കറാച്ചി◾: പാകിസ്താനിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 307 പേർ മരിച്ചു. നിരവധിപേരെ കാണാനില്ല. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഹെലികോപ്റ്റർ തകർന്നു വീണ് അഞ്ച് ജീവനക്കാർ മരിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഓഗസ്റ്റ് 21 വരെ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടർന്ന് പാകിസ്താനിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ നിരവധി പ്രദേശങ്ങളെ ദുരന്ത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 74 വീടുകൾ തകർന്നു.
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പർവതപ്രദേശമായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത്. പാക് അധീന കശ്മീരിൽ ഒമ്പത് പേരും വടക്കൻ ജിൽജിത്- ബാൾട്ടിസ്ഥാൻ മേഖലയിൽ അഞ്ച് പേരും മരിച്ചതായി അധികൃതർ അറിയിച്ചു. ബുണറിലുണ്ടായ വെള്ളപ്പൊക്കം വലിയ നാശനഷ്ടം വിതച്ചു എന്ന് പ്രദേശവാസികൾ ബി ബി സി യോട് പറഞ്ഞു.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബജൗറിലേക്ക് പറക്കുന്നതിനിടെയാണ് എം-17 ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് തകർന്നു വീണത്. രക്ഷാപ്രവർത്തനത്തിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ഈ അപകടത്തിൽ അഞ്ച് ജീവനക്കാർ മരണമടഞ്ഞു. ഓഗസ്റ്റ് 21 വരെ രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഇന്ത്യയിൽ ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും സമാനമായ രീതിയിൽ മിന്നൽപ്രളയം ഉണ്ടായി. ഖൈബർ പഖ്തുൻഖ്വയിൽ നിരവധി നാശനഷ്ട്ടങ്ങൾ സംഭവിച്ചു. മിന്നൽ പ്രളയത്തിൽ നിരവധിപേരെ കാണാതായിട്ടുണ്ട്.
അന്ത്യദിനമാണോയെന്ന് കരുതിപ്പോയെന്ന് ബുണറിലെ ഒരു പ്രദേശവാസി ബി ബി സി യോട് തൻ്റെ ദുരിതം പങ്കുവെച്ചു. മിന്നൽ പ്രളയത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നു.
Story Highlights : Flash floods kill more than 300 in Pakistan