Headlines

Accidents, Kerala News, Weather

വയനാട്ടിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി; കനത്ത മഴയിൽ ജാഗ്രതാ നിർദേശം

വയനാട്ടിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി; കനത്ത മഴയിൽ ജാഗ്രതാ നിർദേശം

വയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. രക്ഷാപ്രവർത്തകരെ മുഴുവൻ മുണ്ടക്കയത്തേക്ക് തിരികെ എത്തിച്ചു. നാളെ രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൂരൽ മലയിൽ നിർത്താതെ പെയ്യുന്ന പെരുമഴയാണ്. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ രീതിയിൽ മലവെള്ളം കുതിച്ചൊഴുകുന്നു. സൈന്യത്തിന്റെ താൽക്കാലിക പാലം നിർമ്മാണവും മുടങ്ങിയിരിക്കുകയാണ്. ഈ ദുരന്തത്തിൽ ഇതുവരെ 254 പേർ മരിച്ചു, 195 പേർ ചികിത്സയിലാണ്.

വയനാട് ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ സ്ഥലങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും, അപകടസാധ്യത നിലനിൽക്കുന്നതിനാൽ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശിച്ചിട്ടുള്ളവർ അടിയന്തരമായി അവിടേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് ഇത് ബാധകമല്ല.

Story Highlights: Rescue operations in Wayanad suspended due to heavy rainfall

Image Credit: twentyfournews

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts