Headlines

Cinema

മലയാള സിനിമയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജിന്റെ ഒന്നാം ചരമവാര്‍ഷികം

മലയാള സിനിമയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജിന്റെ ഒന്നാം ചരമവാര്‍ഷികം

മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്നാണ്. ചലച്ചിത്രകലയെ അടിമുടി നവീകരിച്ച അദ്ദേഹത്തെപ്പോലെ മറ്റൊരു മലയാള സംവിധായകനില്ല. കാലം കഴിയുന്തോറും അതിശയിപ്പിക്കുന്ന കെ ജി ജോര്‍ജിനെപ്പോലൊരു മാസ്റ്റര്‍ ക്രാഫ്റ്റുമാനെ മലയാള സിനിമ വേറെ ജന്മം നല്‍കിയിട്ടില്ല. മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്നവര്‍ക്ക് സ്വന്തം നിലക്ക് പിന്തുടരാവുന്ന ഒരു പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കെ ജി ജോര്‍ജ് സിനിമകളെന്നാണ് പറയാറുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ കെ ജി ജോര്‍ജ്, രാമു കാര്യാട്ടിനൊപ്പം പ്രവർത്തിക്കാനാരംഭിച്ചു. സ്വപ്നാടനം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ഒരു മാനസികരോഗിയുടെ കാ‍ഴ്ചകളിലൂടെയും ഉള്‍ക്കാ‍ഴ്ചകളിലൂടെയുമുള്ള ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റ‍വും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി. ആഖ്യാനത്തിലും ആവിഷ്കാരത്തിലും കെ ജി ജോര്‍ജിന് മലയാള സിനിമയില്‍ ഒരു താരതമ്യമില്ല. ഒന്നിനൊന്ന് വ്യത്യസ്തമാണ് ജോര്‍ജിന്‍റെ പതിനെട്ടു സിനിമകളും.

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ, സൈക്കോളജിക്കല്‍ സിനിമ, ഫെമിനിസ്റ്റ് സിനിമ, ക്യാമ്പസ് സിനിമ, കോമഡി സിനിമ എന്നിവയ്ക്കെല്ലാം തുടക്കമിട്ടത് കെജി ജോര്‍ജാണ്. യവനിക, ഇരകള്‍, മേള, മറ്റൊരാള്‍, ലേഖയുടെ മരണം ഫ്ലാഷ് ബാക്ക്, കോലങ്ങള്‍, ഈ കണ്ണി കൂടി, പഞ്ചവടിപ്പാലം തുടങ്ങിയവ ഒരാള്‍ സംവിധാനം ചെയ്താതാണെന്ന് വിശ്വസിക്കാനാവാത്ത സിനിമകളാണ്. മലയാള സിനിമയെ സാഹിത്യഭാഷയില്‍ നിന്ന് ദൃശ്യഭാഷയിലേക്ക് മോചിപ്പിച്ചതും കെ ജി ജോര്‍ജാണ്. ഓരോ കാ‍ഴ്ചയിലും ഓരോ തരം അനുഭവങ്ങളും അല്‍ഭുതങ്ങളുമാണ് ഇന്നും ജോര്‍ജിന്‍റെ സിനിമകള്‍.

Story Highlights: Remembering KG George: The master craftsman of Malayalam cinema on his first death anniversary

More Headlines

അപ്പുക്കുട്ടൻ കഥാപാത്രത്തെക്കുറിച്ച് ജഗദീഷ്; സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ബലാത്സംഗക്കേസ്: ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ; അറസ്റ്റ് ഉടൻ
ലൈംഗിക പീഡനക്കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
എഎംഎംഎ താൽക്കാലിക കമ്മിറ്റി വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി
അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ജഗദീഷ് പിന്മാറി; കാരണം വ്യക്തമാക്കി
ബലാൽസംഗക്കേസിൽ നടൻ സിദ്ദീഖിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
സിൽക്ക് സ്മിതയുടെ 28-ാം ചരമവാർഷികം: സിനിമാ ലോകത്തെ അസമത്വങ്ങളുടെ ഓർമ്മപ്പെടുത്തൽ
2025 ഓസ്‌കാറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 'ലാപതാ ലേഡീസ്' തിരഞ്ഞെടുക്കപ്പെട്ടു
മമ്മൂട്ടി നടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്നു; 'എന്റെ സൂപ്പർസ്റ്റാർ' എന്ന് വിശേഷിപ്പിച്ച്

Related posts

Leave a Reply

Required fields are marked *