തെന്നിന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമകൾക്ക് ഇന്ന് നാലു വർഷം തികയുകയാണ്. ആലാപനത്തിന്റെ വശ്യത കൊണ്ട് തലമുറകളെ ത്രസിപ്പിച്ച ശബ്ദമാന്ത്രികന്റെ ഓർമകൾ അയവിറക്കുകയാണ് സംഗീതലോകം. അരനൂറ്റാണ്ട് കാലം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ പാട്ടിന്റെ പാലാഴി തീർത്ത ഗായകനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത ഗായകനായിരുന്നെങ്കിലും, താളത്തിനൊപ്പം ഇണത്തെ മനസിൽ ആവാഹിച്ച് അദ്ദേഹം പാടി തുടങ്ങിയപ്പോൾ ലോകത്തിന് മുന്നിൽ എസ് പി ബി ഒരു അത്ഭുതമായി മാറി.
ഒരു ദിവസം 17 പാട്ടുകൾ റെക്കോർഡ് ചെയ്ത, 6 ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ, ഏറ്റവും കൂടുതൽ പാട്ട് പാടിയതിന്റെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള ഗായകനായിരുന്നു എസ് പി ബി. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന ആ മാന്ത്രികനിൽ നിന്നും സംഗീതലോകത്തിന് ലഭിച്ചത് 11 ഭാഷകളിലായി 39,000 പാട്ടുകളാണ്. 1969-ൽ എം.ജി.ആറിന്റെ പ്രത്യേക താൽപര്യം കൊണ്ട് ‘അടിമൈ പെണ്ണിനു’ എന്ന സിനിമയിലെ ‘ആയിരം നിലവേ വാ’ എന്ന പാട്ടിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച എസ്. പി. ബി. പിന്നീട് തമിഴകത്തിന്റെ ‘പാടും നിലാ’യായി മാറി.
നടനെ മനസ്സിൽ കണ്ട്, സന്ദർഭങ്ങളെ ഉൾക്കൊണ്ട്, കവിതയെ അറിഞ്ഞ്, ഈണത്തിലെ ശ്രുതിക്കും താളത്തിനും മറ്റു കൃത്യതകൾക്കും കോട്ടം തട്ടാതെ ഭാവനാപരമായി പാട്ടിനെ ആവിഷ്കരിക്കുന്ന വിധം സംഗീതലോകത്തിന് പരിചയപ്പെടുത്തിയ ഗായകനായിരുന്നു എസ് പി ബി. ‘കൊച്ചു കൊച്ചു കാര്യങ്ങൾ ആസ്വദിക്കുക’ എന്ന ജീവിതതത്വത്തിൽ ഊന്നിയുള്ള ജീവിതം നയിച്ച അദ്ദേഹം, പാടിയ പാട്ടുകളിലും, അഭിനയിച്ച മുഹൂർത്തങ്ങളിലും, സ്റ്റുഡിയോയിൽ ഡബ്ബിങ് ആർട്ടിസ്റ്റായി നിൽക്കുമ്പോഴും ആ തത്വത്തെ മുറുകെ പിടിച്ചു. ജീവിതത്തിന്റെ ഓരോ മുഹൂർത്തങ്ങളെയും ആസ്വദിച്ച ഈ മഹാഗായകന്, അതിർത്തികളില്ലാത്ത സംഗീതം ഈ ലോകത്ത് സാധ്യമാണെന്ന് തെളിയിച്ച കലാകാരന്, സാമീപ്യമില്ലായ്മയുടെ നാലാം വാർഷികത്തിൽ ഓർമ്മയിലെ പാട്ടുകൾ കൊണ്ട് സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.
Story Highlights: Remembering legendary singer SP Balasubrahmanyam on his 4th death anniversary, celebrating his unparalleled contribution to Indian music.
More Headlines
Anjana
Related posts
Latest News
തിരുപ്പതി ലഡ്ഡു: നെയ്യിൽ മായം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം
തിരുപ്പതി ലഡ്ഡു നിർമാണത്തിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്വം വിശദീകരണം നൽകി. നിലവിൽ പരിശുദ്ധിയോടെയാണ് ലഡ്ഡു തയ്യാറാക്കുന്നതെന്നും ഭക്തർ ആശങ്കപ്പെടേണ്ടതില്ലെന്നും ട്രസ്റ്റ് അറിയിച്ചു. നെയ്യിൽ മായം കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ദേവസ്വം വ്യക്തമാക്കി.
പണം കൊടുത്താൽ വിവാഹം മുടക്കിത്തരാം; പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ രംഗത്ത്
സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ എന്നയാൾ പണം വാങ്ങി വിവാഹം മുടക്കിത്തരുന്ന സേവനം ആരംഭിച്ചു. 500 യൂറോ നൽകിയാൽ വിവാഹ വേദിയിൽ എത്തി ചടങ്ങ് തകർക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഈ സേവനത്തിന് നിരവധി പേർ സമീപിച്ചതായി വേരിയ പറയുന്നു.
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഹോട്ടലുകളിലും പൊതുശുചിമുറികളിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. സ്മോക്ക് ഡിറ്റക്ടറുകൾ, ടിഷ്യൂ ബോക്സുകൾ, സിങ്കുകൾ, ഷവറുകൾ, കണ്ണാടികൾ എന്നിവിടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഫോൺ സിഗ്നൽ, ലൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഒളിക്യാമറകൾ കണ്ടെത്താനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.