്ട് പ്രകാരം അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകാൻ കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി തീരുമാനിച്ചു. ലോറൻസിന്റെ ആഗ്രഹം അതായിരുന്നുവെന്ന് വിശ്വാസയോഗ്യമായ സാക്ഷി മൊഴികൾ ഉണ്ടായിരുന്നതായി സമിതി വിലയിരുത്തി. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും സമിതി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എം എം ലോറൻസിന്റെ മക്കളുടെ വാദങ്ങൾ സമിതി വിസ്തരിച്ച് കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ സജീവൻ ആവർത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളും ഉണ്ടായിരുന്നു. എന്നാൽ, മകൾ ആശ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകരുതെന്ന് എതിർപ്പ് ആവർത്തിച്ചു. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ലെന്നും അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നുവെന്നും അവർ വാദിച്ചു.

സാക്ഷികളായ അഡ്വ. അരുൺ ആൻ്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകണം എന്നായിരുന്നു ലോറന്‍സിന്‍റെ ആഗ്രഹമെന്ന് ഉപദേശക സമിതിയെ അറിയിച്ചു. എന്നാൽ മകൾ ആശ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നും അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം.

Story Highlights: CPI(M) leader MM Lawrence’s body to be donated for medical study as per his wish, despite family disagreement

More Headlines

ബലാത്സംഗ കേസിൽ സിദ്ദിഖ് സുപ്രീംകോടതിയിൽ; അതിജീവിത തടസഹർജി നൽകി
ഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ മൃതദേഹം കണ്ടെത്തിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ
ബലാത്സംഗക്കേസ്: നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുന്നു, കർണാടകത്തിലേക്ക് കടന്നതായി സംശയ...
കൊച്ചിയിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ; കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരിൽ നടത്തിയത്...
അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും; ഡിഎൻഎ പരിശോധന നടത്തും - മുഖ്യമന്ത്രി
മനാഫിനെ കുറിച്ച് പിവി അന്‍വര്‍ എംഎല്‍എയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
അർജ്ജുൻ മലയാളിയുടെ ഹൃദയ വേദനയായി മാറി: ഷാഫി പറമ്പിൽ
കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പക്ഷിപ്പനി നിയന്ത്രണം; സർക്കാർ നടപടികൾ കർശനമാക്കി
72 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും

Related posts

Leave a Reply

Required fields are marked *