വയനാട് ഉരുൾപ്പൊട്ടൽ ദുരന്തമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരള വാട്ടർ അതോറിറ്റി ഇതുവരെ അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്തിട്ടുണ്ട്. ക്യാമ്പുകളിലും രക്ഷാപ്രവർത്തന മേഖലകളിലും ജലാവശ്യം വർദ്ധിച്ചതിനാൽ, വാട്ടർ അതോറിറ്റി ജീവനക്കാർ രാപകൽ ഭേദമില്ലാതെ ടാങ്കർ ലോറികളിലും മറ്റുമായി ശുദ്ധജലം എത്തിച്ചുനൽകുന്നു.
ഉരുൾപ്പൊട്ടലിനെ തുടർന്ന് പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകൾ നശിച്ചെങ്കിലും, വാട്ടർ അതോറിറ്റി ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ജനങ്ങൾക്ക് കുടിവെള്ളത്തിനോ ദൈനംദിന ആവശ്യങ്ങൾക്കുള്ള ശുദ്ധജലത്തിനോ വേണ്ടി ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആദ്യദിനം മുതൽ തന്നെ വാട്ടർ അതോറിറ്റി കുടിവെള്ളം ഉറപ്പുവരുത്തി. ആദ്യദിവസം 7000 ലിറ്റർ വെള്ളമാണ് വിതരണം ചെയ്തത്. പിന്നീട് രക്ഷാ, തിരച്ചിൽ ദൗത്യങ്ങൾക്കായി കൂടുതൽ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും എത്തിയതോടെ വെള്ളത്തിന്റെ ആവശ്യം വർദ്ധിച്ചു.
വാട്ടർ അതോറിറ്റി തന്നെ ജലവിതരണം പൂർണമായും ഏറ്റെടുത്തു. മേപ്പാടി ജിയുപി സ്കൂൾ, ജിഎച്ച്എസ്എസ്, ജിഎൽപിഎസ്, ഹെൽത്ത് സെന്റർ മേപ്പാടി, മിലിറ്ററി ക്യാമ്പ് മേപ്പാടി തുടങ്ങിയ എല്ലായിടങ്ങളിലും കൃത്യമായ ഇടവേളകളിൽ ശുദ്ധജല വിതരണം നടത്തുന്നു. നിലവിൽ പ്രതിദിനം ഒരുലക്ഷം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്.
കാരാപ്പുഴയിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളമാണ് വിതരണത്തിനായി ഉപയോഗിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കൽപ്പറ്റയിലെ ഗൂഡലായി ബൂസ്റ്റർ പമ്പ് ഹൗസിൽ നിന്ന് ടാങ്കർ ലോറികളിൽ നിറച്ചാണ് വിതരണം. വെള്ളത്തിന്റെ ഗുണനിലവാര പരിശോധന കൃത്യമായ ഇടവേളകളിൽ വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗം നടത്തുന്നുണ്ട്.
പുഞ്ചിരിമറ്റം, മുണ്ടക്കൈ ഭാഗങ്ങളിൽ സ്ഥാപിച്ച ബയോ ടോയ്ലറ്റുകളിലേക്കുള്ള ജലവിതരണവും വാട്ടർ അതോറിറ്റിയാണ് നടത്തുന്നത്. ജലവിതരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുമായി അതോറിറ്റി ഉദ്യോഗസ്ഥർ എല്ലായിടങ്ങളിലും പരിശോധന നടത്തിവരുന്നുമുണ്ട്.
Story Highlights: കേരള വാട്ടർ അതോറിറ്റി വയനാട് ദുരന്തമേഖലയിൽ അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്തു.
Image Credit: twentyfournews
More Headlines
Anjana
Related posts
Latest News
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു പിതാവ് മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെയ്ത ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി ഇതിനെക്കുറിച്ച് ഒരു ചാനലിന് അഭിമുഖം നൽകി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.