ധനുഷ്കോടി ഒരു പ്രേതനഗരമോ; ചരിത്രം ഇങ്ങനെ.

നിവ ലേഖകൻ

history of Dhanushkodi
history of Dhanushkodi
Photo credit – Travel triangle

ശ്രീലങ്കയിലേക്കുള്ള പ്രധാനകവാടം ആണ് തമിഴ്നാട്ടിലെ ധനുഷ്കോടി.രാമായണത്തിൽ ശ്രീരാമൻ സീതയെ വീണ്ടെടുക്കാൻ വേണ്ടി ലങ്കയിലേക്ക് പോകുമ്പോൾ വാനര സൈന്യത്തിൻറെ സഹായത്തോടെ കടലിൽ ചിറ കെട്ടിയത് ധനുഷ്ക്കോടിയിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെയിൽവേ സ്റ്റേഷനും പോലീസ് സ്റ്റേഷനും സ്കൂളും പോസ്റ്റോഫീസും കടകളും എല്ലാം ഉണ്ടായിരുന്ന ധനുഷ്കോടി 1964 ഡിസംബർ മാസത്തിലെ ഒറ്റദിവസംകൊണ്ട് മാറിമറഞ്ഞു.

അന്ന് ഡിസംബർ 22ന് ഈ ചെറു നഗരത്തിലൊരു ചുഴലികാറ്റ് വീശി അടിച്ചു.

അപകടത്തിനുശേഷം ഇന്ന് ഇവിടെ ഒരു പ്രേതനഗരം ആണ്. എന്താണ് ധനുഷ്കോടിയിലെ ചരിത്രം എന്ന് നോക്കാം.


ധനുസ്സിനെ അറ്റം എന്നർത്ഥംവരുന്ന ധനുഷ്കോടി ഹിന്ദുക്കളുടെ പുണ്യ തീർത്ഥാടന കേന്ദ്രം ആയിരുന്നു.

പുരാണപ്രസിദ്ധമായ രാമേശ്വരവുമായി ബന്ധമുള്ള ഈ സ്ഥലം രാമായണത്തിലും പരാമർശിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിൻറെ തെക്ക് കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ധനുഷ്കോടി.

ഇവിടെ നിന്നും രാമേശ്വരം പട്ടണത്തിലേക്ക് ഏകദേശം 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ധനുഷ്കോടി ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്.

ശ്രീരാമനും വാനര സൈന്യവും ചേർന്ന് നിർമ്മിച്ച രാമസേതുവിൻറെ അവശിഷ്ടം എന്ന് വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.

1964 സംഭവിച്ച ചുഴലിക്കാറ്റിൽ പാമ്പനെയും ധനുഷ്കോടിയെയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് പാത തകർന്നു.

രാമേശ്വരത്തു ചുറ്റുമുള്ള തീരപ്രദേശം അത്യന്തം അപകട സാധ്യതയുള്ളതാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഒരു പഠന റിപ്പോർട്ട് അനുസരിച്ച് പറയുന്നു.

ഭൂമിയുടെ പുറം തോടിലെ ടെക്ടോണിക് ചലനം കാരണമായി 1948 ലും 1949 ലും ധനുഷ്കോടിയുടെ ചെറിയൊരുഭാഗം മുങ്ങി പോയിട്ടുണ്ട്.

ധനുഷ്കോടിയുടെ ചരിത്രം ആദ്യം മാറ്റിമറിച്ചത് 1964 ഡിസംബർ 17 തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെട്ട ഒരു ന്യൂനമർദ്ദം ആയിരുന്നു.

ഇത് ഡിസംബർ 19ന് പ്രതാപിയായ ചുഴലിക്കാറ്റായി മാറുകയും ഡിസംബർ 22ന് ധനുഷ്കോടിയിൽ വീശി അടിക്കുകയും ചെയ്തു.

കാറ്റിൻറെ ചലനവേഗത മണിക്കൂറിൽ 280 കിലോമീറ്റർ ആയിരുന്നു.ആ ചുഴലിക്കാറ്റിൽ ഏകദേശം 1800 പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അതിനുശേഷമാണ് പട്ടണം വിജനം ആവുകയും ധനുഷ്കോടിയെ പ്രേതനഗരം ആയി പ്രഖ്യാപിക്കുകയും ചെയ്തത്.

കൊടുംകാറ്റിന്റെ ഭീകരതയെ ഓർമ്മിപ്പിക്കുന്ന സ്മാരകശിലകളും പേറി ഇന്നും ഒരു ശവപ്പറമ്പായി ധനുഷ്കോടി നിൽക്കുന്നു.

Story highlight : The mysterious history of Dhanushkodi.

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

വാന് ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം; കപ്പൽ മുങ്ങാൻ സാധ്യത
Wan Hai ship fire

വാന് ഹായ് കപ്പലിൽ വീണ്ടും തീപിടിത്തമുണ്ടായി. കപ്പലിന്റെ താഴത്തെ അറയിലാണ് തീ കണ്ടെത്തിയത്. Read more

മന്ത്രി വാസവന്റെ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും Read more

ഡിയോഗോ ജോട്ടയുടെ സഹോദരന്റെ സംസ്കാരം നാളെ; അപകടകാരണം അന്വേഷിക്കുന്നു
Diogo Jota's brother funeral

ലിവർപൂൾ ഫോർവേഡ് ഡിയോഗോ ജോട്ടയുടെ സഹോദരൻ ആന്ദ്രെ സിൽവയുടെ സംസ്കാരം നാളെ പോർച്ചുഗീസിൽ Read more

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
Bangladesh tour cancelled

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ നടക്കാനിരുന്നത് മാറ്റിവെക്കാൻ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള Read more

കൊഴുവ വറുത്തത് എടുത്തതിനെ ചൊല്ലി തർക്കം; തൃശ്ശൂരിൽ യുവാവിന് മർദ്ദനം, 3 പേർ പിടിയിൽ
Kerala Crime News

തൃശ്ശൂരിൽ കള്ള് ഷാപ്പിൽ കൊഴുവ വറുത്തത് എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് മർദ്ദനമേറ്റു. Read more

എഡ്ബാസ്റ്റൺ ടെസ്റ്റ്: ജഡേജയ്ക്ക് അംപയറുടെ മുന്നറിയിപ്പ്, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ
Edgbaston Test Jadeja warning

എഡ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിനം രവീന്ദ്ര ജഡേജയ്ക്ക് അംപയറുടെ മുന്നറിയിപ്പ് ലഭിച്ചു. പിച്ചിന്റെ Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ
Kottayam accident assistance

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് മന്ത്രി വി.എൻ. വാസവൻ Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാർക്കെതിരെ യൂത്ത് കോൺഗ്രസ്
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് Read more